Sunday, November 15, 2015

ഓർക്കുമാപ്രണയകാലം

--ഓർക്കുമാപ്രണയകാലം--

ഉത്സവപ്പറമ്പിലേ
തേൻമാവിൻ ചുവട്ടിലായ്
ഒറ്റക്കിരിക്കുന്ന കണ്ടിട്ടും
കണ്ടില്ല,കൂട്ടിനുവന്നീല.
കൈകോർത്തു നടന്നീല.
കടലയും പൊരിയും
കരിമ്പും തരിവള,
ചാന്തുമൊരുപൊട്ടു
മൊട്ടുവാങ്ങിച്ചുതന്നീല.
നിൻ ചാരേനിന്നിട്ടും
നീ എന്നേ കണ്ടീല.
എൻ കരം കവർന്നിട്ടീ
ത്തരിവളകളുടച്ചീല.
ചേർത്തുപിടിച്ചിട്ടു
കിന്നാരമോതിയും,
നെഞ്ചോടു ചേർത്തിട്ട്
ഇറുകെ പ്പുണർന്നെന്റ
ശ്വാസവും  നിലച്ചീല.
ചുംമ്പനപ്പൂക്കൾകൊ
ണ്ടെൻകവിൾചുവന്നീല.
അധരം നുകർന്നീല.
മടിയിൽ കിടത്തി
തഴുകിത്തലോടിയാ
ചേലയും അഴിഞ്ഞീല.
എന്നിട്ടും നിന്നെ
പ്രണയിച്ചുപോയ് സഖീ.

Friday, November 13, 2015

ദയാലു

     ---ദയാലു---

അവൻ വച്ചുനീട്ടിയൊരപ്പമാർത്തിയോടെ
ഭുജിക്കവേ ആ ഭ്രാന്തിതന്നർദ്ധ നഗ്നമാം
മേനിയിൽകാമവെറിപുണ്ട കണ്ണുകൾ
ഞുളക്കുന്നതറിയാതെ ആഹ്ലാദമോടെ
അരവയർനിറച്ചവൾ നടന്നു ലക്ഷ്യമില്ലാതെ..

ഇരുളിന്റെ നിശബ്ദതയിലവളേതേടി
വന്നതുകണ്ടപ്പോളോർത്തുപോയിനിയും
മവനാഹാരവുമായ് വരുന്നതാകാം
ഓടിച്ചെന്നവളാക്കൈകൾ പരതീടവേ
അവന്റെ കണ്ണുകൾ  തിളങ്ങീ വന്യതമയ്

വ്യാഘ്രംപ്പോൽ ചാടിവീണാ നീചൻ
ആർത്തിയോടവളുടെ പഴകിദ്രവിച്ച്
നാറുന്നവസ്ത്രങ്ങൾ വലിച്ചഴിച്ചീടവേ
വീണ്ടും പരതിയിന്നെന്താണു തനിക്കായ്
കരുതിയിരി ക്കുന്നതെന്നറിയുവാൻ

ഒന്നുമേ കൈയ്യിൽകരുതിയില്ലന്നറിഞ്ഞ
നിരാശയിൽ  വിരക്തിയോടെയാബലിഷ്ട
കരങ്ങളിൽനിന്ന് മോചിതയാകാൻ
കുതറിപ്പിടഞ്ഞപ്പോളവളുടെ മുടിക്കെട്ടിൽ
പിടിമുറുക്കിയും അടിച്ചും പരവശയാക്കി.

എന്തിനാണുപദ്രവിക്കുന്നതെന്നറിഞ്ഞീല
പ്രാപിച്ചിടവേ വേദനയാൽ പുളഞ്ഞവളുടെ
രോദനം കേൾക്കാതെ വായിൽ പഴംതുണി
തിരുകി യവളിൽ തന്നിംഗിതം നിറവേറ്റീ
ഉദരത്തിൽ  വിത്തിട്ടു മറഞ്ഞവൻ.

Thursday, October 22, 2015

ആർഷ ഭാരത സംസ്കാരം ,

ആർഷഭാരതസ്കാരം, ഇപ്പോൾ അതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈

💿ജീവിതം നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും മാനവ സമൂഹം നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. സംസ്കാരം എന്നുള്ളത്‌ ആപേക്ഷികമാണെന്നാണ്‌
നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക്‌ അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക്‌ അതനുഭവപ്പെടുന്നത്‌.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ ഒരു പോലെയായിരിക്കും,  ഇന്ത്യക്കാർക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും
മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്‌.

ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച്‌ മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലം പ്രയോഗത്തിലൂടെയോ ഇങ്ങനെ സംഭവിക്കാറുണ്ട്‌.  💿

എന്നാൽ
👉ആർഷഭാരതസ്കാരം, ഇപ്പോളതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈

പഴയതുപോലെ ചാതുർവർണ്യത്തിലേക്കു തിരികെ പോകാനുളള വർഗീയ വാദികളുടെ അടവ്. അടിയാളൻമാരും കുലത്തൊഴിൽ ചെയ്യുന്നവരും നിലനിൽക്കേണ്ടതാണെന്നും സ്ത്രീ പാർശ്വവൽകരിക്കപ്പെടേണ്ടവരാണെന്നുമുളള അവരുടെ ഗുഢലക്ഷ്യത്തിൽ നിന്നും ഉടലെടുത്ത ചിന്ത.  സവർണനും അവർണനും എന്ന വേർതിരിവ് ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനുളള പുറപ്പാടിന്റെ ഭാഗം മാത്രമാണ്.   ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെ തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നത്.

ആരാണ് സദാചാരത്തിന്റെ അതിർവരബു നിശ്ചയിക്കുന്നത്. അതിന്റെ നിർവചം എന്താണന്നുപോലും അറിയാത്ത പോങ്കൻമാരാണിവർ. അതാണ് അവർ ആർഷഭാരതസംസ്കാരത്തെ പെണ്ണിന്റെ ഉടുമുണ്ടിൽ കെട്ടിയിടാനാണ് ശ്രമികന്നത്. അവളുടെ ഉടുപ്പിലും നടപ്പിലും മാത്രമാണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ പഴയതുപോലെ അവരുടെ ഇംഗിതത്തിനനുസരിച്ചു നിൽക്കുന്നില്ല എന്നതാണ് ഈ അസഹിഷ്ണുതക്കു കാരണം. അതുകൊണ്ടു തന്നെയാണ്  അവർ പെണ്ണിൽ മാത്രം ദ്യഷ്ടി വച്ച് സദാചാരത്തിന്റെ അപ്പോസ്തോലരാകാൻ ശ്രമിക്കുന്നതും.

പെണ്ണ്, സ്വകാര്യ സ്വത്താണന്നറിയിക്കാൻ നെറ്റിയിൽ സിന്ദൂരമണിയിച്ച്, അനക്കമറിയാൻ കാലിൽ കൊലുസിടുവിച്ച്, ആരെങ്കിലും ആക്രമിക്കാൻ വന്നാൽ സസ്വതന്ത്രമായൊന്നെതിർക്കാൻ കഴിയാത്ത വിധം,  ആണിന്റെ കണ്ണിനും മനസിനും കുളിർമയേകാൻ ഒറ്റച്ചേലയിൽശരീര വടിവു കാണിച്ച്, സ്നേഹത്തോടെയുളള ഭീഷണിക്കു വിധേയയാക്കി ാ പാർശ്വവൽക്കരിച്ച് അടിമയാക്കി.

  ഭൂമീദേവിയെന്നും  സാവിത്രിയാണന്നുമുളളഗീർവാണം കേട്ട് സുഖിച്ച് ചാരിത്ര്യം ശുദ്ധി,ശാലീനത എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാത കണ്ണെഴുതി പൊട്ടുതൊട് പൂചൂടി ആഭരണ പ്രഭ വാരി വിതറി സർവംസഹയായി അകത്തമ്മ മാത്രമായി സപ്രമഞ്ചക്കട്ടിലിൽ അമർന്നിരുന്ന ഒരുകാലം ഉണ്ടായിരുന്നു. പെണ്ണിനവർ കൊടുത്തിരുന്ന ആ അലങ്കാരങ്ങളുടെ മരതകക്കാന്തിയിൽ സ്ത്രീകൾ  ആറാടിയിരുന്ന കാലം അസ്തമിച്ചിരിക്കുന്നു.

അവൾ പഴയതുപോലെയല്ല, ചന്തു മേനോന്റെ ഇന്ദുലേഖയേപ്പോലെ വിവരവും വിദ്ധ്യാസംമ്പന്നരും  അവകാശങ്ങളെക്കുറിച്ച് ബോധവതികളുമാണ്. പെണ്ണിനു മേൽ ആണിനല്ല അവൾക്കു തന്നെയാണ് അവകാശം എന്ന് അവൾ തിരിച്ചറിഞ്ഞു. പുരുഷ കേന്ദ്രീകൃത കുടുംമ്പസംവിധാനം ഊർദ്ധശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു. പെണ്ണും അദ്ധ്വാനിച്ച് കുടുംമ്പം പോറ്റാനും  ഏതു മേഘലയിലും അവളുടെ കഴിവു തെളിയിക്കാനും അവൾക്ക് സാധിച്ചു.

അടിച്ചമർത്തലിന്റെ ഭലം നിശബ്ദതയാകുബോൾ ആ നിശബ്ദതയേയും അവർ അതിജീവിച്ചു, അന്യായത്തെ ചോദ്യം ചെയ്യാനുമുളള ആർജവവും നേടിയിരിക്കുന്നു

      അതുകൊണ്ടാണ് പുതിയ  അടവുനയവുമായി അവർ അവതരിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ പെണ്ണുങ്ങളെല്ലാംതന്ന കന്യകാത്വം നഷ്ടപ്പെട്ടവരാണെന്നും, വഞ്ചകികളാണ് എന്നും സിനിമയിലും രാഷ്ട്രീയത്തിലും സ്ഥാനമുറപ്പിക്കാൻ ശരീരം  ഉപയോഗിക്കുന്നു എന്നും  മറ്റുമുളള അഭിപ്രായപ്രകടനങ്ങൾ  നടത്തി  അവഹേളിച്ച് അവളുടെ വ്യക്തിത്വത്തെ ഉൻമൂലനം ചെയ്ത് പൊതുവേദികളിൽ നിന്നും  അകറ്റിനിർത്താനും
മണ്ണും പെണ്ണും ഉപഭോഗവസ്തുവാണന്നും സ്വകാര്യ ആവശ്യത്തിനു മാത്രമുപയോഗിക്കപ്പെടേണ്ടതാണന്നും ഉളള വിഷലിപ്തമായ ചിന്തകളെ കുട്ടികളിൽ പോലും കുത്തിവച്ച് വീണ്ടും പാർശ്വവൽക്കരിക്കാനുമുളള വർഗീയവാദികളുടെ സ്വകാര്യ  അജണ്ഡ. ഇപ്പോൾ തരം കിട്ടിയാൽ എട്ടിനേയും എൺപതിനേയും ഒരുപോലെ ആക്രമിച്ച് ഉപയോഗിക്കുന്നതും. എന്നിട്ട്  വൈകല്യത്തെ മറച്ചുപിടിക്കാൻ അവളുടെ കുപ്പായത്തെ  പഴിചാരുന്നതും അതിന്റെ ഭാഗമായേ കാണാനാകൂ.

പെണ്ണിനെ നാഴികയ്ക്കു  നാലുവട്ടം കുറ്റപ്പെടുത്തി പോസ്റ്റുകൾ നിക്ഷേപിക്കുബോൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.ആദ്യം സ്ത്രീ സ്വാതന്ത്രം അവർ നിഷേധിക്കുക കാലക്രമേണ അത് സകല മേഘലകളിലേയ്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശമാണ്. അതിനു ചൂട്ടുപിടിച്ചു കൊടുക്കുന്നതോ സ്ത്രീ വിദ്വേഷികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും  അവർചിന്തിക്കാതെപോകുന്ന ഒരു കാര്യമുണ്ട് അതുവഴി  അവരവർക്കു സ്വയം കുഴിവെട്ടുന്നൂന്ന്. സ്ത്രീയുടെ സ്വതന്ത്രം നിഷേധിക്കുന്നതു വഴി ആണിന്റെ സ്വാതന്ത്രവും നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് കിട്ടാത്ത മുന്തിരി  പുളിക്കും എന്ന നിലപാട് തിരുത്തേണ്ടതനിവാര്യമാണ്.

🐒 അവർണർ മാർഗം കൂടിയത് വർഗീയവാദികളെ ഭയന്നിട്ടായിരുന്നു. സ്വതന്ത്രമായി ജീവിക്കാനുളള അവകാശത്തിന്. അടിമത്വത്തിൽ നിന്നുളള മോചനത്തിനുവേണ്ടീ. എന്നാൽ ഗർബാപ്പസികൊണ്ടുദ്ധേശിക്കുന്നത്  സവർണമേധാവിത്വത്തിലേക്ക് തിരികെക്കൊണ്ടുപ്പോകാനാണ്.    പഴയ ചാതുർ വർണ്യത്തിലേക്ക് തിരികെപ്പോകാനുളള തയാറെടുപ്പിനല്ലങ്കിൽ പിന്നെ എന്തിനാണ് മറ്റു രാജ്യങ്ങളിൽ സ്ത്രീകളുമായി വേദി  പങ്കിടുന്നസ്വാമികൾ ഭാരതത്തിൽ വരുബോൾ മാത്രം സ്ത്രീ നിഷിദ്ധമാകുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് ഭായിയിലെ സ്വാതന്ത്ര ജീവിതത്തിന് നല്ലതാണ്.

വ്യക്തി ജീവിതത്തിലേ മതത്തിന്റേയും വർഗീയവാദികളുടേയും ഇടപെടലുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കും.
💿കേരളീയർ ഒരിക്കലും അതിന് മുഖാമുഖം നിന്നിട്ടില്ലാത്തതുകൊണ്ട് അതിന്റെ ഭീകരമായ അവസ്ഥ മനസിലാക്കാൻ കഴിയാതെ പോകുന്നു.💿

നാം അടുത്തകാലത്തായി മാത്രകണ്ടുവരുന്ന ഒരു പ്രവണത
ആരോടു മിണ്ടണം ആരുമായിസഹകരിക്കണം ആരേ വിവാഹം കഴിക്കണം എന്തു വസ്ത്രം ധരിക്കണം ഏതുഭക്ഷണം കഴിക്കണം എന്നിവയിലൊക്കെയുളള വർഗീയവിഷങ്ങളുടെ ഇടപെടലുകൾ. ആദ്യം ഗർ വാപ്പസി, അതുകൊണ്ട് ചലനങ്ങളൊന്നും സൃഷ്ടിക്കാൻ  കഴിഞ്ഞില്ല എന്ന തിരിച്ചറിവിലാണ് പശുവിനെ കൂട്ടുപിടിച്ചിരിക്കുന്നത്. പശു  എന്തുകൊണ്ടു ദൈവമായി പൂജിതയായി എങ്കിൽ  പാബിനെ തല്ലികൊന്നാൽ കൊല്ലുന്നവനെ കൊല്ലാത്തതെന്താ!!

       മാവോയിസ്റ്റുകളിലും ഭീകരമായി രാഷ്ട്രത്ത് ഭീകരന്തരിക്ഷം സ്യഷ്ടിച്ച് ജനങ്ങളെ ഭീഷണിയുടെമുൾമുനയിൽ നിർത്തി ഭരണകൂടത്തെ പ്പോലും വിലകല്പിക്കാതെ അനീതി നടപ്പാക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്ന വർഗീയസംഘടനകളുടെ സഹായം സ്വീഹരിക്കാതെ അവ നിരോധിക്കാനുളള ആർജവം  നേതൃത്വം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ അവശ്യമാണ്.

    ഭാരതം ഒരു ജനാധിപത്യ  രാഷ്ട്രമാണ് തീരുമാനം  ജനങ്ങളുടേതാണ്. ഇവിടെ ഭാരത ജനതയും  ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട്. രാജാവ് അനുവദിച്ചാലേ വിപ്ലവം സൃഷ്ടിക്കാൻ കഴിയൂ എന്ന മനോഭാവം മാറ്റി രാജാവു നഗ്നനെന്ന് ഉറക്കെപ്പറയാനുളള ആർജ്ജവം കാണിക്കണം.

നാൽക്കാലി

            --നാൽക്കാലികൾ--

ഇന്നത്തെ അന്നത്തിനദ്ധ്വാനിച്ച്
പൈതലിൻ വയർ നിറച്ചരവയറിൽ
ഞങ്ങളും നല്ലനാളെയെകിനാവു കണ്ട്
പുറംപോക്കിലെ മൺകൂരയിൽ
ഞാനുമവളുമെൻ പൈതലും.

