Monday, July 27, 2015

---ശ്വാനപൂരാണം---


നായ യജമാൻറ്റെ ഏതാപത്തിലും കൂടെ നിന്നു ഉത്തരവാദിത്വമുളള കാവൽക്കാരനായി. യജമാനന് പ്രീയപ്പെട്ടവനായി. രാജകീയ ഭക്ഷണവും കിടക്കാൻ പാർപ്പിടവും കൊടുത്തു. അത് നന്ദിയോടെ വാലാട്ടി. നിശയുടെ നിശബ്ദതയിൽ നിശാ സഞ്ചാരികൾക്കെതിരെ ജാഗരൂഡയായി. ഇരുളിൻറ്റെ മറവിൽ അവൻ വന്നു. അവനോടുളള പ്രണയത്താൽ അവൾ യജമാനനെ മറന്നു. കടമ മറന്നു. അവൾ അമ്മയായി. യജമാനൻ ശിക്ഷിച്ചു. ഓമനകൾ അനാഥരായി,പെരുവഴിയിലായി. വലിച്ചെറിഞ്ഞ എച്ചിൽ ഭക്ഷണമാക്കി, മാർക്കറ്റുകൾ പാർപ്പിടമാക്കി. പെറ്റു പെരുകി. വീടുകൾ കയറിയിറങ്ങി.അനാഥമാക്കപ്പെട്ടതിൻറ്റെ പ്രതികാരമെന്നവണ്ണം യജമാനസന്തതിയെ കടിച്ചുകീറി. അവൻറ്റെ ഓമനമൃഗത്തേയും വെറുതെ വിട്ടില്ല.
ഗതികെട്ടവൻ കോടതി കയറി.നരജൻമം നരകിച്ചാലും ശുനകഹത്യയരുത്. ശുനകസ്നേഹി കലിതുളളി.
ശുനകന് വന്ധ്യം കരണമെന്ന് ന്യായവിധി ഫയലിലായി ചുവപ്പുനാടയിൽ കുരുങ്ങി. വർഗശത്രുക്കൾ അഴിഞ്ഞാടി.ചാനൽ ചർച്ച തകൃതിയിൽ നടന്നു.
ആരാണുത്തരവാദി? ചോദ്യശരമെറിഞ്ഞു.
ശുനകനെ വളർത്തിയ ജമാനനൻ?
അല്ല!
എച്ചിലെറിഞ്ഞവർ?
അല്ലാാ.
ഉത്തരവാദിത്വമേറ്റെടുക്കാൻ തയ്യാറല്ലാത്ത സർക്കാർ?
അല്ലേയല്ല.
ഫയൽ മുക്കിയ ഉദ്ധ്യോഹസ്ഥൻ?
ഒരിക്കലുമല്ല.
ശുനകൻ?
വൃത്തികേടു പറയല്ല്!!
മൃഗസ്നേഹിയുടെ മൂക്കു ചുവന്നു.
പിന്നെയാര്?
ഇര! മൃഗസ്നേഹി ഗർജിച്ചു.
പട്ടിക്കു കടിക്കാൻ നിന്നുകൊടുത്ത ഇര.
ജനസേവകനും, ജനനായകനും മുഖത്തോടു മുഖം നോക്കി മൃഗസ്നേഹിയെ നോക്കീ ഗൂഡമായി പുഞ്ചിരിച്ചു, അതുപിന്നെ ചിരിയായി അട്ടഹാസമായി.
ജനനായകരെ വിജയിപ്പിച്ച് സിംഹാസനാരൂഡനാക്കാനല്ലാതെ ചോദ്യം ചെയ്യാനവകാശമില്ലാത്ത പൊതുജനം അന്തം വിട്ടു. പ്രതികാര ദാഹിയായി. വരും പൊതുതിരഞ്ഞെടുപ്പിനു കാത്തു, അവിടെയും കഴുതകളാക്കപ്പെട്ടു. ആ പ്രക്രീയ അനുസ്യൂതം തുടർന്നു.
ശുനകൻമാർ വീണ്ടും പ്രണയിച്ചു പെറ്റുപെരുകി,പെരുവഴി കൈയ്യേറി സ്വതന്ത്രമായി വിഹരിച്ചു. പൊതു ജനത്തെ ആക്രമിച്ചു.
അപ്പോഴും പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരാത്ത ഗർവുമായി തലയെടുപ്പോടെ മാറിമാറി വന്ന ഭരണ വർഗവും ഉപജാപക സംഘവും കൊടിവച്ച കാറാലും അല്ലാത്തതിലുമായി ചീറിപ്പാഞ്ഞു. ജനങ്ങളെ സേവിച്ച് സ്വയം സേവകരായി, സ്വകാര്യ ഖജനാവുകൾ നിറച്ച് ചോദ്യം ചെയ്യപ്പെടാതെ നീതിനന്യായവ്യവസ്ഥിതിക്കതീതരായാ ജീവിച്ചു.
-- ആരായിരിക്കും കുറ്റവാളി?
---റോസ്---

