Wednesday, September 16, 2015

---ജീവിതം--

പച്ചയായ ജീവിത യാഥാർത്യങ്ങളുടെ
നടുവിൽ കിടന്നൂർദ്ധ്വശ്വാസം
വലിക്കാൻ വിധിക്കപ്പെട്ടവൻ, മർത്യൻ.
എന്നിട്ടുമെപ്പോഴും ഫാൻറ്റസിയുടെ
മിഥ്യാലോകത്തേയ്ക്ക്
ഒരു മീവൽ പക്ഷിയേപ്പോലെ
ചിറകടിച്ചുയരുന്നൂ മർത്യമനസ്.
ധനകാര്യസ്ഥാപനം സ്വന്തമായ് കണ്ടിട്ട്
കിട്ടിയതെല്ലാം തിട്ടമായ് കൈപ്പറ്റി
ആർഭാടമെത്രയോ അത്രയും കാണിച്ച്
പൊടിയും, പുകയും നിറമുളള വെളളവും
മതിവരാതടിച്ചിട്ട് കാറ്റിൻറ്റെ ചിറകേറി
പറന്നു പറന്നങ്ങ് മേഘങ്ങൾക്കപ്പുറംമേലോട്ടു
പോകുബോൾ
നേരായ നേരറിവിൻ
യാഥാർത്യത്തിൻ വാൾ മുനയാൽ
മിത്ഥ്യ തൻ ചിറകറ്റ് താഴേയ്ക്കു പതിക്കുബോൾ,
ഉണരുന്നൂ ബുദ്ധി,അറിവ്, വിവേകം.
സമയവും കാലവുമെത്ര കഴിഞ്ഞുപോയ്
ഇനി ഒന്നു ജയിച്ചു ജീവീച്ചു മുന്നേറാൻ കഴിയാത്ത
വിധം.
യൗവ്വനവും ബാക്കിവയ്ക്കാതെ
ഇന്നുമാച്ചുഴിയിൽ കിടന്നു വട്ടംകറങ്ങുന്നൂ
മരണം പോലും കൈ വെടിഞ്ഞങ്ങനെ.

                                                        റോസ്

No comments:

Post a Comment