ക്ഷീണിതരായ് തളർന്നുറങ്ങീടവെ
ജാതിപ്പിശാചുക്കൾ പകർത്തിയൊ
രഗ്നിനാളം ഞങ്ങളെ വിഴുങ്ങുമ്പോ
ളാതീക്കനൽ വാരി എറിഞ്ഞവ
രാർപ്പുവിളിക്കുന്നു പൊട്ടിച്ചിരിക്കുന്നു.

എന്തിനാണച്ചാ അവരിങ്ങനെ
യെന്നുണ്ണിതൻ ചോദ്യംകേട്ടുഞാൻ
മൊഴിഞ്ഞുണ്ണീ  കേൾക്കുക
ഗോമാതാവിന്റെ മക്കളല്ലേയവർ
മൃഗത്തിനുണ്ടാമോ വിവേകവിചാങ്ങൾ

                                          --റോസ്--

Friday, October 16, 2015

തടവറ

-----തടവറ------

ജൂൺ 1 എന്തോസംഭവിക്കാൻ പോകുന്നു എന്നവളുടെ മനസു പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും സുഖകരമായ ആ ഓർമകളിലേക്ക്  എപ്പോഴുമെന്നപോലെ എടുത്തെറിയപ്പെട്ടു .ഏതു വിഷമ ഘട്ടത്തിലായാൽ പോലും അവനോടൊത്തുളള ജീവിതത്തിൻറ്റെ  ഓർമകളിൽ അവളെത്തന്നെ മറക്കുമായിരുന്നു. ഇടക്കെപ്പോഴൊക്കെയോ എന്തിനെന്നറിയാതെ ഹൃദയം വേവലാതിപ്പെട്ടു. സൂര്യൻ പോലും അവളെ ഓർത്ത് വേദനിക്കുന്നതുപോലെ. മുഖം തരാൻ മടിച്ച് കാർമേഘത്തിലൊളിച്ചിരുന്ന് വല്ലപോഴും അവളെ എത്തിനോക്കുന്നതായി അവൾക്കുത്തോന്നി.സമയസൂചി ചലിക്കാൻ മടിക്കുന്ന പോലെ, അവളെ
ആ സമയത്തിലെത്തിക്കാതിരിക്കാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടാവാം. അത്യന്തം വേദനയോടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ
എരിഞ്ഞമർന്നു മറഞ്ഞിരിക്കുന്നു. പെട്ടന്ന് അവളേയും അവനേയും ബന്ധിപ്പിക്കുന്ന മീഡിയേറ്റർ അവൻ വിളിക്കുന്നു എന്നറിയിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷാതിരേഖത്താൽമനസ്
പിടഞ്ഞുതുളളി.മോബൈൽ വിറക്കുന്ന കൈയ്യാലെ എടുത്തു.എപ്പോഴും അവൻവിളിച്ചാൽ അങ്ങനെയാണ്.അവന്റെ ചോദ്യത്തിനു പോലും
ഉത്തരമില്ലാതെ ....അന്നും വിറയാർന്ന ഉടലുമായി അവൾ നിന്നു. അവന്റെ സ്വരം ഒരിക്കലും ഇല്ലാത്തപോലെ മൃദലമായിരുന്നു, അത് ഒരശുഭലക്ഷണമാണെന്നവളുടെ മനസു പറഞ്ഞു. പെട്ടന്ന് ഇടിത്തീപോലെ കാതുകളിൽ മുഴങ്ങി 'ഞാൻ പോകുന്നു'. അവളുടെ മനസ്  കൈവിട്ടുപോയി. കാലുകൾക്കു ബലം നഷ്ടപ്പട്ടു. ഒരു വല്ലാത്ത വേദനയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.  അവൾ മൃദുവായി ചോദിച്ചു, ഇനിവരുമോ? ഇല്ല, ഒരു പ്രയോജനവു മില്ലാതെ എന്തിനു വരണം. ഉറച്ച മറുപടി അവനിൽ നിന്നു വന്നു. എന്നും അങ്ങനെ തന്നെയായിരുന്നു.മയമില്ലാതെ സംസാരിക്കാൻ അവനെന്നും കഴിഞ്ഞിരുന്നു. കണ്ണീരു കാണുന്നത് ഇഷ്ടമാണ് എന്നു തോന്നിയിട്ടുണ്ട്. തിരിച്ചൊന്നും പറയാൻ തോന്നിയില്ല. പ്രയോജനത്തിനു വേണ്ടി മാത്രം സ്നേഹം അഭിനയിക്കുകയായിരുന്നെങ്കിൽ... എന്നും എന്റേതായിരിക്കും എന്ന അവകാശ വാദത്തിൽ  ഒരു തരി ആത്മാർത്ഥത ഇല്ലായിരുന്നോ. എങ്കിൽ  ഇവിടെ ജനിച്ചവരിൽ ഏറ്റവും നിർഭാഗ്യവതി താനാണ് എന്നവൾ വേദനയോടെ ഒർത്തു. ആ തിരിച്ചറിവിന്റെ ഞെട്ടലിൽ അസ്തപ്രജ്ഞയായി ഒന്നുകരയാൻ പോലുമാകാതെ പരിസരം  മറന്ന് ചക്രവാളത്തിലേക്ക് കണ്ണുംനട്ട് അവൾ നിന്നു. എത്ര സമയം നിന്നു എന്നറിഞ്ഞില്ല. അത്ര സമയം സൂര്യനെ മറച്ച മേഘപടം അവളെ സമാധാനിപ്പിക്കാനെന്നവണ്ണം തുളളിക്കൊരുകുടം കണക്കെ മഴത്തുളളി വർഷിപ്പിച്ചു. അതവളുടെ ശരീരത്തിൽ പതിച്ചു.എങ്കിലും ചുട്ടുപൊളളുന്ന ആത്മാവിനെ തണുപ്പീക്കാൻ പര്യാപ്തമായിരുന്നില്ല അത്. ബോധം വീണ്ടെടുത്തപ്പോൾ ഒരാർത്ഥനാദം അവളിൽനിന്നുയർന്നു. വീട്ടിലേയ്ക്കോടി കട്ടിലിലേയ്ക്കുവീണു.  കണ്ണുനീരുകൊണ്ട് തലയിണ കുതിർന്നു. അവനെ സ്നേഹിച്ചുപോയി  എന്ന അപരാധം ഈ കണ്ണീരുകൊണ്ട് കഴുകിക്കളയുവാൻ കഴിഞ്ഞെങ്കിൽ. ഒന്നു മറക്കാനായെങ്കിൽ......

കാലമെത്ര കഴിഞ്ഞിരിക്കുന്നു,  ഒരിക്കലും ഓർമയിൽ സൂക്ഷിക്കാനോ ചേർത്തുനിർത്താനോ അല്ല എന്ന മുൻ വിധിയോടെയിരുന്നു അടുത്തത്  എങ്കിൽപോലും  ഒരു വാക്കിൽ അവളേ ഉപേക്ഷിക്കാനും, അന്നേ  ഓർമകളിൽ നിന്നുപോലും മായിച്ചു കളയാനും നിഷ്പ്രയാസം കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ്  പുതിയ  ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും  കടക്കാൻ സാധിച്ചത്.  ഇന്ന് അവളുടെ മുടിയിൽ വെളളി വര വീണുതുടങ്ങിയിരിക്കുന്നു. ജീവിതത്തോടും ഒറ്റപ്പെടലിനോടും പൊരുതി നിൽക്കാനും പൊരുത്തപ്പെടാനും കഴിഞ്ഞു, എന്നിട്ടും പാതി വഴിയിലിട്ടിട്ടു പോയതുകൊണ്ടാകാം, ആദ്യത്തേതും അവസാനത്തേതുമായി  അവൾക്കൊരാളോടു തോന്നിയ  അനുരാഗം അത്  ആരോടും ഒന്നു മനസു തുറക്കാനോ  ഒന്നു മറക്കാൻ പോലുമോ കഴിയാതെ  ഇന്നും മോചനമില്ലാതെ അവളുടെ മനസും സ്വപ്നങ്ങളും അവനേ തന്നെ ചുറ്റുന്നത്.

                                                                                                             --റോസ്--

Monday, October 5, 2015

അവകാശ നിഷേധികൾ

വ്യാധി                    

അഴിമതിയിൽ മുങ്ങിക്കുളിച്ച്,
പൗരന്റെന്യായമായ ആവശ്യങ്ങളിൽപോലും
മുഖംതിരിച്ച്, കൊർപ്പറേറ്റുകളുടേയും,
മാഫിയകളുടേയും, വർഗീയവാദികളുടേയും,
വക്താക്കളായ ഭരണകൂങ്ങളുടെ
ദുഷ്ചെയ്തികളെയും,

മൊത്തംകേരളീയരുടെ ആചാര്യനായ
ഗുരുനാമം കളങ്കപ്പെടുത്തി അവിശുദ്ധ
കൂട്ടുകെട്ടിലൂടെ ഭരണത്തിലേറാമെന്ന
മനപ്പായസമുണ്ണും സംഘടനാനേതൃത്വത്തേയും,

പൗരനേയും, അവരുടെ പ്രശ്നങ്ങളേയും,
അവഗണിച്ച് പ്രസ്ഥാനത്തിനായ്
വെട്ടാനും, കൊല്ലാനും, രക്തസാക്ഷിത്വം
വരിക്കാനും, അണികളെ മാനസികമായി
തയ്യാറാക്കുന്ന നേതൃത്വത്തേയും,

നേതൃത്വത്തിന്റെ ദുഷ്കൃത്യങ്ങളെ ചോദ്യം
ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാനുളള
ചാവേറുകളുടെ മാനസീകാവസ്ഥയിലേക്ക്
തരംതാണു പോകുന്ന അണീകളേയും,

കീശ വീർപ്പികാനായ് തൊഴിലാളി സമരങ്ങൾ
അട്ടിമറിച്ചും, മുതലാളിക്കോശാനപാടിയും,
തൊഴിലാളിയുടെ അവകാശധ്വംശനംചെയ്ത
തൊഴിലാളി യൂണിയൻ നേതാക്കളേയും,

പൗരന്റെ ജീവിക്കാനുളള അവകാശത്തിലും,
വ്യക്തിസ്വാതന്ത്രത്തിന്മേലും കൈകടത്തി,
മൃഗങ്ങങ്ങൾക്കും, സവർണമേൽകോയ്മക്ക്  
അനുകൂലവുമായ നിലപാടെടുക്കുന്ന,
സ്ത്രീകളേയും അടിസ്ഥാന വർഗത്തേയും
പാർശ്വവൽക്കരിക്കാൻ കെണിയൊരുക്കുന്ന
ചീഞ്ഞു നാറുന്ന സാമൂഹ്യ വ്യവസ്ഥിതിയേയും,

പൗരാ നമ്മുടെ എതിർക്കുവാനുളള
ആർജവമില്ലായ്മയെ നിന്ദയോടെയും,
ഭീരുത്വത്തെ പുച്ഛത്തോടെയും,
വിധേയത്വത്തെ വെറുപ്പോടെയും,
കീഴടങ്ങലിനെ ഭയത്തോടെയും കാണുക
എന്തെന്നാൽ അവ ജൈവായുധമാണ്,
മനസിൽനിന്നും മനസിലേക്കു പരക്കുന്ന വ്യാധി.

Friday, October 2, 2015

വിധി

                 വിധി
അവന്റെ ഹൃദയംകടുപ്പമേറിയ
വജ്രത്താൽ സൃഷ്ടിക്കപ്പെട്ടതും,
കാണാൻ അതിഭംഗിയെറിയും
അത്യാകർഷണീയവുമായിരുന്നു,
ഇന്നോളം കാണാത്ത വ്യക്തിത്വവും
സൗന്ദര്യവും  അവനുണ്ടായിരുന്നു.
ഒരവാച്യമായ ലഹരിയിൽ മയങ്ങിയതും
സർവംമറന്നതും , അതിനാലാവാം.
അവനുമുൻപിൽ അസ്ഥിത്വമില്ലാതെയും
അഭിമാനം  മറന്നനുസരണയുളള
അടിമമാനസ്വിയായതും, അവന്റെ
പ്രഭാവലയത്തിലകപ്പെട്ടതിനാലാകാം.
മോചനമില്ലാതെ പാപംപേറുന്ന
മനസുമായലയേണ്ടിവന്നതും
പ്രിയമാനസാ നീഎവിടെയാകുന്നു.
അശാന്തിയുട. തീരങ്ങളിൽ തനിച്ചാക്കി
നീ എവിടേയ്കാണുപോയത്.
ഞാൻ നിന്നെ അന്വേഷിച്ചലഞ്ഞു
എവിടേയും കണ്ടില്ല താനും.
നീ എന്നും മുന്തിരിത്തോപ്പിൽ
എന്നോടൊപ്പമുണ്ടവൂമെന്നു
വാഗ്ദദത്തവും തന്നിരുന്നല്ലൊ
നീ രാജവസ്ത്രംധരിച്ച്
സിംഹാസനത്തിലമർന്ന്
എന്റെ ചെവികളിൽ പറഞ്ഞിരുന്നു
എത്ര സ്വയംവരംകഴിഞ്ഞാലും
 നീയെന്നുമെന്റെ ചക്രവർത്തിനി എന്ന്.
ഇഷ്ട പൂർത്തീകരണത്തിനുവേണ്ടി
ഞാനൊരു വരം ചോദിച്ചപ്പോൾ
ചോദിച്ചതിലുംമേലേയായിരുന്നല്ലോ.
എന്നിട്ടെന്നെ ഏകയാക്കിമറഞ്ഞപ്പോൾ
കൂരിരുട്ടിൽ ദിശയറിയാതെ ഉഴലുമെന്നും
ആലംബമറ്റവളാകുമെന്നും
നിനക്കറിയാമായിരുന്നതല്ലെ
ബന്ധങ്ങൾ ബന്ധനമാകുമെന്നുപറഞ്ഞ്
ഓടിയൊളിച്ചപ്പോൾ നിൻറ്റെ മനസ്
ശാന്തമായിരുന്നൊ?
ഇപ്പോൾനിത്യബന്ധനത്തിൻറ്റെ
ആറിഴ നൂലിൽ കുരുക്കിയെടുത്തപ്പോൾ
അതു പട്ടുനൂലിൻറ്റെ മൃദുത്വമുളള ചങ്ങലയായതും, ബന്ധനമല്ലാതെയുമായിരിക്കുന്നു.
ഞാനിവിടെയുണ്ട്
ഏകാന്തത തീർത്ത തടവറയിൽ.
നീ ചക്രവർത്തിയാണ് ചക്രവർത്തി തന്നെയാണ്
ജീവൻകളയേണ്ടിവന്നാലും വാഗ്ദത്തങ്ങൾ
പാലിക്കേണ്ടവൻ .
നീ സൂര്യവംശജനുമാണ്
വാക്കുകൾപാലിക്കപ്പെട്ടേ മതിയാകൂ,
അതിനായ് ഏഴുയജൻമങ്ങൾമപ്പുറം
കാത്തിരിക്കാം,
കാരണം അടയാളം കാണിക്കാൻ
ഒരു മുദ്രമോതിരം നീ എനിക്കു തന്നില്ലല്ലൊ.

Monday, September 21, 2015

.......അവൾ വിവാഹിതയായിരുന്നു.....

     .... അവൾ വിവാഹിതയായിരുന്നു ....

അതുതന്നെയാണ് അവനിലേക്കടുക്കാൻ പ്രേരിപ്പിച്ച ഘടകവും. പുലർച്ചെ ഉണർന്ന് വീട്ടു ജോലികളെല്ലാം ഒരു വിധം ഒതുക്കി. കിട്ടുന്ന പണം കളളു ഷാപ്പിലും വേശ്യാഗൃഹത്തിലും നിക്ഷേപിച്ച് കൈയ്യിലേ പണം തീരുബോൾ മാത്രം വീട്ടിൽ വരുന്ന ഭർത്താവ്.  അവളുടെ മുൻപിൽ കൈനീട്ടി . അയൽപക്കമറിയാതിരിക്കാൻ ആ കൈയ്യിൽ പണം വച്ചുകൊടുക്കുബോഴും മനസിൽ മാസം എങ്ങനെ കഴിയും എന്ന ചിന്ത അലട്ടി. ഭക്ഷണം കഴിച്ചു എന്നു വരുത്തി ഒരുങ്ങിയും ഒരുങ്ങാതെയും ഓഫിസിലേയ്ക്കോടി, കുന്നോളം കൂടിക്കിടക്കുന്ന ഫയലുകളുടെ ഇടയിൽ നടുവു നിവർത്താൻ പോലും സമയം കിട്ടാതെ. വൈകി തിരികെയെത്തി വൈകിട്ടത്തേക്കു വേണ്ടതൊക്കെ ഒരുക്കി.  വീടൊതുക്കുബോൾ ഉറക്കാത്ത കാലുമായി കയറിവരുന്ന ഭർത്താവിന്റെ പ്രകടനം. മദ്യത്തിന്റെ മണമുളള രാവുകളേ അവൾ ഭയന്നു. ക്ഷമയുടേയും സഹനത്തിന്റേയും നെല്ലിപ്പലകയോളമെത്തിനിൽക്കുന്ന ജീവിതാനുഭവം. ആദ്യനാളുകളിൽ അതൊന്നും കാര്യമാക്കിയിരുന്നില്ല  എന്നതാണ് വാസ്തവം. പോകെപ്പോകെ  ആ അഹങ്കാരവും ആധിപത്യവും അവളുടെ വെറുപ്പിനാഴം കൂട്ടി.ഒരിറ്റു സ്നേഹത്തിനും കരുതലിനും മനസ് വല്ലാതെ കൊതിച്ചു.

അവൾ  സ്വപ്നംകണ്ട ആജീവിതം ഒരിക്കലും തിരികെ വരില്ല എന്നതിരിച്ചറിവ്, സ്നേഹത്തിനുവേണ്ടിയുളള ദാഹം.എല്ലാം  അവനിലേക്കടുക്കാനുളള തീരുമാനത്തിന് ധൈര്യം പകർന്നു. അവനവൾക്കു കാമദേവനായി അവന്റെ നോട്ടം അവളെ കൊത്തിവലിക്കുന്നതായിത്തോന്നി. അതൊരായിരം പുഷ്പ ബാണമായി അവളുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി. സുഖമുളള നോവുകൊണ്ടവൾ പുളഞ്ഞു. അവൾ അവളല്ലാതായി. അവസ്ഥയും ചുറ്റുപാടും മറന്നു. അവനുവേണ്ടി ദാഹിച്ചു . കാത്തിരിക്കുകയായിരുന്ന അവനതറിഞ്ഞു  അവളവന്റേതായി അവരൊന്നായി. പാപബോധം അലട്ടിയില്ല. തെറ്റുകളെ ശരിയാക്കുന്ന മനസിന്റെ ജാലവിദ്യ, കുറ്റബോദം ഒളിച്ചോടി. അനുഭൂതിയുടെ അഗാധതയിലേക്ക് ഊളിയിട്ടു. അവൻ നിദ്രവിട്ടുണർന്നു നാടറിഞ്ഞു പിന്നെ വീടറിഞ്ഞു.
പരപുരുഷബന്തമാരോപിക്കപ്പെട്ടവൾ. ഭർത്താവുപേക്ഷിച്ചു. വീടുപേക്ഷിച്ചു. അവനു ബോധമുദിച്ചു. തെറ്റ് തെറ്റ് എന്ന് അവൻ മന്ത്രിച്ചു.അവൾ അവന് ദുർനടപ്പുകാരിയായി. അവനും അവൾക്കന്യനായി. അവൻ നിഷ്കളങ്കന്റെ കുപ്പായമണിഞ്ഞു. വയോദികർ അവനു ഹോശന്ന പാടി. ആണത്തമുളളവൻ, ആണാണവൻ, ഒരു സ്ത്രീയിൽ തൃപ്തനാകാൻ കഴിയില്ല. പല സ്ത്രീകളേ പ്രാപിക്കാം.പര സ്ത്രീ ബന്തം അതലിഖിതനിയമം.അമ്മൂമ്മമാരും അതു ശരി വച്ചു,

ഒളിഞ്ഞുകേട്ട കൊച്ചുമകനൊരു സംശയം  പരസ്ത്രീ ആരായിരിക്കണം. എവിടുന്നു തപ്പാം. അന്യന്റെ ഭാര്യ? അവിവാഹിത? പത്താം തരത്തിലെ പിൻബഞ്ചുകാരൻ ഗൂഗിളിന്റെ ഗുണനപ്പുറങ്ങളുടേയും സങ്കലന പട്ടികയുടേയും ആരാധകൻ ഒളിഞ്ഞു നോട്ടത്തിലഗ്രഗണ്യൻ.പുതു തലമുറയുടെ പ്രതീകം സംശയം സ്വാഭാവികം. സ്ത്രീകൾ അവനെ കൂട്ടത്തോടെ ആക്രമിച്ചു.. ഉത്തരം കിട്ടാത്തതിൽ കുണ്ഠിതം. നിരാശ മാറ്റാൻ ഗൂഗിളിലഭയം തേടി. പലസ്ത്രീ ബാന്തവമാകാമെന്ന ഓർമപ്പെടുത്തൽ  ഒരു സമാധാനമണ്ഡലത്തിലേക്കെറിയപ്പെട്ടു. ഒരാളുടെ മുഖം തന്നെ ആജീവനാന്തം ചിന്താതീതം. താലികെട്ടി ബോറടിക്കട്ടെ. എന്നാത്മഗതം

വിവാഹിതകളുടെ അസഹിഷ്ണുത, അരാചകത്വം. തങ്ങൾക്കന്യമായത് ആരും അനുഭവിക്കണ്ട എന്ന ദുശാഠ്യം. അതോ ആവോളമാസ്വദിക്കുന്നതിന്റെ ഗർവോ, അവളിൽ തീമഴ വർഷിച്ചു. പുലഭ്യം പറഞ്ഞു. ആണിനെ കറക്കിയെടുക്കുന്നവൾ. 'അമ്മാ ആണല്ലേ പെണ്ണിനേ കറക്കുന്നത്.'പുത്രിയുടെ സംശയം. പ്രായമായവർ സംസാരിക്കുന്നിടത്ത് നിനക്കെന്താടീ കാര്യം, പൊക്കോ അവിടുന്ന്, അസത്തേ. ഉത്തരം മുട്ടുബോഴുളള കൊഞ്ഞനം കുത്ത്.
അനാധികാലംതൊട്ടേ പിൻതുടരുന്ന ചെപ്പടിവിദ്യ അനുവധനീയം. എന്റെ സ്കൂളിലങ്ങനാ ചെക്കൻമാരാ കറക്കൻമാർ കിറുക്കൻമാർ. കുറുബത്തി നാക്കുനീട്ടി.

അവൾ അവർക്കഭിസാരികയായി, അവനോ ദൈവപുത്രനായി  വിമോചിതനായി വിരാചിച്ചു. . കുറ്റം അവളുടേതു മാത്രമാകുന്നു. ഇതാഭാസം വിരോധാഭാസം  ചോദ്യം ചെയ്യപ്പെടേണ്ടത്. അരു ചോദ്യം ചെയ്യാൻ.. നാട്ടുകൂട്ടം, ആണുങ്ങൾ കവലകൾ തോറും കൂടി. അവൻ നായകനായി. അഭിനന്ദനങ്ങൾക്കൊണ്ടു മൂടി, ശിഷ്യത്വം സ്വീഹരിച്ചു.പയറ്റിയ അടവുകൾക്കായി കാതോർത്തു. പൊതു ജനമദ്ധ്യത്തിൽ സദാചാരവാദികളായി. രഹസ്യമായിരക്ഷകർത്താക്കളായി. സഹായങ്ങൾ പ്രഖ്യാപിച്ചു. ,  കുറുക്കൻ ഒരിയിടാൻ പോലും മടിക്കുന്ന കറുത്തപക്ഷത്തിലെ ഇരുണ്ട രാവുകളേ  സ്വപ്നം കണ്ടു. ഏറുകണ്ണും കടക്കണ്ണും എറിഞ്ഞു.

അവൾ പെണ്ണ്  അഭിനവ വനിത വിദ്യാസംബന്ന, പ്രണയിനി  പെണ്ണിന്റെ വ്യക്തിത്വത്തിനും  അവളുടെ പ്രണയത്തിനും വിലകല്പിക്കാത്ത, അവളെ മനസിലാക്കാത്ത മാംസത്തിനു മാത്രം വിലയിടുന്ന ആണും പെണ്ണും കെട്ടവരുടെ, മുൻപിൽ അടിയറവുപറയാൻ തയ്യാറല്ലാത്തവൾ. ആൺതുണയില്ലാതെ ജീവിക്കാൻ തന്റേടമുളളവൾ. ജീവിച്ചതും അങ്ങനെയായിരുന്നല്ലൊ അന്തിക്കൂട്ടിനു മാത്രമായൊരാൺതുണ , അതിനി ആവശ്യമില്ല. തീരുമാനം ഉറച്ചതായി. അവൾ മുളകുപൊടിയും സെയ്ഫ്റ്റിപ്പിന്നും കൈയ്യിൽകരുതി. വെട്ടുകത്തിക്ക് തലയിണയുടെ അടിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി

 നാട്ടുകൂട്ടത്തിനിടയിൽ ഒരാളുടെ സംശയം ബാക്കിയായി. 'എങ്കിൽ എന്റെ ഭാര്യ പതിവ്രതയാവണം എന്ന സങ്കൽപം ബാലിശം'. അവരതേറ്റുപാടി ബാലിശം ..ബാലിശം .. അത് ആയിരം തലയുളള കാളസർപ്പമായി ഫണം വിടർത്തി . കാളകൂട വിഷമായി മനസുകളിലേക്ക് പടർന്നു.

Wednesday, September 16, 2015

---ജീവിതം--

പച്ചയായ ജീവിത യാഥാർത്യങ്ങളുടെ
നടുവിൽ കിടന്നൂർദ്ധ്വശ്വാസം
വലിക്കാൻ വിധിക്കപ്പെട്ടവൻ, മർത്യൻ.
എന്നിട്ടുമെപ്പോഴും ഫാൻറ്റസിയുടെ
മിഥ്യാലോകത്തേയ്ക്ക്
ഒരു മീവൽ പക്ഷിയേപ്പോലെ
ചിറകടിച്ചുയരുന്നൂ മർത്യമനസ്.
ധനകാര്യസ്ഥാപനം സ്വന്തമായ് കണ്ടിട്ട്
കിട്ടിയതെല്ലാം തിട്ടമായ് കൈപ്പറ്റി
ആർഭാടമെത്രയോ അത്രയും കാണിച്ച്
പൊടിയും, പുകയും നിറമുളള വെളളവും
മതിവരാതടിച്ചിട്ട് കാറ്റിൻറ്റെ ചിറകേറി
പറന്നു പറന്നങ്ങ് മേഘങ്ങൾക്കപ്പുറംമേലോട്ടു
പോകുബോൾ
നേരായ നേരറിവിൻ
യാഥാർത്യത്തിൻ വാൾ മുനയാൽ
മിത്ഥ്യ തൻ ചിറകറ്റ് താഴേയ്ക്കു പതിക്കുബോൾ,
ഉണരുന്നൂ ബുദ്ധി,അറിവ്, വിവേകം.
സമയവും കാലവുമെത്ര കഴിഞ്ഞുപോയ്
ഇനി ഒന്നു ജയിച്ചു ജീവീച്ചു മുന്നേറാൻ കഴിയാത്ത
വിധം.
യൗവ്വനവും ബാക്കിവയ്ക്കാതെ
ഇന്നുമാച്ചുഴിയിൽ കിടന്നു വട്ടംകറങ്ങുന്നൂ
മരണം പോലും കൈ വെടിഞ്ഞങ്ങനെ.

                                                        റോസ്

സത്യവാഗ്മൂലം

--സത്യവാഗ്മുലം---

നീ എന്നെ വില തന്നു വാങ്ങിയതായിരുന്നു
എന്നെ നിന്റെ അടിമയാക്കുമെന്നു ഭയന്നു
ഞാൻ നിന്നോടെന്നും  കലഹിച്ചുകൊണ്ടിരുന്നു.

നിന്നെ എന്റെ സ്വന്തം ആക്കിയതാണ്
നീ എൻറ്റേതു മാത്രമായിരുന്നു
നീ എനിക്കു വിലയില്ലാത്തവളായി.

നീ എന്റെ എല്ലാ കാര്യങ്ങളും നോക്കി
ഒരു കുഞ്ഞിനെ പ്പോലെ ശിശ്രൂഷിച്ചു
എനിക്കുനിന്നോടു പുച്ഛമായിരുന്നു.

എപ്പോഴും  ജോലിയിൽ മുഴുകിയിരുന്നു
നിനക്ക് വിയർപ്പിൻറ്റെ ഗന്ധമായിരുന്നു
അടുത്തു വരാനേ തോന്നിയില്ല.

എന്നും കുപ്പായം മുഷിഞ്ഞിരുന്നു
നീ അണിഞ്ഞൊരുങ്ങി നടന്നതേ ഇല്ല
ഒരിക്കലും സ്നേഹം തോന്നിയില്ല.

നി എപ്പോഴും പരിതപിച്ചുകൊണ്ടിരുന്നു
പരാതി  മാത്രമേ നീ എന്നോടു പറഞ്ഞുളളൂ
നിന്നെ വല്ലാതെ വെറുത്തുപോയി.

വീടിൻറ്റെ ഏതു കോണിലും നീ ഉണ്ടയിരുന്നു
അതുകൊണ്ടെനിക്ക് വിരക്തി തോന്നി
പുതുമക്കുവേണ്ടി ആഗ്രഹിച്ചു.

അവൾ  ഒരു മാലാഖയേപ്പോലെ വന്നു.
സൗന്ദര്യത്തിലും നോക്കിലും വാക്കിലും,
ഞാൻ മതിമറന്നു ചുറ്റുപാടുകൾ മറന്നു.

സൗരഭ്യം പരത്തുന്ന മേനിയഴകും,
തേനൊലിക്കും കിന്നാരവും മാന്ത്രിക
സ്പർശനവും എനിക്കു ലഹരിയായി

അതിനാലാണവളിലേയ്ക്കടുത്തത്
അതിനാൽ ഞാനവളെ ഏറെ വിലമതിച്ചു
ഞാൻ അടിമയി അവളോ മന്ത്രവാദിനിയും.

Saturday, September 12, 2015

സൗന്ദര്യ സ്ങ്കൽപം

സൗന്ദര്യത്തിൽ കാര്യമില്ല എന്നു വാദിക്കുന്നതിൽ വാസ്തവമുണ്ടോ?

 ആവോ,  എവിടെയും സൗന്ദര്യത്തിനു കൂടുതൽ പരിഗണനകൊടുക്കുന്നതു കണ്ടിട്ടുണ്ട്. സൗന്ദര്യമെന്നുവച്ചാൽ കാണുന്നവൻറ്റെ കണ്ണിലാണ് സൗന്ദര്യം അങ്ങനെ ഒരു സൗന്ദര്യം തോന്നാത്തയാളെ ആരും ഗൗനിക്കുമെന്നു തോന്നുന്നില്ല വിവാഹക്കബോളത്തിൽ സൗന്ദര്യം അത്യാവശ്യവുമാണ്. എത്രകറുത്തവനായാലും വെളുത്തപെണ്ണിനെ മോഹിക്കും,ഞാൻ കറുത്തതല്ലേ അവളെങ്കിലും വെളുത്തിരിക്കണംഎങ്കിലേ മക്കൾക്കു കളറുണ്ടാവൂ എന്ന ന്യായമാവും പറയാനുണ്ടാവുക. വെളുത്ത ചെറുക്കന് കറുത്തപെണ്ണ് ഛെ! ഒരിക്കലും പാടില്ല ഇനി കെട്ടിയാൽ തന്നെ കൂടെ കൊണ്ടുനടക്കാനൊരു വൈക്ളബ്യം. ഒരു ചെറിയ അംശം മാത്രം ഇതിനു വിരുദ്ധമായി പ്രവൃത്തിക്കുന്നു. വലിയ ശതമാനവും പ്രതികൂലമായി സംസാരിക്കുകയും അനുകൂലമായി പ്രവൃത്തിക്കുകയും ചെയ്യും.

കണ്ടിട്ടില്ലേ ചിലകത്തുന്ന സൗന്ദര്യത്തേ,ആത്മവിശ്വാസമില്ലാത്തപോലെ കുറേ കൂടുതൽ എക്സ്ട്രാ ഫിറ്റിങ്സിനേയും ചായക്കൂട്ടുകളേയും കൂട്ടുപിടിക്കുന്നവരെ, ആ മാദക സൗന്ദര്യത്തെ കാണുബോൾ ചുണ്ടൊന്നു കടിച്ച് കണ്ണു ചെറുതായൊന്നു ചുരുക്കിഉളളിലിളകിമറിയുന്ന വികാരത്തെ അമർത്താനെന്നോണം നാക്ക് പല്ലുകൾക്കിടയിൽ വച്ച് മെല്ലെ അമക്കിചെറുതായൊന്നു വേദനിപ്പിക്കും. അപ്പോൾ അവരുടെ ശിരസിൽ രണ്ടു കൊബും കുർത്ത ദൃംഷ്ടങ്ങളും ഇറങ്ങി വരുന്നനതായി ത്തോന്നും. ആ സൗന്ദര്യത്തെ സ്വന്തമാക്കാനാഗ്രഹിക്കും, ഒരഥിതിയേപ്പോലെ മാത്രം.ആഥിധേയത്വം ഇഷ്ടമാണ് ഒരു ദിവസത്തേയ്ക്കായതുകൊണ്ട്. ചുരുക്കം ചിലർ ഈ മാദകസുന്ദരിമാരുടെ ആരാധകരാണ്. ചിലർ ഭാര്യ
അടുത്തുണ്ടങ്കിലും അവരെ കണ്ടാൽ നോക്കിയിരുന്നു വെളളമിറക്കും. എങ്ങനെ തെറ്റു പറയാനാകും.എല്ലാജീവികൾക്കും ഉളള വിശപ്പുപോലുളള അവസ്ഥ, ആഹാരത്തിൻറ്റെ മണം മൂക്കിലടിക്കുബോൾ വല്ലാതങ്ങു വിശന്നുപോകും എന്നു പറയുന്ന പോലെ. എന്നു വച്ച് അന്യൻറ്റെ അടുക്കളയിൽ അതിക്രമിച്ചുകയറി ആഹാരം എടുക്കാൻ മുതിരാറില്ല
ആരും. പെണ്ണിൻറ്റെ കാര്യത്തിൽ എതിർ ചിന്താഗതിയാണ് കാണ്ടു വരുന്നത് ഏതു പെണ്ണും  പൊതുസ്വത്താണന്ന ചിന്ത പഞ്ചായത്തു കിണറിൽ നിന്ന്
വെളളം കോരിക്കുടിക്കുന്നവൻറ്റെ മാനസികാവസ്ഥ..അരോചകമാകാത്ത സൗന്ദര്യാസ്വാദനമാകാം, അവകാശമില്ലാത്തവയെ കൈയ്യേറ്റം ചെയ്യാൻ പാടില്ല.

    ഇനി ചില പെൺകുട്ടികളുണ്ട്, കറുപ്പും, വെളുപ്പും, ഇരുനിറവും ഒക്കെ ഉളളവർ  ജീൻസായാലും സാരിയായാലും ചുരിധാറായാലും ചേർച്ചയുളളത് തിരഞ്ഞെടുത്ത് എതു വസ്ത്രവും ലാളിത്യത്തോടെ ധക്കുന്നവർ. അവരുടെ മുഖത്തുനിന്നു കണ്ണു പറിക്കാൻ തോന്നുകേല. നോക്കുന്ന വ്യക്തി മാലാഖയായി മാറുന്ന നിമിഷം. പരിസരംപോലും മറന്ന് നോക്കിയിരുന്നുപോകും. സ്വന്തമാക്കാൻ വല്ലാതങ്ങാശിക്കും  എൻറ്റെ അഭിപ്രായത്തിൽ സൗന്ദര്യം ഒരു സങ്കൽപമാണ്. ഓരോരുത്തർക്കും ഓരോ സങ്കൽപ്പം. ചിലർ ലാളിത്യമിഷ്ടപ്പെടുബോൾ മറ്റു ചിലർകത്തുന്ന സൗന്ദര്യത്തേയും ഫാഷനേയും ഇഷ്ടപ്പെടുന്നു.സൗന്ദര്യത്തിൽ കാര്യമില്ലങ്കിൽ പെണ്ണുകാണലിൻറ്റെ ആവശ്യംതന്നെ വേണ്ടിവരില്ല.
ഇനി വിവാഹം ആഗ്രഹിക്കുന്നില്ലങ്കിൽതന്നെ സമൂഹത്തിൽ ജീവിക്കാൻ ആത്മവിശ്വാസം ആവശ്യമാണ്, അതിന് മുഖശ്രീ ഒത്തിരീ സഹായിക്കും. കറുത്തതായാലും വെളുത്തതായാലും.മനസിൻറ്റെ സൗന്ദര്യമാണ് മുഖത്ത്
പ്രതിഭലിക്കുന്ന ശ്രീത്വം. എല്ലാ സൽഗുണങ്ങളും ചേർന്ന്
പൂർണരായാരും ജനിക്കുന്നില്ല. എങ്കിലും സത്ഗുണങ്ങൾ ശീലിക്കുക. ഫെയർ അൻഡ് ലൗലിയിലും  ഗുണം ചെയ്യും.

Wednesday, September 9, 2015

കട്ടൻ പുകയില

                       കട്ടൻ പുകയില

 കോരൻ -മണ്ണു പുരണ്ട തോർത്തുമുണ്ടും പാളത്തൊപ്പിയമാണ് വേഷം. പുകയില തിന്നു ചുവന്ന പല്ലുകൾ. കൃഷിയാണു ജോലി.അതും സ്വന്തം പുരയിടത്തിൽ. ഓല മേഞ്ഞ തറ ചാണകം മെഴുകിയ ഒരു കൊച്ചു വീടും സ്വന്തമായുണ്ട്. അവിടങ്ങനെ സന്തോഷവാനായി ഉളളതുകൊണ്ടു തൃപ്തിയോടെ  വാണിരുന്ന കാലം, ഒരുദിവസം കോരനേ തബ്രാൻ വീട്ടിലേയ്ക് വിളിപ്പിച്ചു ഉളളിലൊരല്പം അങ്കലാപ്പോടെ കോരൻ തബ്രാൻറ്റെ മുൻപിൽ താണുവണങ്ങി നിന്നു തബ്രാൻ ഒരുകെട്ടു കട്ടൻ പുകയില കോരൻറ്റെ കൈകളിലേയ്ക്കീട്ടുകൊടുത്തു കോരനു പെരുത്ത സന്തോഷമായി. പകരം തബ്രാൻ കോരനേക്കൊണ്ട് കുറച്ചു പേപ്പറിൽ പെരുവിരലിൽ മഷി മുക്കി പറ്റിച്ചു. പിന്നീടു കോരൻ സ്വന്തം പുരയിടം കണ്ടിട്ടുകൂടിയില്ല . ഇപ്പോൾ  കോരൻറ്റെ പുരയിടം തബ്രാൻറ്റെ കൈവശമാണ്. അതെങ്ങനെ സംഭവിച്ചൂന്നുചോദിച്ചാൽ കോരൻ കൈമലർത്തും.എന്നിട്ട് തലയിൽ കൈവച്ച് കുത്തിയിരിക്കും. ഇപ്പോ  കോരനു കിടപ്പാടമില്ല കൃഷിചെയ്യാൻ ഭൂമിയില്ല. കാടു സംരക്ഷിക്കുന്ന ഏമാൻമാർ കോരൻമാരുടെ സാമ്രാജ്യമായിരുന്ന വനത്തിലേയ്ക്ക്   കയറ്റാതായി. വനവിഭവങ്ങളും സംഭരിക്കാൻ പറ്റാതായതോടെ കോരൻറ്റെ  കുടി  പട്ടിണിയായി.  ഭോഷകക്കുറവു കാരണം നവജാത  ശിശുക്കളും മരണത്തേവരിച്ചുകൊണ്ടിരിക്കുന്നു, രക്ഷപെടുന്നവർ  വെറും അസ്ഥിപഞ്ചരങ്ങളായി.  സംഘടിതരല്ലാത്ത ഈനാടിൻറ്റെ ശരിയായ അവകാശികളേ  മൃഗങ്ങളേക്കാൾ നികൃഷ്ടരായിക്കണ്ടു അതെന്നും അങ്ങനെയായിരുന്നല്ലൊ അധിനിവേശക്കാർ ഭൂമി കൈയ്യേറുബോൾ  അവിടുളള ജനങ്ങളെ അവരുടെ ആദിത്യമര്യാദയെ മുതലെടുത്ത് അടിമകളാക്കിയിരുന്നു. എവിടേയോ മരിച്ച കുഞ്ഞിനുവേണ്ടി കണ്ണീരൊഴുക്കി  ശബ്ദമുയർത്തിയപ്പോൾ  സ്വന്തം  നാട്ടിൽ മരിച്ചുവീഴുന്ന  കുഞ്ഞുങ്ങളേ കാണാതെപോകുന്ന വിരോധാഭാസം.

     കോരനു സഹികെട്ടു പലതരം സമരങ്ങൾ കണ്ടുകൊതിമൂത്ത കോരൻ അവസാനം തീരുമാനിച്ചു ഒരു സമര മങ്ങു ചെയ്തേക്കാമെന്ന്.അതിനായി കോരൻ വണ്ടി കയറി അങ്ങു തലസ്ഥാനത്തേക്ക്. അങ്ങനെ കോരനും തുടങ്ങി ഒരു സമരം ചുമ്മാ സമരമല്ല, കുത്തിയിരിപ്പു സമരം.കൊതുകിനേം ഈച്ചേം ആട്ടി.കോരനിരുന്നു അങ്ങു നിയമസഭാകാര്യാലയത്തിൻറ്റെ പടിക്കൽ .ദിവസങ്ങളും മാസങ്ങളും കടന്നുപോയി കോരൻറ്റെ ഇരിപ്പു കണ്ട് ജനസേവകർ പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു നമ്മളിതെത്രകണ്ടതാ, കോരൻ വിഷണ്ണനായി.

 ഇതു കണ്ടു മനസലിഞ്ഞ് ചോരത്തിളപ്പിൻറ്റെ പിൻബലത്തിൽ വേണ്ടാത്തിടത്തെല്ലാം  കേറി ഇടപെടുന്ന കുറച്ചു കുരുത്തം കെട്ട കോളേജു കുട്ടികൾ കോരനു പിൻതുണയുമായിവന്നു , കോരൻറ്റെ മുന്നിലണിനിരന്നു, യേശുക്രിസ്തു ശിഷ്യരുടെ കാലു കഴുകിയപോലെ അവരും കഴുകി കോരൻറ്റെ കല് .  അത്രയും കാലം കാണാതിരുന്ന മീഡിയാക്കുട്ടികൾ ഉണർന്നു, ചാനലുകരും കോരനുപിൻതുണയുമായിവന്നുപക്ഷേ, കോളജുപയ്യൻമാരേപ്പറ്റിയായിരുന്നു, അവരുടെ ചർച്ച, എന്നാൽ എന്തോ അബദ്ധം പറ്റി എന്നോണം മുന്നും പിന്നും നോക്കാതെ പ്രതിപക്ഷം പ്രതികരിച്ചു, ജാഥനടത്തി, തുടങ്ങിവച്ചതുകോണ്ടും സമ്മതിദായകരേകൊണ്ട് അഡ്ജസ്റ്റുമെൻറ്റു സമരം എന്നു കേൾപ്പിക്കാതിരിക്കാനും പ്രതിപക്ഷസാമാചികരും, അണികളും നിയമസഭയിലും പുറത്തും ചില അഡ്ജസ്റ്റുമെൻറ്റ്    തടയൽ  നശീകരണം എന്നിത്യാതി അഭ്യാസപ്രകടനങ്ങളും നടത്തി.
അങ്ങനങ്ങു വിട്ടുകൊടുക്കാനും ആരേയും തൻറ്റെ തലക്കുമേലേ പറക്കാനും ഇഷ്ടപ്പെടാത്ത മുഖ്യൻ പ്രതിപക്ഷത്തേ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുംപ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ  നിരാശയുടെ പടുകുഴിയിലേയ്ക്ക് തളളിയിട്ടുകൊണ്ടും ഒരമിട്ടു പൊട്ടിച്ചു കോരന്  ഒരുഹെക്ടറു ഭൂമിയല്ല പിന്നെയോ, പത്തേക്കറ് കൃഷിഭൂമി അനുവദിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു.അതുപോരാഞ്ഞ് കോരൻമാരുടെ ഉന്നമനത്തിന് (അണികളുടെ ഉന്നമനത്തിനായി) കോടി കൾ ഖജനാവിൽ നിന്നു വകയിരുത്തി, .കോരൻമാർക്കു തന്തോയമായി.''ഏങ്കളും ലച്ചാതിപതിയായേ'' എന്ന് ആത്മഗതം മൊഴിഞ്ഞു, അണികളുടെ മനസിൽ ലഡു പൊട്ടി.അണികൾ കുടുംബബജറ്റ് തയ്യാറാക്കി. കോരൻമാരുടെ പണം ഖജനാവിൽ നിന്നും ഒഴുകിക്കൊണ്ടേ ഇരുന്നു അണികൾക്ക് സാബത്തികലാഭവും കോരൻറ്റെ കുബിളിലെ കഞ്ഞിക്ക്മാറ്റമില്ലാതെയും തുടർന്നു.പിന്നെയും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അടുത്ത  ഇലക്കഷൻ മുന്നിൽ  കണ്ട്  കോരനു ഭൂമി അനുവദിച്ചു,  

ആദിവാസി  വനവാസിയാ,യായതുകൊണ്ടും പുരാവസ്തു ആയതുകൊണ്ടും അങ്ങനെതന്നെ നിലനിർത്തി സംരക്ഷിക്കേണ്ടതിൻറ്റെ ആവശ്യകഥ മനസിലാക്കിയതുകൊണ്ടും ഒരിക്കലും പുരോഗമനത്തേപറ്റിചിന്തിക്കാൻ പാടില്ല എന്നു പറയാതെ പറഞ്ഞു വയ്ക്കും പോലെ വനത്തിനോടു ചേർന്ന് ആനകളുടെ വിഹാര കേന്ദ്രത്തിൽതന്നെ കോരനു ഭൂമി അനുവദിച്ചു. കോരൻ ആദ്യം ഒന്നന്താളിച്ചെങ്കിലും ഏറുമാടത്തിൽ കഴിച്ചു കൂട്ടാമെന്നു ചിന്തിച്ചു. ഉണ്ടായിരുന്ന മരത്തിൽ ഒരുമാടം കെട്ടി, അതിൽ താമസമാക്കി

നേരം പുലർന്ന് ഒരുകൈകോട്ടുമെടുത്ത് കോരൻ തൻറ്റെ ഏറുമാടത്തിൽ നിന്നും താഴെയിറങ്ങി , ആദ്യം കപ്പനടാം, കോരൻ ചിന്തിച്ചു .കൈക്കോട്ടെടുത്ത് ആഞ്ഞുവെട്ടി ഒന്നു വെട്ടി രണ്ടുവെട്ടി മൂന്നാമത്തെകെളക്ക് ക്ടിംങ്... കൈക്കോട്ടെന്തിലോ തടഞ്ഞു. ഒന്നുകൂടെ കിളച്ചു, ഇല്ല താഴുന്നില്ല ആ ഒച്ച തന്നെ  വിണ്ടും. സൂക്ഷിച്ചു നോക്കി പാറക്കല്ലാണ് മുട്ടൻ പാറക്കല്ല്.അതങ്ങനെ പരന്നു കിടക്കുന്നു പോരാഞ്ഞിട്ട് കുന്നും, അടുത്ത പ്രദേശത്തങ്ങും വെളളമവുമില്ല.

വാർത്തകൾക്കു വേണ്ടി പരക്കം പാഞ്ഞു നടന്ന ചാനലുകാർ കാര്യം മണത്തറിഞ്ഞു അവർ ഓടിയെത്തി. കോരനേ കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നും കിളക്കുന്ന പടവും,പാറമേൽ തൂബാകൊളളുന്ന ഒച്ചയും, കോരൻറ്റെ മിണ്ടലും പറയലും എടുത്ത് നേരേ മുഖ്യൻറ്റെ അടുത്തേയ്ക്കോടി. മുഖ്യനോട് ചോദ്യശരങ്ങളെറിഞ്ഞു. ഒരു കുലുക്കവുമില്ലാതെ എല്ലാം  കണ്ണടച്ചിരുട്ടാക്കുന്ന മുഖ്യൻ അപ്പോഴും മൊഴിഞ്ഞു, 'ഇല്ല അതിനുതക്കതായിട്ടൊനും ഇവിടെ  സംഭവിച്ചിട്ടില്ല.പത്തേക്കറു ഭൂമികൊടുക്കാമെന്നു പറഞ്ഞു ഞാനെൻറ്റെ വാക്കു പാലിച്ചു, പിന്നെ, അതു പാറയേയല്ല പാറപോലുളള  നല്ല ഒന്നാംതരം മണ്ണാ' . സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന മോഹനവാഗ്ദാനവുമായി വന്നവരുടെ അടുത്തു പരാതിയുമായി ചെന്നപോൾ ആഹാരത്തിനു പകരം മൂന്നുനേരം യോഗക്ക് കുറികച്ചുകൊടുത്ത് അവരും തലയൂരി. കോരൻ എല്ലാം മനസിലാക്കിയിട്ടെന്നപോലെ തലക്കു കൈയ്യും കൊടുത് പിന്നേയും കുത്തിയിരുന്നു. പ്രതിപക്ഷത്തിന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒരു തുറുപ്പു ചിട്ടു കിട്ടിയ  സന്തോഷത്തോടെ അവരുടെ  മാളത്തിലേക്ക് പോയി. തബ്രാൻ വീണ്ടും ചന്തക്കു പോയി കട്ടൻ പൊകല  വാങ്ങാൻ, പോകുബോൾ പാറമട മുതലാളിയാകുന്ന സ്വപ്നം കണുന്നുണ്ടായിരുന്നു

                     കഥ അവസാനിക്കുന്നില്ല...

Tuesday, September 8, 2015

ഉദാത്തമായ സൃഷ്ടികൾ കണ്ടും കേട്ടും അറിഞ്ഞതിൽനിന്നും മാത്രമല്ല, തീവ്രാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്തവകൂടിയാണ്. സൃഷ്ടികർമം നടക്കുബോൾ അനുഭൂതി മാത്രമല്ല തീവ്രമായ നോവും ഉണ്ടാകാറുണ്ടല്ലൊ. 

Saturday, September 5, 2015

ഒരു സ്വാർത്ഥ ചിന്ത

           

തെറ്റുചെയ്യുന്നതു രണ്ടാളുമെങ്കിലും
ശിക്ഷയേൽക്കുന്നതു സ്ത്രീമാത്രമാണെന്നും
ആൺകോയ്മ താണ്ഡവമാടുന്ന ഭൂമിയിൽ
ഈക്കാട്ടുനിതിയോ കൊഞ്ഞനം കുത്തുന്നു.

അച്ചനില്ലാതെ കുരുക്കില്ലൊരുണ്ണിയും
അച്ഛനില്ലാത്തവനായെന്നുദരത്തിൽ
അറിയുന്നു നിൻ ചലനമതൊരനുഭൂതിയായ്,
ഉപേക്ഷികില്ലുണ്ണീ നിന്നച്ഛനെപ്പോലവേ.

വയറൊളിക്കാനാകില്ലെനിക്കിനി
നാടറിയും മാസങ്ങൾ കഴിയവേ പിന്നെ
അപമാനാഗ്നിയിൽ വെന്തുരുകും
പിഴച്ചവളെന്നവരട്ടഹസിച്ചീടും

അച്ഛനില്ലാത്തോനെന്ന പേരെടുത്തീടുവാൻ
കാരണമാക്കിയതമ്മതൻ ദോഷമെങ്കിലും
കാണേണം നിന്നുടെയാ പൊൻമുഖം
മതൊരമ്മതൻ ചാരിതാർതഥ്യമോടവേ.

കലികാലക്കോമരംകലിതുളളിയാടുന്ന
ഭൂമിയിലേക്കു ഞാൻ നിന്നേ ക്ഷണിക്കുന്നു
പോകേണ്ടതുണ്ടു നമുക്കൊരുപാടു ദൂര
മതുതാങ്ങുവാനിളംമനസ് സജ്ജമായീടണം

സ്വാർത്ഥമാണുണ്ണീയിതമ്മയുടേയെങ്കിലും
പൊറുക്കേണമെന്നേശപിക്കാതെയൊരുനാളും.
സ്വാർത്ഥത വാണീടും ഭൂമിയിലെനിക്കിനി
നീയേയുളളൂവെന്നറിഞ്ഞീടുകോമലേ

                                        റോസ്

Friday, September 4, 2015

---ശ്രേഷ്ടപുരുഷൻ--

   

പ്രാണപ്രേയസ്വിയുടെ മനഃസമാധാനതിനും
സ്വതന്ത്രവാഴ്ച്ചക്കുംവേണ്ടിയായിരുന്നു
എൻറ്റെ വീട്ടിൽ നിന്നും എൻറ്റെ മനസിൽ
നിന്നും അവരെ ഇറക്കി വിട്ടത്.
എന്നെ ജനിപ്പിച്ച് എനിക്കു വേണ്ടി
 വാത്സല്യപ്പാൽ ചുരത്തിയ അമ്മയെയും
കൂടെപിറന്ന സഹോദരിയേയും ഞാനറിഞ്ഞത്
 അവൾ മനസിലാക്കിത്തന്നപ്പോൾ മാത്രമാണ്.
അതെ ഞാനവരെ പുറത്താക്കി
 എൻറ്റെ പ്രിയയുമോത്ത്
എനിക്ക് മനസുഖത്തോടെ രമിക്കുവാൻ.
ഇനി എൻറ്റെമകൻ എന്നെയും അവൻറ്റെ
അമ്മയേയും,സഹോദരിയേയും അറിയാൻ
അവൻറ്റെ വിവാഹം വരെ
 അവന് കാത്തിരിക്കേണ്ടി വരും.
ഒരുപടിയിറക്കത്തിന് തയ്യാറാകേണ്ടിയിരിക്കുന്ന
--ഞാൻ ശ്രേഷ്ട പുരുഷൻ, പ്രേയസിക്കുവേണ്ടി
പെറ്റമ്മയേയും സഹോദരിയേയും തളളിപ്പറഞ്ഞവൻ--

                                                --റോസ്--

Thursday, September 3, 2015

--ഭ്രാന്ത്--



ഏറ്റവും വലിയ ക്രൂരനാരാണന്നു
ചോദിച്ചാൽ അതുനീയാണ്.
ഏറ്റവും നല്ലവനാരെന്ന
ചോദ്യത്തിനുത്തരവും നീ തന്നെ.
ഏറ്റവും ഇഷ്ടപ്പെടുന്നതും
നിന്നെത്തന്നെയാണ്,
അതുകൊണ്ടുതന്നെയല്ലെ
എന്നെ വെറുക്കണമെന്ന്
നീ ആഗ്രഹിച്ചതും.
വിശ്വേത്തരപ്രണയത്തിൻറ്റെ
വിത്തെന്നിൽ പാകിയിട്ടു
മുങ്ങിയ പ്രിയ കാമുകാ നിന്നെ
ഞാൻ വെറുക്കുന്നു
അധികം പ്രണയിക്കുമെങ്ങിൽ
ഇനിയും വെറുക്കാം.
മനസിനോടു ചേർത്തു നിർത്തിയാൽ
കൂടുതൽ വെറുക്കാം.
എന്തുകൊണ്ടെന്നാൽ
നീ എൻറ്റെ പ്രാണനാകുന്നു.
അതുകൊണ്ടാണ് ഞാൻ
വെറുക്കണമെന്ന നിൻറ്റെ ആഗ്രഹം
ഈ നിബന്ധനകളിലൂടെ
സാധിച്ചു തരാം എന്നുവച്ചതും.
എന്തുകൊണ്ടാണു ഞാനീ
പ്രഹേളികയിലകപ്പെട്ടത്.
പ്രണയിച്ചു ഭ്രാന്തായതാണന്നതു
തന്നെ ഉത്തരം.

Wednesday, September 2, 2015

---സ്വപ്ന ജീവി--

പച്ചയായ ജീവിത യാഥാർത്യങ്ങളുടെ
നടുവിൽ കിടന്നൂർദ്ധ്വശ്വാസം
വലിക്കാൻ വിധിക്കപ്പെട്ടവൻ, മർത്യൻ.
എന്നിട്ടുമെപ്പോഴും ഫാൻറ്റസിയുടെ
മിഥ്യാലോകത്തേയ്ക്ക്
ഒരു മീവൽ പക്ഷിയേപ്പോലെ
ചിറകടിച്ചുയരുന്നൂ മർത്യമനസ്.
ധനകാര്യസ്ഥാപനം സ്വന്തമായ് കണ്ടിട്ട്
കിട്ടിയതെല്ലാം തിട്ടമായ് കൈപ്പറ്റി
ആർഭാടമെത്രയോ അത്രയും കാണിച്ച്
പൊടിയും, പുകയും നിറമുളള വെളളവും
മതിവരാതടിച്ചിട്ട് കാറ്റിൻറ്റെ ചിറകേറി
പറന്നു പറന്നങ്ങ് മേഘങ്ങൾക്കപ്പുറം
മേലോട്ടുപോകുബോൾ
നേരായ നേരറിവിൻ
യാഥാർത്യത്തിൻ വാൾ മുനയാൽ
മിത്ഥ്യ തൻ ചിറകറ്റ് താഴേയ്ക്കു പതിക്കുബോൾ,
ഉണരുന്നൂ ബുദ്ധി,അറിവ്, വിവേകം.
സമയവും കാലവുമെത്ര കഴിഞ്ഞുപോയ്
ഇനി ഒന്നു ജയിച്ചു ജീവീച്ചു മുന്നേറാൻ
കഴിയാത്തവിധം.
യൗവ്വനവും ബാക്കിവയ്ക്കാതെ
ഇന്നുമാച്ചുഴിയിൽ കിടന്നു വട്ടംകറങ്ങുന്നൂ
മരണം പോലും കൈ വെടിഞ്ഞങ്ങനെ.

                                                        റോസ്

Tuesday, September 1, 2015

രക്തസാക്ഷി

നീയെൻറ്റെ പ്രണയത്തെ മുളയിലേ നുളളിയാ
ചുടലക്കളത്തിലെചുടുചാരമിട്ടിട്ട്
ചുടലതാണ്ഡവമങ്ങാടിത്തിമിർക്കുന്നു.
അങ്ങനൊരു രക്തസാക്ഷിയെകൂടി
സൃഷ്ടിച്ചൊരു രക്തസാക്ഷിമണ്ഡപവും തീർത്തിട്ട്
രക്താംബരമുടുപ്പിച്ച് രക്തപുഷ്പമർപ്പിച്ച്
പിന്നെയും മിടിക്കുന്നെൻഹൃദയമിപ്പൊഴും.
ഓർമളൊരിക്കലും മറക്കില്ലതുമിപോലെ
നീറിയെന്നാത്മാവിനെദഹിപ്പിച്ചെൻ
മസ്തിഷ്കം മരിച്ചിട്ടും മരിക്കാതെ

Monday, August 31, 2015

അറിഞ്ഞതും അറിയാനുളളതും അറിയാതെ പോയതും



അച്ഛനെ മസിലാക്കിയത്
അമ്മയുടെ അകാലത്തിലുളള
മരണശേഷവും,
സഹോദരങ്ങളെ മനസിലാക്കിയത്
അച്ഛൻ വേർപിരിഞ്ഞ നേരത്തും,
സൗഹൃദമെന്തെന്നറിഞ്ഞത്
ധനവും മാനവും കൈമോശം വന്നപ്പോഴും,
പ്രണയത്തെ തിരിച്ചറിഞ്ഞത്
എല്ലാം വിട്ടുകൊടുത്തതിനൊടുവിലും,
പതിയെ അറിഞ്ഞതോ
വിവാഹാനന്തരാഘോഷങ്ങൾക്കൊടുവിലും
മാത്രമായിരുന്നു,
ഇനി അറിയും ലാളിച്ചോമനിച്ചൊരാ
പൈതലിനെ വേളിക്കു ശേഷവും,
എങ്കിൽ,
അമ്മയുടെ മരണാനന്തരം
മാത്രമാണല്ലൊ
അറിഞ്ഞത് ആ മാഹാത്മ്യത്തെ.
അച്ഛനും ചേട്ടന്മാരും കൈവെടിഞ്ഞ നേരത്ത്
മനസു വിങ്ങിയത്
ഒന്നു തലോടാനില്ലാതെ പോയല്ലൊ ആ
കരങ്ങളെന്നാണ്.
സൗഹൃദവും പ്രണയവും കൈവെടിഞ്ഞപ്പോൾ
മടിയിൽ കിടന്നൊന്നു പൊട്ടിക്കരയാൻ
ഇല്ലല്ലോ ഇനിയാ മടിത്തട്ടെന്നാണ്.
പതിയുടെ അവഗണനയിൽ മനസു തളർന്നപ്പൊൾ കരഞ്ഞത്
ഓടിച്ചെന്ന് മാറിൽവീണൊന്നേങ്ങിക്കരയാൻ
അങ്ങനൊരു മാറിടവുമില്ലല്ലോ
എന്നചിന്തയിൽ മാത്രമായിരുന്നു.
ആ തണലായിരുന്നല്ലൊ എന്നും ആശ്രയം.
---റോസ്---

Saturday, August 29, 2015

നിദ്ര

         നിദ്ര

നിൻചാരെ തിട്ടമായെത്തണമൊരുവേള
യെന്നിട്ടും മാലോകർ ഭയചകിതരായ്
നിന്നിൽനിന്നോടിയൊളിക്കുവാനായി
കണിയാനേ  തേടുന്നു, കവടിനിരത്തുന്നു
കൈയ്യിലുമരയിലും കഴുത്തിലുംപോരാഞ്ഞ്
കാലിലും ചരടുകൾ ജപിച്ചുകെട്ടീടുന്നു.
സിദ്ധനും വൈദ്യനും മന്ത്രവാദത്തിനും
അലോപ്പതിയുമാ ഹോമിയോപ്പതിയിലും
സ്വത്തുക്കൾ വീതംവച്ചീന്നു വ്യർത്ഥമായ്.

ആശിച്ചതൊന്നുമേ ചാരത്തണയാതെ
സ്നേഹിച്ചതും പിന്നെത്തട്ടിപ്പറിച്ചതും
സ്വന്തമായ് കണ്ടതും സ്വന്തമാക്കിയതുമാ
നഷ്ടസ്വപ്നങ്ങൾ തീർത്തൊരഗ്നിയിൽ
നിന്നുമെന്നേയ്ക്കുമായൊരുമോചനത്തിന്
തണുത്തുറഞ്ഞസ്ഥി മരവിക്കുംമഞ്ചലിലേറി
മഞ്ഞുപെയ്യുന്ന താഴ് വാരവു മാപുഴയു
മംബരം ചുംബിക്കുമാമലയുംകടന്ന്
നിശബ്ദശൂന്യമാം യാത്രക്ക് കാത്തിരിക്കുന്നു

 ഇടിയും മിന്നലും പ്രളയവും  വറുതിയും
ജീവിതക്കോലായിൽ മുട്ടിവിളിച്ചപ്പോൾ
പ്രളയം മനസിനെതച്ചുതകർത്തന്നാ
വിജനമീവീഥിയിൽ പകച്ചുനിന്നപ്പോൾ
അകലെയായ്കേട്ടുനിൻറ്റെ കാലൊച്ച
ഓടിയിറങ്ങിയാ ചെങ്കൽ പടികളുമിടവഴിയും
കടന്നോടിച്ചെന്നെത്തിനോക്കിയാവളവിങ്കൽ
കടന്നുപോകുന്നതു കണ്ടൊരുനേരത്ത്
കൂട്ടാതെപോയെന്നു പരിഭവിച്ചാനിവൾ

ഭയമേറെയുണ്ട് മുഖാമുഖംനിൽക്കുവാ
നെങ്കിലും  തണുത്തയാത്രക്കൊരുങ്ങവേ
മനസിൻറ്റെ ഭാരംകുറഞ്ഞതു കൊണ്ടാവാം
ഭൂഗുരുത്വം പിടിവിട്ടപ്പൂപ്പൻ താടിപോൽ
പാറിക്കളിച്ചങ്ങ് കാറ്റിൻറ്റെചിറകേറി ദൂരെ
യെവിടേയ്കോമെല്ലെ നീങ്ങീടവേ
സ്വപ്നം വിത്തച്ചിട്ട് കൊയ്യാത്ത പാടവും
പ്രണയം കൈവിട്ടതാഴ് വരയും മാഞ്ഞുപോയ്
 മേലിലുണരാത്ത നിദ്രയിലാണ്ടിവൾ.
   
                                --റോസ്--

ത്യാഗി


പെണ്ണുങ്ങൾ,
വെറും വിളനിലമെന്ന്
ആരോ പറഞ്ഞതപ്പാടെ
വിഴുങ്ങിയമണ്ടികൾ.
അവളുടെ ഉദരത്തിൽ
വീണു പദംവന്നിട്ടല്ലാതെ
അവൻറ്റെ വിത്തുകൾ
മുളക്കില്ലന്നറിഞ്ഞിട്ടും
വെറുതേ പാടുന്നു നീ
വിളനിലംമാത്രമെന്ന്.
അവൻ ത്യാഗി,
വിത്തു നൽകി ത്യാഗം
ചെയ്തവൻ.
വംശവൃക്ഷം
വളരണമെങ്ങിൽ
വിത്തെറിയാനവളുടെ
ഉദരം ദാനമായ്
വേണമെന്നറിഞ്ഞിട്ടും
പുച്ഛിക്കുന്നവളുടെ
ഗർഭത്തെയും
പേറ്റു നോവിനേയും എന്നിട്ടും
അവൻ പറയുന്നു
അവനു വിത്തെറിയാൻ ഒരു
വിളനിലം മാത്രമെന്ന്.
അവൻത്യാഗി
പ്രസവശാലക്കുമുൻപിൽ
പേറ്റുനോവിൽപുളയുന്നവൻ,
പിന്നുളള ദിനരാത്രങ്ങൾ
അവൻറ്റെ സന്തതിക്കു
ദാനമായ് നൽകിയിട്ട്
ഒരുപിടി തനിയെ
വായിൽ വയ്ക്കുവോളം
ഒരു താപസ്വിയാകുബോഴും
അതു കടമയെന്ന്,
എല്ലാം കടമമാത്രമെന്ന്,
കുടംബത്തിനു വേണ്ടി
ത്യാഗം ചെയ്തവൻ
അവൻ മാത്രം.
അവൻ ത്യാഗി.
--റോസ്--

Sunday, August 23, 2015

മലാല യൂസഫ് സായ്-വിവരണവും വിമർശനവും.


പാക്കിസ്താനിലെസ്വാത് ജില്ലയിലെ മങ്കോരയിൽ, സിയാവുധീൻ യൂസഫ്സായിയുടെ മകളായി സുന്നി ഇസ്ളാം മതത്തിൽ 1997ജൂലയ് 12 മലാല ജനിച്ചു. പിതാവ് സിയാവുധീൻ യൂസഫ്സായ്  ഖുഷാർ പബ്ളിക്ക് സ്കൂളിൻറ്റെ ഉടമയായിരുന്നു. കവിയും പോരാളിയുമായ പത്മഭൂഷൻ മലാലായി ഓഫ് മായിമന്ദിറിനോടുളള സിയാവുധിൻറ്റെ ആരാധനയാണ് മാലാലായ്ക്ക് ആ പേരിടാൻ പ്രചോദനമായത്
     2007 ൽ സ്വാത്തിൻറ്റെ നിയന്ത്രണം പിടിച്ചെടുത്ത. താലീബാൻ എന്നസംഘടന സ്വാത് വാലിയിലെ ടെലിവിഷനും സംഗീതവുംപെൺകുട്ടികളുടെ വിദ്ധ്യാഭ്യാസവും സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽപോലും നിരോധനം ഏർപ്പെടുത്തി. ഇതിനെതിരെ സംസാരിക്കാൻ മലാലയേയും പിതാവ് പ്രസ് ക്ളബിൽ കൊണ്ടുപോയി.മലാലയെ വിദ്ധ്യാഭ്യാസ അവകാശപ്രവൃത്തകയാക്കിയത്പിതാവായിരുന്നു.

 2009 ൽ ബ്രിട്ടൻറ്റെ അതീനതയിലുളള BBC മലാലായുട പിതാവിനേ സമീപിച്ച് സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് താലീബാൻറ്റെ നിയന്ത്രണത്തിലുളള സ്വാത്തിലേ ജിവിതപശ്ചാത്തലത്തെ അടിസ്താനമാക്കി എഴുതിപ്പിക്കുവാൻ ആവശ്യപ്പെടുകയും, അതിലൊളിഞ്ഞിരിക്കുന്ന ചതി മനസിലാക്കി മറ്റുകുട്ടികളുടെ മാതാപിതാക്കൾ സമ്മതിക്കാതിരിക്കയും ചെയ്തപ്പോൾ പിതാവിൻറ്റെ നിർദ്ദേശപ്രകാരം മലാല ആകൃത്യം നിർവഹിക്കാം മെന്ന് സമ്മതിക്കുകയും ചെയ്തു.BBC. യുടെ ഒരു ലേഖകനെ മലാലയുടെ സഹായത്തിന് നിയമിക്കുകയും ചെയ്തു. നോട്ട് കൈകൊണ്ടെഴുതി അദ്ധേഹത്തെ ഏൽപ്പിക്കുകയും അത് ആ ലേഖകൻ സ്കാൻ ചെയ്ത് മെയിൽ ച.യ്യുകയു മായിരുന്നുചെയ്തത് .ലേഖനം തയ്യാറാക്കാനും ഇദ്ധേഹം സഹായിച്ചുപോന്നു. സ്വന്തം പേരിലെഴുതിയാൽ  തങ്ങളുടെ ജീവൻ പോലും നഷ്ടപ്പെടുമെന്നു അറിയാമായിരുന്ന BBC ലേഖകൻ പഷ്തൂൺ നാടോടിക്കഥയിലെ ധീരവനിതയായ ഗുൽമകായ് യുടെ പേരിൽ ഡയറിയുടെ രൂപത്തിൽ മലാലായെ കൊണ്ടെഴുതിച്ചത്. 2009 ജാനുവരി 3ന് മലാലായുടെ ആദ്യ ബ്ളോഗ് BBCയുടെ ഉറുദു ബ്ളോഗിൽ പ്രത്യക്ഷപ്പെട്ടു.ആ ബ്ളോഗ് മലാലയെ പ്രശസ്തയാക്കി.മലാലയുടെ ഈ പ്രവർത്തനത്തെ അസഹിഷ്ണുതയോടെ കണ്ട താലീബാൻ അവളേയും കൂട്ടുകാരിയേയും 2012 ഒക്ടോബർ 9 ന് സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് സ്കൂൾബസിൽ വരുന്ന വഴി ആക്രമിച്ചു.മലാലക്കുനേരേ ഉതിർത്ത വെടിയുണ്ട തലതുളച്ച് കഴുത്തുവഴിതോളെല്ലിൽ കയറി.ഭീകരരുടെ വാക്കവഗണിച്ച് സ്കൂളിൽ പോയതിനും വിദ്ധ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു താലീബാൻ എന്ന ഇസ്ളാമിക സംഘടനയുടെ ഈ ശിക്ഷ. എങ്കിലും ഇംഗ്ലണ്ടിലെ ബർമിംഗ് ഹാം ഹോസ്പിറ്റലിലെ  ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.വിധഗ്ദ ചികിത്സയുടെ ഭലമായി മലാല  സുഖം പ്രാപിച്ചു.

മലാലക്ക് വെടിയേറ്റതറിഞ്ഞ് അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. ഒക്ടോബർ 12
ന് പാക്കിസ്ഥാനിലെ 50 ഇസ്ളാമിക പുരോഹിതർ ചേർന്ന് താലീബാനെതിരേ ഫത്വ പുറപ്പെടുവിച്ചു. അക്രമികളേപ്പറ്റി വിവരം നൽകുന്നവർക്ക്ഒരുകോടി പാക്കിസ്ഥാൻ രൂപയാണ് പാക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.
 ഐക്യരാഷ്ട്രസഭ മലാലയുടെ ജൻമദിനം മലാലദിനമായി ആചരിക്കാൻ തീരുമാനിച്ചു.2013 ജുലൈ 12 മലാല ദിനം ആചരിക്കുന്നതിൻറ്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ വിളിച്ചുചേർത്ത 500 വിദ്ധ്യാർത്ഥികൾപങ്കെടുത്ത  യുവജന സമ്മേളനത്തിൽ മലാല പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഷാൾ ധരിച്ചായിരുന്നു എത്തിയത്.അക്രമത്തിനുശേഷമുളള മലാലയുടെ ആദ്യപ്രസംഗമായിരുന്നു  അത്.മലാല ഇങ്ങനെ പ്രസംങ്ങിച്ചു, ''ഒരു കുട്ടിക്കും ഒരദ്ധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാൻ കഴിയും'' . മലാല പറയുന്നു, 'തീവ്രവാദികൾ അവരുടേ സ്വർത്ഥതാത്പര്യത്തിനുവേണ്ടി ഇസ്ളാമിനെ ഉപയോഗിക്കയാണ് ഇസ്ളാം സമാധാനത്തിൻറ്റെ മതമാണന്ന് അവർ മനസിലാക്കണം.വെടിയുണ്ടക്ക് എന്നെ നിശബ്ദയാക്കാനാവില്ല. ഞങ്ങളെ നിശബ്ദയാക്കാമെന്ന് അവർ കരുതി, എന്നാൽ നിശബ്ദതക്കുപകരം പിന്നീടുയർന്നത് ആയിരങ്ങളുടെ ശബ്ദമായിരുന്നു. ഞാൻ സംസാരിക്കുന്നത് ശബ്ദമുയർത്താൻ കഴിയാത്ത ആയിരങ്ങൾക്കുകൂടി വേണ്ടിയാണ്‌ ഇന്ത്യയിലും നിഷ്കളങ്കരായ ലക്ഷക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്'. 

ബ്രിട്ടീഷ് മുൻപ്രധാനമന്ത്രിയും വിദ്ധ്യാഭ്യാസ യു.എൻ ദൗത്യസംഘത്തിൻറ്റെ തലവനുമായ ഗോർഡൻ ബ്രൗൺ മലാലയെ പരിചയപ്പെടുത്തി.യു എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ മലാലയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും ധീരയായ പെൺകുട്ടീ എന്നാണ്.യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലുളളത് പ്രാഥമിക വിദ്ധ്യാഭ്യാസം പോലും ലഭിക്കാത്ത ലക്ഷക്കണക്കിനു പെൺകുട്ടകൾ ഉണ്ടന്നാണ്.ലോകത്തെ എല്ലാ കുട്ടികളേയും വിദ്ധ്യാലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്രസഭയുടെ പ്രചരണപരിപാടീയുടെ മുദ്രാവാക്യം 'ഞാൻ മലാലയ്' എന്നാണ്. 

  2013ൽ മലാലക്ക് പാക് സർക്കാരിൻറ്റെ 
ദേശീയ സമാധാന പുരസ്കാരം ലഭിച്ചു.താലീബാനുകീഴിൽ സ്വാത്തിൻറ്റെ അവസ്ഥയേയും അവളുടെ പ്രവൃത്തനത്തേയും മുൻനിർത്തിയായിരുന്നു ആ അവാർഡ് അവൾക്കു നൽകിയത്. ഇപ്പോൾ ആ അവാർഡ് അവരുടെ പേരിലാണ്.2014ലെ നോബേൽ സമ്മാനം16 കാരിയായ മലാലക്കു ലഭിച്ചു.കുട്ടികളുടെ അവകാശങ്ങൾക്കുംവിദ്ധ്യാഭ്യാസത്തിനുംവേണ്ടിയുളള പ്രവൃത്തനങ്ങൾക്കാണ് പുരസ്കാരം.ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാനജേതാവ് എന്ന ബഹുമതിയും അവർക്കുതന്നെയാണ്. ടൈ മാഗസിൻറ്റെ 100 മികച്ച വ്യക്തികളിൽ ഒരാളായി മലാല സ്ഥാനം പിടിച്ചു. ന്യൂയോർക്കിൽവച്ച് CNN നൽകിയ അഭിമുഖത്തിൽ മലാല പറയുന്നു പാക് പ്രധാനമന്ത്രിയായി പാക്കിസ്ഥാനെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന്. മലാല ഇപ്പോൾ ബ്രിട്ടണിൽ താമസിച്ചു പഠിക്കുകയാണ്.

   നാസയുടെ ജറ്റ് പ്രിപ്പൽഷൻ ലബോറട്ടറിയിൽ ആമിമെയ്നസർ 2010 കണ്ടെത്തിയ, സൗരയൂധത്തിൽ ചൊവ്വയ്കും വ്യാഴത്തിനും ഇടയിൽ അഞ്ചര വർഷം കൊണ്ട് സൂര്യനെ ചുറ്റുന്ന 316201എന്ന ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേരാണ് ഇട്ടിരിക്കുന്നത്. മലാല 316210 
     
   മലാല ഒ,രു ഇരകൂടിയാണ്. ആ 15കാരിക്ക് ലോകത്തെ പലതും കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. അത് മനുഷ്യരുടെ കാഴ്ചപ്പാടുകൾ ഒരു പരിധിവരെ മാറ്റിമറിക്കാൻ സാധിച്ചു .ഇത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അമേരിക്ക വിയറ്നാമിൽ അടിച്ചേൽപ്പിച്ച യുദ്ധ ഭികരതയുടെ നേർകാഴ്ചയിൽ നിക് ഉട്ട് എന്നഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ബോംബിഗിൽ നിന്നും രക്ഷപെടാനായിയായി നഗ്നയായി ഓടിയ കിംഫുക് എന്ന കൊച്ചു പെൺകുട്ടിക്കും   ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയയ എന്ന പെൺകുട്ടികൾക്കും ഇതുപോലെ ഒരോ കാര്യങ്ങൾ ലോകത്തിൻറ്റെ മുൻപിൽ തുറന്നുകാണിക്കാൻ കഴിഞ്ഞു

വിമർശനം

    മലാലക്കു നേരേ വിമർശനങ്ങളും ഉയർന്നുകേൾക്കുന്നു. മലാല അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു എന്നതാണ് അത്. അമേരിക്ക മുഖംമൂടി ധരിപ്പിച്ച മലാലയുടെ ശബ്ദം യു എൻ ഏറ്റുപാടി എന്നാണ് വിമർശകർ പറയുന്നത്.പ്രസംഗങ്ങൾ അവളേ പഠിപ്പിച്ച് പറയിക്കുന്നതാവാം.
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പെഷവാറിലെ രാഷ്ട്രീയ സെമിനാറിൽ ക്ഷണിക്കുക അവിടെവച്ച് അവളോട് പാക്കിസ്ഥാൻറ്റെ വിദേശനയത്തെപ്പറ്റിയും,അമേരിക്കയോടുളള നയത്തെപ്പറ്റിയും ചോദിക്കുക.നയതന്ത്രപ്രാധാന്യമുളള ഇത്തരം കാര്യങ്ങളിൽ ഒരു കൊച്ചു കുട്ടിയേ ഇടപെടുത്തണമെങ്കിൽ അതൊരു ഗൂഢാലോചനയുടെ ഭലമായിരിക്കണം.
AMN TVക്കുവേണ്ടീ മലാല നടത്തിയ അഭിമുഖത്തിൽ രാഷ്ട്രീയത്തിൽ മതിപ്പുളവാക്കിയ വ്യക്തി ആരൊക്കെ എന്നചോദ്യത്തിന് ഒബാമയുടെപേരാണ് മലാല പറഞ്ഞത്.
മലാല സംഭവം CIA. നടത്തിയ ഒരു നാടകമാണ് എന്നും വിശ്വസിക്കുന്നവരുണ്ട് .പാക് ഗവൺമെൻറ്റിൻറ്റിന് മേൽകോയ്മയില്ലാത്തതും അമേരിക്കക്കോ നാറ്റോയ്ക്കോ നേരിട്ടിടപെടാൻ കഴിയാത്ത ഗോത്ര,യഥാസ്ഥിതിക മുസ്ലീം പോരാളികളുടെ നാടാണ് സ്വാത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് സ്വാത്ത് നിവാസികൾ പൂർണപിൻതുണ നൽകുന്നു അതുകൊണ്ട് അവിടെ   മരണവീടെന്നൊ കല്യാണവീടെന്നോ വിദ്ധ്യാഭ്യാസസ്ഥാപനമെന്നൊ ദേവാലയമെന്നോ ഇല്ലാതെ അമേരിക്ക യുടെ പൈലറ്റില്ലാ യുദ്ധ വിമാനത്തിൻറ്റെ ഷെല്ലാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 1000 ങ്ങൾ കോല്ലപ്പെടുകയും റോഡുകൾ ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തപ്പോൾ കുടുതൽ പാക്കാസ്ഥാനികൾ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ ചേരുകയും അമേരിക്കക്കെതിരേ പ്രതിഷേധമിരബുകയും ചെയ്തു  അപ്പോൾ അമേരിക്കയേ പിൻതുണക്കുന്നവരോട് ശത്രുത തോന്നുക സ്വാഭാവികമാണന്ന് അമേരിക്കക്കറിയാം. അതുമുൻകൂട്ടികണ്ട് താലീബാനേ ചൊടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മലാലയേകൊണ്ട് താലീബാനെതിരായി ബ്ലോഗെഴുതിച്ച് വേണ്ടതിലതികം പ്രാധാന്യം കൊടുത്ത് അവളേ പ്രശസ്തയാക്കി. അതു താലീബാനെ ചൊടിപ്പിച്ചുഎന്നത്  സ്വാഭാവികം താലീബാൻ പ്രതികരിക്കുക തന്നെ ചെയ്തു. ആ സമയം മലാലയെ അമേരിക്ക അന്താരാഷ്ട്ര പ്രശസ്തയാക്കിക്കഴിഞ്ഞിരുന്നു മലാലയുടെ ആ അത്യാഹിതത്തെ അമേരിക്ക വേണ്ടതുപോലെ പ്രയോജനപ്പെടുത്തി  അത് അന്താരാഷ്രപരമായിത്തന്നെ ശ്രദ്ധിക്കപ്പെടുകയും അന്താരാഷ്രസമൂഹം പ്രതികരിക്കുകയും ചെയ്തു.അതുതന്നെയായിരുന്നു അമേരിക്കക്കു വേണ്ടിയിരുന്നതും.അങ്ങനെ അമേരിക്ക ചെയ്തുകൊണ്ടിരുന്ന ക്രൂരമായ കൊലപാതകപരബരയിൽ നിന്നും താൽകാലികമായി ലോകശ്രദ്ധ തിരിച്ചുവിടാൻ സാധിച്ചു.

പാക്കിസ്ഥാനിൽ അമേരിക്ക നടത്തുന്ന മനുഷ്യത്വരഹിതമായ ഡ്രോൺ ആക്രമണത്തെപ്പറ്റി  സമാധാനപുരസ്കാരം നേടിയ മലാല പറഞ്ഞത് സമാധാനം പുലരണം എന്നായിരുന്നില്ല മറിച്ച്. അമേരിക്ക പൈലറ്റില്ലായുദ്ധവിമാനം പക്ക്ഗവൺമെൻറ്റിനു  കൈമാറി അത് പാക്സൈന്യം താലീബാൻ തീവ്രവാദികൾക്കുനേരേ പ്രയോഗിക്കട്ടെ എന്നായിരുന്നു.

മലാലക്ക് വെടിയേറ്റ് രണ്ടാഴ്ച കഴിഞ്ഞ് അമേരിക്കയുടെ കുലപാതകപരബരയിൽ  ഡ്രോൺ ആക്രമണത്തിനിരയായ നബില റഹ്മാൻ എന്ന 8 വയസുകാരിയെ യു എൻ. ഉം പാശ്ചത്യ മാദ്ധ്യമങ്ങൾ പോലും അവഗണിക്കപ്പെടുകയുണ്ടായി. അമേരിക്കയും ഇസ്രയേലും അവരുടെ ഉപചാപകസംഗവും ഇറാക്കിലുംഅഫ്ഗാനിസ്ഥാനിലും പാലസ്തീനിലും നൂറുകണക്കിനു കുഞ്ഞുങ്ങളെ വെടിവച്ചും ബോബിട്ടും കൊന്നു.ഇപ്പോഴും തുടരുകയും ചെയ്യുന്നു. അങ്ങനെ നോക്കുബോൾ താലീബാനേപോലെയോ അതിൽകൂടുതലായോ അമേരിക്കയുടെ പ്രവൃത്തികൾ കൊടും പാതകമെന്ന് പറയേണ്ടിവരും..ആ പ്രവൃത്തികളിലും ഐക്യരാഷ്ട്രസംഘടന മൗനം അവലംബിക്കുന്നം. 

ഗാന്ധിജിക്ക് കിട്ടാതെപോയ ലോകപരമോന്നതബഹുമതികളിലൊന്നായ  സമാധാനത്തിനുളള നോബേൽ പുരസ്കാരം മലാലക്ക് കിട്ടുകയും നബില റഹ്മാനേ സ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തതിലെ രാഷ്ട്രീയം, മനുഷ്യന് അത്യന്താപേക്ഷിതമായ അവകാശമായ ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ട് ആകാശത്തിൽ നിന്നും വീഴുന്ന വെടിയുണ്ടകളെ ഭയന്ന് ജീവിക്കേണ്ടിവരുന്നതും കൊല്ലപ്പെടുന്നതുമായ 100 കണക്കിന് കുഞ്ഞുങ്ങളേയും എന്നും അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും മനപ്പൂർവ്വം വിസ്മരിക്കുന്നതിലെ രാഷ്ട്രീയം, എല്ലാസംഭവങ്ങളും കോർത്തിണക്കി വായിച്ചാൽ അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയുടെ നീചവും ഹീനവുമായപ്രവൃത്തിയേയും, ഒരുരാജ്യത്തിൻറ്റെ സബത്തിലേക്ക് കണ്ണുവച്ചുനടത്തുന്ന അധിനിവേശങ്ങളേയും ഇങ്ങനെ ഒറ്റപ്പെട്ട ചില ഇടപെടലുകൾ നടത്തി സർവപാപങ്ങളും മറച്ചു പിടിക്കാനുളള സാമ്രാജ്യത്വ മാജിക്ക് എന്നു പറയേണ്ടിവരും.അങ്ങിനെ നോക്കുബോൾ മലാല ഒരിരയാണ്. അവളറിയാതെ തന്നെ അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു.ഇസ്ലാം എന്നാൽ തീവ്രവാദികളാണന്ന്  വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.  എത്ര ഉന്നതരേ ആയായാലും ഇസ്ലാമിൻറ്റെ പേരാണങ്കിൽ രാഷ്ട്ര പരിരക്ഷ ഉളളവരാണങ്കിൽ പോലും അവരെ സാധാരണക്കാരെപ്പോലെ വിമാനത്താവളത്തിൽ .ദേഹപരിശോദനക്കു വിധേയരാക്കുന്നതും  ഈ ഗൂഢലക്ഷ്യത്തോടെയാണ് എന്നു ചിന്തിക്കാതെ വയ്യ.

Saturday, August 22, 2015

രാധയെയാണെനിക്കിഷ്ടം..

ഉപേക്ഷിക്കപ്പെടുബോഴും
പരിഭവം പറയാതെ
അനുസരണയില്ലാത്ത
മിഴികളിൽ നിന്നശ്രു
പൊഴിയുബോഴും
തെല്ലു ബലം നഷ്ടപ്പെട്ട്
വിറയാർന്ന പൂവുടലാ
പൂമരംതാങ്ങുബോഴും
ചുണ്ടിലൊരിത്തിരി
പുഞ്ചിരി ബാക്കിയാക്കി
പ്രാണപ്രിയന് യാത്രാമൊഴി
ചൊല്ലുന്ന വിരഹിണി
രാധയേയാണെനിക്കിഷ്ടം
പ്രണയലീലകളാലനശ്വരമാക്കിയ
സുവർണ നിമിഷങ്ങളുടെ
മരിക്കാത്ത ഓർമകളിൽ
ആനന്ദ ലഹരിയിലാമോദമാറാടുന്ന
രാധയേയാണെനിക്കിഷ്ടം.
പരാതിയും പരിഭവവും
അഹങ്കാരവും ആധിപത്യവും
തന്നിഷ്ടവും പിടിവാശിയും
ചേർന്നസഹിഷ്ണുതയുമരാചകത്വവും
സമ്മാനിക്കുന്ന വരണമാല്യത്തേക്കാൾ
ഈ വിരഹമാണെനിക്കേറെയിഷ്ടം
--റോസ്--

Thursday, August 20, 2015

ഇനി അവൾ പറയട്ടെ---

നീ എന്നേ സ്നേഹിച്ചിരുന്നോ അതൊ,
അപഥ സഞ്ചാരത്തിലേ വിഷക്കനികൾതേടിയുളള യാത്രയിൽ കണ്ടുമുട്ടീയ വെറും ഒരഭിസാരിക മാത്രമായിരുന്നോ.ശരീരത്തിൻറ്റെ ദാഹം ശമിപ്പിക്കാൻ വേണ്ടിമാത്രം.കണ്ട ഒരിടത്താവളം.അതെ ആത്മാവിനേ നീ എപ്പോഴേ പണയം വച്ചുപോയി  അല്ലേ.ഞാൻ തോറ്റുപോയിരിക്കുന്നു പൂർണമായി.ഞാനൊരു അപഥസഞ്ചാരിണിയായിരുന്നില്ല.കാമം കത്തിജ്വലിക്കുന്ന ഒരു മനസോ,ആണിനുവേണ്ടി ആർത്തിയോടെ പരതുന്ന കണ്ണുകളോ,അന്ധമായ ആസക്തിയോ,  എനിക്കില്ല, എല്ലാംതന്നെ നിയന്ത്രണവിധേയമായ അവസ്ഥയിലായിരുന്നു താനും.
എന്നിട്ടും ഞാൻ നിന്നിലേയ്ക്കടുത്തത്, സ്നേഹത്തിനു വേണ്ടി മാത്രമായിരുന്നു. ഒരിക്കലും ലഭിക്കാതെപോയ, ഞാനായിട്ടെനിക്കു നഷ്ടപ്പെടുത്തിയ എൻറ്റെ പ്രണയത്തെ തിരിച്ചുപിടിക്കാനുളള എൻറ്റെ വ്യാമോഹം. ഞാനതിനേ നഷ്ടപ്പെടുത്തിയത് ആഗ്രഹങ്ങളേ ഇഷ്ടങ്ങളേ ഉളളിലൊതുക്കിയത് സമൂഹത്തെക്കൊണ്ട് നല്ലതുപറയിക്കാനായിരുന്നു. എന്നിട്ടോ ഞാനെന്താണു നേടിയത്.ഇച്ഛാഭംഗവും നിരാശയും കൊണ്ടുനീറുന്ന അന്തരാത്മാവിനേ മാത്രം. നിന്നേ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു
സ്വപ്ന സാഷാത്കാരത്തിലേയ്കുളള എൻറ്റെ ആദ്യ കാൽചുവടായെനിക്കുതോന്നി.കാമാർത്ഥമായ നിൻറ്റെ കണ്ണുകളിലേയ്ക്കു നോക്കുബോൾ ഞാൻ തളരുന്നതറിഞ്ഞു, ഒരിക്കലും അനുഭവിച്ചറിയാത്ത ഒരനുഭൂതിയിലേയ്ക് ഞാൻ വലിച്ചെറിയപ്പെടുകയുമായിരുന്നു.
നീ എന്നെ വീണ്ടും വീണ്ടും മോഹിപ്പിച്ചുകൊണ്ടിരുന്നു. നിൻറ്റെ ഓരോ ചലനവും എൻറ്റെ അന്തരാത്മാവിലേയ്ക്കാഴ്ന്നിറങ്ങി.ഒരു സുഖമുളള വേദനയാൽ തീർക്കപ്പെട്ട മായാവലയത്തിലകപ്പെട്ട് ദിവസങ്ങളോളം ഇരുന്നു. എൻറ്റെ ചിന്താശേഷിപോലും നിൻറ്റെ ഓർമകളിൽ മരവിച്ചുപോയിരുന്നുനീ എപ്പോഴും സംസാരിച്ചത് വിലക്കപ്പെട്ടകനിയേപറ്റി മാത്ര മായിരുന്നു ,അതിനുവേണ്ടി യാചി.ച്ചുകൊണ്ടേ ഇരുന്നു.എൻറ്റെ ജീവൻ തരാനും ഞാൻ തയ്യാറായിരുന്നു. അതു മാത്രമല്ല നിൻറ്റെ ഓരോ പ്രശ്നങ്ങളും എൻറ്റേ താണന്നുതോന്നി. നി ഓർക്ക്ന്നുണ്ടോ നിൻറ്റെ ഒച്ച കേൾക്കാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കിയത്, എൻറ്റെ ആവശ്യങ്ങൾ പോലും മാറ്റിവച്ചതും, വെറും വ്യാമോഹം മാത്രമാണതെന്ന് കേവലം മണിക്കൂറുകൾക്കകം ഞാൻ മനസിലാക്കിയിരുന്നു. ഒരത്ഭുതവും സംഭവിച്ചില്ല  സാധാരണ ഒരു അഭിസാരികയുടെ താവളമന്വേഷിച്ചിറങ്ങിയവൻ മാത്രമായിരുന്നു നീ. ഇൻറ്റർനെറ്റിൽ പരതികിട്ടിയ അറിവുകൾ പ്രയോഗിച്ചുനോക്കാനും അറിയാനുമുളള ഉരുപകരണമായി മാത്രമാണ് നീ എന്നെ കണ്ടത്. എനിക്കുവേണ്ടിയിരുന്നതൊന്നും നിൻറ്റെ കൈവശമുണ്ടായിരുന്നില്ല. സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും നീറിപ്പുകയുന്ന എൻറ്റെ ആത്മാവിനേ ഒന്നു തണുപ്പിക്കുവാനും കഴിയുന്ന ഒന്നും നിന്നിലില്ലായിരുന്നു.എനിക്കൊരു പ്രണയം വേണമായിരുന്നു. ആ കരവലയത്തിലൊതുങ്ങണമായിരുന്നു. കേവലം അസ്ളീലച്ചുവയുളള വാക്കുകളേ ഞാൻ വെറുപ്പോടെയാണ് കേട്ടിരുന്നത്.പകരമെനിക്ക് വേണ്ടിയിരുന്നത് നിൻറ്റെ ഊഷ്മളമായ വാക്കുകളും വാത്സല്യം തുളുബുന്ന തലോടലുകളുമായിരുന്നു. നിനക്കതു വശമില്ലായിരുന്നു.എന്നെ അഭിസാരികയായെണ്ണിയതുകൊണ്ടാവാം ഒച്ച കേൾക്കാനും എന്നേ കാണാനുമുളള  ഒടുങ്ങാത്ത കാമുകൻറ്റെ മോഹവും ചേതോ വികാരങ്ങളും നിനക്കന്യമായത്. മോഹിപ്പിക്കുന്ന ശരീരഭാഷ മാത്രമായിരുന്നു നിന്നിലുളള ഗുണമെന്നെനിക്കുതോന്നി. നിന്നെകണ്ടുമുട്ടിയ അഭിശപ്തമുഹൂർത്ഥത്തെ  ഞാൻ ശപിക്കുന്നു.ഒന്നും മറക്കാനാവാതെകത്തുന്ന അഭിവാഞ്ചകളേ പ്രണയത്തേ അടക്കാൻ പാടുപെടേണ്ടിവന്നതും, നിന്നേ കണ്ടുമുട്ടിയതുകൊണ്ടു മാത്രമാണ്. ഇനി ഞാൻ മടങ്ങട്ടെ കാലാന്തരങ്ങളായി ചാർത്തിക്കിട്ടിയ വഞ്ചകി എന്ന പേരുമായി, ശരിയല്ലാത്തവളായി

Tuesday, August 18, 2015

മകളേ നിനക്കായ്

നിനക്കു ജനിക്കാൻ ഗർഭപാത്രം ധാനമായ് തന്നു.
വളർത്തിയതെൻറ്റെ മനസിലായിരുന്നു, കിടത്തിയുറക്കിയ
തെൻറ്റെ നെഞ്ചിലും കണ്ണീരീലാണ് നിനക്കൂതാരാട്ടു
പാടിയത്. നിൻറ്റെ വായിലിറ്റിച്ചു തന്നത് എൻറ്റെ
രക്തം തന്നെയായിരുന്നു. നിൻറ്റെവളർച്ചയുടെ നാളുകളെ
ഞാൻ വിഭ്രാന്തിയോടെ നോക്കിനിന്നു. നീ
വയസറിയിച്ചപ്പൊൾ എൻറ്റെ ഉളളു പിടയുകയായിരുന്നു.
നിൻറ്റെ പുഞ്ചിരി എന്നെ വല്ലാതെ ഭയപ്പെടുത്തിക്ക
ൊണ്ടിരുന്നു. നിൻറ്റെ സൗന്ദര്യം എൻറ്റെ ഉൾക്കിടിലം
വർദ്ധിപ്പിക്കാനേ സഹായിച്ചുളളു.നിന്നെ കഴുകനോ
ചെന്നായയോ നോട്ടമെറിയാതിരിക്കാൻ
ഞാനെൻറ്റെ വസ്ത്രത്തിനുളളിൽ ഒളിപ്പിച്ചുവച്ചു.
സമയമായിരിക്കുന്നു നിന്നെ ഉപേക്ഷിക്കാൻ. ഇതു
ലോകനിയമമാണ് പ്രീയപ്പെട്ടവളേ, ഉപേക്ഷിച്ചേ
മതിയാകൂ.
ഇനി പ്പറയുന്നത് ഒട്ടും അക്ഷമയാകാതെ കേട്ടാലും
പ്രിയേ, എൻറ്റെ ഹൃദയം പറിച്ചെറിയുന്ന വേദനയോടെ
ഞാൻ പറയുന്നു.ഇന്നു നി ഇവിടെനിന്നും പടിയിറങ്ങും
അന്യപുരുഷൻറ്റെ കൂടെ, ഒരിക്കൽപോലും
തിരിഞ്ഞുനോക്കരുത്. ഒരു പരകായപ്രവേശത്തിനു
തയ്യാറായിക്കൊളളുക.സഹനത്തിൻറ്റെ വിരസതയുടെ
ഒറ്റപ്പെടലിൻറ്റെ പരകായപ്രവേശത്തിന്. ബന്ധങ്ങളുടെ
നൂലിഴകളറ്റ് ബന്ധനത്തിൻറ്റെ വലിയ ചങ്ങലയിൽ
തളക്കപ്പെടാൻ പോകുന്നു. നിന്നെ ലാളിച്ചു
വളർത്തിയവർ നിനക്കിനി അന്യരാണ്.നീ ജനിച്ചുവളർന്ന
നിൻറ്റെ സ്വന്തമെന്നു കരുതിയ ഭവനത്തിൽ
അന്യയേപ്പോലെ കടന്നു,വരാം.
നിൻറ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇനി പ്രസക്തി ഏതുമില്ല
ഇനി അങ്ങോട്ടുളള ജീവിതം നൂൽപ്പാലത്തിൽക്
കൂടിയായിരിക്കും. സുഖസന്തോഷപൂർണമായ
ജീവിതത്തിൽ എത്തിയെങ്കിൽ എത്തി എന്നുപറയാം.
അത് ഭാഗ്യത്തിൽമാത്രം അധിഷ്ടിതമായിരിക്കുന്നു.
നീ ഒരുവൃത്തത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആ
വൃത്തത്തിന് എത്ര വ്യാസമാകാമെന്ന് അവനാണ്
തീരുമാനിക്കേണ്ടത്.
പ്രതിഷേധിക്കാൻ മുതിരരുത് ,നിൻറ്റെ ഒച്ച നാലു
ചുവരുകൾക്കുളളിൽ തട്ടി പ്രതിധ്വനിക്കും. ചങ്ങല
പൊട്ടിച്ചെറിയാൻ ശ്രയിക്കരുത്, പുറത്തു കടന്നാൽ
കഴുകൻ കണ്ണുകളും കഴുതപ്പുലിയുടെ ദ്രംഷ്ടങ്ങളുമായ
ി കാത്തുനിൽക്കുന്നുണ്ടാകും അവർ. നിൻറ്റെ മാനത്തിനു
വിലപേശും.പാതിവൃത്യത്തെ ചോദ്യം ചെയ്യും.
അനുകബയോടെ നോക്കുന്ന ഒരുമുഖവും ഉണ്ടാവുകയില്ല.
കാമാർദ്ധമായ കണ്ണുകൾ നിൻറ്റെ മുകളിൽ
ചുറ്റിക്കറങ്ങും. കൂർത്തുമൂർത്ത നഖങ്ങൾ നിന്നെ
റാഞ്ചിയെടുത്ത് പറന്നുയരും. അടിമയാക്കി
അടിമച്ചന്തയിൽ വിൽക്കും.
കൂടെപ്പിറന്നവരും കൈയ്യൊഴിയും.എന്നിട്ട് ,പുതിയ
അവകാശികൾ അവരേക്കൊണ്ട് നാമകരണം
ചെയ്യിക്കും, തൻറ്റേടി എന്ന്, വേശ്യയെന്ന്. എന്നിട്ട്
അവരേക്കൊണ്ട് നിങ്ങളെ വെറുപ്പിക്കും.
ഓർക്കുക നീ ആണിൻറ്റെ വെറും വാരിയെല്ലിൽനിന്നും
സൃഷ്ടിക്കപ്പെട്ടവളാണന്നും, സ്വന്തമായി
അസ്ഥിത്വമില്ലാത്തവൾ അബലയെന്നുംഅവരെണ്ണും.
എത്രമേലേ പറന്നുയർന്നാലും അവസാനം താഴെവന്നു
നിൽക്കേണ്ടിവരും ഒരാശ്രയത്തിന്.
---ഇനിത്തരില്ല ഞാനെൻറ്റെ ഗർഭപാത്രമൊരു പെൺ
പിറവിക്കായ്.--

Monday, August 17, 2015

സൃഷ്ടിയിലെ വൈകല്യം

സൃഷ്ടിയിലെ വൈകല്യമാണു ഞാൻ
എന്നെ മെനഞ്ഞ നേരം സ്രഷ്ടാവിൻറ്റെ മനസ്
കലുഷമായിരുന്നു.
എൻറ്റെ നിർഭാഗ്യം,
അതിനാലാവാം എൻറ്റെ മുഖം ഇത്രമേൽ വികൃതമായത്.
അവർ പറഞ്ഞു മനസു കൊണ്ടു ഞാനധിസുന്ദരി
തന്നെയെന്ന്.
ദേഹമാസകലം കറുത്തിരുന്നു, എൻറ്റെ മനസു കലങ്ങി.
കറുപ്പിനേഴഴകെന്നും ഉളളാലെ വെളുത്തതെന്നും
സമാധാനിപ്പിച്ചു.
അംഗവൈകല്യം ബാധിച്ചിരുന്നു, ഞാൻ വിങ്ങിപ്പോയി.
ചിന്തകളിൽ ലവലേശം വൈകല്യമില്ലന്നവർ അനുഗ്രഹിച്ചു.
സത്യമെത്ര വികൃതമാകിലും കപടതയില്ലാതെ പൂർണമായംഗീകരിക്കുന്നതും കൂടിക്കൊണ്ടാവാം
മനുഷ്യദേവൻമാരവഹേളിക്കുന്നതും
സ്വപ്നങ്ങളും നക്ഷത്രങ്ങളുംമത്ര മേൽ പ്രണയിച്ചതും.
ഞാൻ സുന്ദരിയെന്ന് അധിസുന്ദരിതന്നെ എന്നവർ
പറഞ്ഞു.
സ്വതന്ത്രയാണു ഞാൻ മനസാലേ.
അതുകൊണ്ടാണവരെന്നെ ഭാഗ്യവതി യെന്നു വിളിച്ചത്.
---റോസ്---

Saturday, August 15, 2015

വേഷം

  കെട്ടിയാടിയ വേഷം അഴിഞ്ഞു വീണു.
അണിഞ്ഞ വേഷം കോമാളിയുടേതായിരുന്നു ,
ഹൃദയം മുറിഞ്ഞു ചോരയൊഴുകി.
അപമാനത്തിൻറ്റെ അഗ്നിയിൽ എരിഞ്ഞമർന്നു.,
തേച്ച ചായക്കൂട്ടുൾ കൊഞ്ഞനം കുത്തി
ഈ വർഷത്തിൽ പൊഴിയുന്ന മഴക്ക് ആഴ്ന്നിറങ്ങിയ
ചായക്കൂട്ടുകൾ
കഴുകി ക്കളയാനായിരുന്നെങ്കിൽ,
അടിവയറ്റിലെരിയുന്ന അഗ്നി ശമിപ്പിക്കാനായെ
ങ്കിൽ.
നിഷേധിക്കപ്പെട്ടപ്പോൾ അടക്കിപ്പിടിക്കേണ്ടിവന്ന
വൈകാരികത
ഒരിക്കലും പൂർത്തീകരണമില്ലാതെ
നെടുവീർപ്പുകളും തേങ്ങലുകളാലും നിറഞ്ഞ അവളുടെ മുറിയുടെ
ജാലകം
തുറക്കാനും ആകുന്നില്ല.
ആരും കേൾക്കരുത് സധാചാരമുളളുകളുൾ ആഴ്ന്നിറങ്ങുന്ന
നൊബരം കൂടി താങ്ങാനായില്ലങ്കിലൊ

Monday, July 27, 2015

---ശ്വാനപൂരാണം---


നായ യജമാൻറ്റെ ഏതാപത്തിലും കൂടെ നിന്നു ഉത്തരവാദിത്വമുളള കാവൽക്കാരനായി. യജമാനന് പ്രീയപ്പെട്ടവനായി. രാജകീയ ഭക്ഷണവും കിടക്കാൻ പാർപ്പിടവും കൊടുത്തു. അത് നന്ദിയോടെ വാലാട്ടി. നിശയുടെ നിശബ്ദതയിൽ നിശാ സഞ്ചാരികൾക്കെതിരെ ജാഗരൂഡയായി. ഇരുളിൻറ്റെ മറവിൽ അവൻ വന്നു. അവനോടുളള പ്രണയത്താൽ അവൾ യജമാനനെ മറന്നു. കടമ മറന്നു. അവൾ അമ്മയായി. യജമാനൻ ശിക്ഷിച്ചു. ഓമനകൾ അനാഥരായി,പെരുവഴിയിലായി. വലിച്ചെറിഞ്ഞ എച്ചിൽ ഭക്ഷണമാക്കി, മാർക്കറ്റുകൾ പാർപ്പിടമാക്കി. പെറ്റു പെരുകി. വീടുകൾ കയറിയിറങ്ങി.അനാഥമാക്കപ്പെട്ടതിൻറ്റെ പ്രതികാരമെന്നവണ്ണം യജമാനസന്തതിയെ കടിച്ചുകീറി. അവൻറ്റെ ഓമനമൃഗത്തേയും വെറുതെ വിട്ടില്ല.
ഗതികെട്ടവൻ കോടതി കയറി.നരജൻമം നരകിച്ചാലും ശുനകഹത്യയരുത്. ശുനകസ്നേഹി കലിതുളളി.
ശുനകന് വന്ധ്യം കരണമെന്ന് ന്യായവിധി ഫയലിലായി ചുവപ്പുനാടയിൽ കുരുങ്ങി. വർഗശത്രുക്കൾ അഴിഞ്ഞാടി.ചാനൽ ചർച്ച തകൃതിയിൽ നടന്നു.
ആരാണുത്തരവാദി? ചോദ്യശരമെറിഞ്ഞു.
ശുനകനെ വളർത്തിയ ജമാനനൻ?
അല്ല!
എച്ചിലെറിഞ്ഞവർ?
അല്ലാാ.
ഉത്തരവാദിത്വമേറ്റെടുക്കാൻ തയ്യാറല്ലാത്ത സർക്കാർ?
അല്ലേയല്ല.
ഫയൽ മുക്കിയ ഉദ്ധ്യോഹസ്ഥൻ?
ഒരിക്കലുമല്ല.
ശുനകൻ?
വൃത്തികേടു പറയല്ല്!!
മൃഗസ്നേഹിയുടെ മൂക്കു ചുവന്നു.
പിന്നെയാര്?
ഇര! മൃഗസ്നേഹി ഗർജിച്ചു.
പട്ടിക്കു കടിക്കാൻ നിന്നുകൊടുത്ത ഇര.
ജനസേവകനും, ജനനായകനും മുഖത്തോടു മുഖം നോക്കി മൃഗസ്നേഹിയെ നോക്കീ ഗൂഡമായി പുഞ്ചിരിച്ചു, അതുപിന്നെ ചിരിയായി അട്ടഹാസമായി.
ജനനായകരെ വിജയിപ്പിച്ച് സിംഹാസനാരൂഡനാക്കാനല്ലാതെ ചോദ്യം ചെയ്യാനവകാശമില്ലാത്ത പൊതുജനം അന്തം വിട്ടു. പ്രതികാര ദാഹിയായി. വരും പൊതുതിരഞ്ഞെടുപ്പിനു കാത്തു, അവിടെയും കഴുതകളാക്കപ്പെട്ടു. ആ പ്രക്രീയ അനുസ്യൂതം തുടർന്നു.
ശുനകൻമാർ വീണ്ടും പ്രണയിച്ചു പെറ്റുപെരുകി,പെരുവഴി കൈയ്യേറി സ്വതന്ത്രമായി വിഹരിച്ചു. പൊതു ജനത്തെ ആക്രമിച്ചു.
അപ്പോഴും പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരാത്ത ഗർവുമായി തലയെടുപ്പോടെ മാറിമാറി വന്ന ഭരണ വർഗവും ഉപജാപക സംഘവും കൊടിവച്ച കാറാലും അല്ലാത്തതിലുമായി ചീറിപ്പാഞ്ഞു. ജനങ്ങളെ സേവിച്ച് സ്വയം സേവകരായി, സ്വകാര്യ ഖജനാവുകൾ നിറച്ച് ചോദ്യം ചെയ്യപ്പെടാതെ നീതിനന്യായവ്യവസ്ഥിതിക്കതീതരായാ ജീവിച്ചു.
-- ആരായിരിക്കും കുറ്റവാളി?
---റോസ്---

---അടിമകൾ ---


പ്രതിഭലേഛ കൂടാതെ പുലരുംമുതൽ അന്തിവരെ അദ്ധ്വാനിക്കാൻ വിധിക്കപ്പെട്ടവർ. പരിമിത ചുറ്റുപാടിൽ കഴിയുന്നവർ,പലപ്പോഴുംതീഷ്ണ ഭാവങ്ങളുടെ പിന്നാംബുറങ്ങളിൾ തളക്കപ്പെട്ടവർ. പാർശ്വവത്കരിക്കപ്പെട്ടവർ, ആരാണവളെ പെണ്ണെന്ന പേരുനൽകി തളച്ചിട്ടത്, സഹോദരൻറ്റെ മുൻപിൽ സഹപാഠിയുടെ മുൻപിൽ അവളെ അധമയെന്നെണ്ണിയത്, അസ്തിത്വമില്ലാതാക്കിയതാരാണ്. ഒരു തീണ്ടൊപ്പാടകലെ മാറ്റിനിർത്തിയതും ഭീരുവെന്നെണ്ണി ഒതുക്കിനിർത്തിയതുമെന്തിനാണ്. അഭിപ്രായങ്ങളെ പുച്ഛിച്ചുതളളുന്നതും ആഗ്രഹമോ മോഹങ്ങളോ അഭിമാനമോ പോലുമില്ലാതാക്കുന്നതുമെന്തിനു വേണ്ടിയാണ്.
എല്ലാം പുരുഷൻറ്റെ സ്വാർത്ഥതക്കു വേണ്ടി സ്വകുടുംബത്തിൽനിന്നല്ലെ തുടങ്ങുന്നത്. ഇവിടെ നിന്നാണ് ആദ്യം പെണ്ണെന്നു കേട്ടത്. മിണ്ടരുത്,പൊട്ടിച്ചിരിക്കരുത്,പുറത്തിറങ്ങരുത്,കാലിൻമേൽ കാൽ കയറ്റി വയ്ക്കരുത് അങ്ങനെ പോകുന്നു നിബന്ധനകൾ.
ചെറുപ്രായം മുതൽ പെൺകുട്ടിയെകൊണ്ടു മാത്രംവീടുപണിയെടുപ്പിച്ച് സഹോദരൻറ്റെ പാദസേവ ചെയ്യിക്കുന്നതും കുടുംബത്തുനിന്നു തന്നെ. ഇതുകണ്ടും കേട്ടുംവളരുന്ന സഹോദരൻറ്റെ കുഞ്ഞു മനസിൽ തെളിയുന്നത് പെണ്ണെന്നാൽ ആണിനു പാദസേവ ചെയ്യേണ്ടവരും അവൻറ്റെ കാൽചുവട്ടിൽ വിധേയത്വം കാണിക്കേണ്ടവരുമാണന്നും ഭലമോ, പെണ്ണെന്നു കേൾക്കുബോൾതന്നെ അസഹിഷ്ണരാകുന്നു. എല്ലാ പ്രവൃത്തിയും പുച്ഛത്തോടെകാണുന്നു
ഇനി ഇതിനൊക്കെ എതിരായി പെണ്ണിനനുകൂലമായിസംസാരിച്ചാൽ അർത് ഥം പോലും മനസിലാക്കാതെ ഫെമിനിസ്റ്റെന്നാൽ വേശ്യയിലും തരംതൊഴ്നവളെന്ന ധാരണയിൽ ഫെമിനിസ്റ്റെന്ന ഓമനപ്പേരു നൽകി വായടപ്പിച്ചു കളയും
ക്രമേണ അവൾ ഇച്ഛാശക്തിയില്ലാത്ത വെറും യന്ത്രമായി മാറുന്നു.
അവൾക്ക് ഭാരതസ്ത്രീയുടെ ഭാവശുദ്ധി , വിശുദ്ധി ചാരിത്ര്യംഎന്നിത്യാധി കാര്യങ്ങൾ അനാധികാലം തൊട്ടേപാടിപ്പുകഴ്ത്തുബോൾ, അവൾക്ക് ഒരു ട്രസ്കോഡും പെരുമാറ്റച്ചട്ടവുംനിശ്ചയിക്കുബോൾ താങ്ങാനാകത്ത ഭാരം അവളുടെ ചുമലിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.തൻമൂലംജീവിതകാലം മുഴുവനും പിരിമുറുക്കത്തോടെ ജീവിക്കേണ്ടി വരുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ പുരുഷൻറ്റെ വികലമായ മനസിനെ മറക്കാൻ വേണ്ടി മാത്രമാണന്ന് ചിന്തിക്കേണ്ടിവരുന്നു .
സ്ത്രീ ഭക്ഷണം പാകംചെയ്യാനുംവീടുനോക്കാനും തലമുറക്കു ജന്മം നൽകാനും പുരുഷൻറ്റെ ഇഷ്ടാനിഷ്ടങ്ങൾക്കുവേണ്ടി മാത്രമുളളതല്ല.സ്ത്രീയും പുരുഷനും രസ്പരപൂരകങ്ങളാണ്, ഒരു നാണയത്തിൻറ്റെ രണ്ടുവശങ്ങൾപോലെ.
ആരുടേയും മേലേ നിൽക്കാനാഗ്രഹിക്കുന്നില്ല, വിധേയത്വമാകാം,വ്യക്തിത്വത്തിനു വിലകല്പിക്കുന്നവൻറ്റെ മുൻപിൽ, കീഴടങ്ങാം സ്നേഹത്തിൻറ്റേയും കരുതലിൻറ്റേയും മുൻപിൽ. ഭവനത്തിലായാലും തെരുവിലായാലും ഓരോസ്ത്രീയും തന്നാൽ സംരക്ഷിക്കപ്പെടേണ്ടവളാണന്ന് അന്തസോടെ ഓരോ പുരുഷനും ചിന്തിച്ചാൽ എത്ര സുന്ദരമാകും ലോകം. സ്ത്രീക്ക് കൊടുക്കേണ്ട സ്നേഹവും പരീഗണനയും കൊടുത്ത് അവളുടെ ബഹുമാനം സ്വിഹരിക്കട്ടെ ,അല്ലാതെ വിധേയത്വം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്,