---അടിമകൾ ---


പ്രതിഭലേഛ കൂടാതെ പുലരുംമുതൽ അന്തിവരെ അദ്ധ്വാനിക്കാൻ വിധിക്കപ്പെട്ടവർ. പരിമിത ചുറ്റുപാടിൽ കഴിയുന്നവർ,പലപ്പോഴുംതീഷ്ണ ഭാവങ്ങളുടെ പിന്നാംബുറങ്ങളിൾ തളക്കപ്പെട്ടവർ. പാർശ്വവത്കരിക്കപ്പെട്ടവർ, ആരാണവളെ പെണ്ണെന്ന പേരുനൽകി തളച്ചിട്ടത്, സഹോദരൻറ്റെ മുൻപിൽ സഹപാഠിയുടെ മുൻപിൽ അവളെ അധമയെന്നെണ്ണിയത്, അസ്തിത്വമില്ലാതാക്കിയതാരാണ്. ഒരു തീണ്ടൊപ്പാടകലെ മാറ്റിനിർത്തിയതും ഭീരുവെന്നെണ്ണി ഒതുക്കിനിർത്തിയതുമെന്തിനാണ്. അഭിപ്രായങ്ങളെ പുച്ഛിച്ചുതളളുന്നതും ആഗ്രഹമോ മോഹങ്ങളോ അഭിമാനമോ പോലുമില്ലാതാക്കുന്നതുമെന്തിനു വേണ്ടിയാണ്.
എല്ലാം പുരുഷൻറ്റെ സ്വാർത്ഥതക്കു വേണ്ടി സ്വകുടുംബത്തിൽനിന്നല്ലെ തുടങ്ങുന്നത്. ഇവിടെ നിന്നാണ് ആദ്യം പെണ്ണെന്നു കേട്ടത്. മിണ്ടരുത്,പൊട്ടിച്ചിരിക്കരുത്,പുറത്തിറങ്ങരുത്,കാലിൻമേൽ കാൽ കയറ്റി വയ്ക്കരുത് അങ്ങനെ പോകുന്നു നിബന്ധനകൾ.
ചെറുപ്രായം മുതൽ പെൺകുട്ടിയെകൊണ്ടു മാത്രംവീടുപണിയെടുപ്പിച്ച് സഹോദരൻറ്റെ പാദസേവ ചെയ്യിക്കുന്നതും കുടുംബത്തുനിന്നു തന്നെ. ഇതുകണ്ടും കേട്ടുംവളരുന്ന സഹോദരൻറ്റെ കുഞ്ഞു മനസിൽ തെളിയുന്നത് പെണ്ണെന്നാൽ ആണിനു പാദസേവ ചെയ്യേണ്ടവരും അവൻറ്റെ കാൽചുവട്ടിൽ വിധേയത്വം കാണിക്കേണ്ടവരുമാണന്നും ഭലമോ, പെണ്ണെന്നു കേൾക്കുബോൾതന്നെ അസഹിഷ്ണരാകുന്നു. എല്ലാ പ്രവൃത്തിയും പുച്ഛത്തോടെകാണുന്നു
ഇനി ഇതിനൊക്കെ എതിരായി പെണ്ണിനനുകൂലമായിസംസാരിച്ചാൽ അർത് ഥം പോലും മനസിലാക്കാതെ ഫെമിനിസ്റ്റെന്നാൽ വേശ്യയിലും തരംതൊഴ്നവളെന്ന ധാരണയിൽ ഫെമിനിസ്റ്റെന്ന ഓമനപ്പേരു നൽകി വായടപ്പിച്ചു കളയും
ക്രമേണ അവൾ ഇച്ഛാശക്തിയില്ലാത്ത വെറും യന്ത്രമായി മാറുന്നു.
അവൾക്ക് ഭാരതസ്ത്രീയുടെ ഭാവശുദ്ധി , വിശുദ്ധി ചാരിത്ര്യംഎന്നിത്യാധി കാര്യങ്ങൾ അനാധികാലം തൊട്ടേപാടിപ്പുകഴ്ത്തുബോൾ, അവൾക്ക് ഒരു ട്രസ്കോഡും പെരുമാറ്റച്ചട്ടവുംനിശ്ചയിക്കുബോൾ താങ്ങാനാകത്ത ഭാരം അവളുടെ ചുമലിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.തൻമൂലംജീവിതകാലം മുഴുവനും പിരിമുറുക്കത്തോടെ ജീവിക്കേണ്ടി വരുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ പുരുഷൻറ്റെ വികലമായ മനസിനെ മറക്കാൻ വേണ്ടി മാത്രമാണന്ന് ചിന്തിക്കേണ്ടിവരുന്നു .
സ്ത്രീ ഭക്ഷണം പാകംചെയ്യാനുംവീടുനോക്കാനും തലമുറക്കു ജന്മം നൽകാനും പുരുഷൻറ്റെ ഇഷ്ടാനിഷ്ടങ്ങൾക്കുവേണ്ടി മാത്രമുളളതല്ല.സ്ത്രീയും പുരുഷനും രസ്പരപൂരകങ്ങളാണ്, ഒരു നാണയത്തിൻറ്റെ രണ്ടുവശങ്ങൾപോലെ.
ആരുടേയും മേലേ നിൽക്കാനാഗ്രഹിക്കുന്നില്ല, വിധേയത്വമാകാം,വ്യക്തിത്വത്തിനു വിലകല്പിക്കുന്നവൻറ്റെ മുൻപിൽ, കീഴടങ്ങാം സ്നേഹത്തിൻറ്റേയും കരുതലിൻറ്റേയും മുൻപിൽ. ഭവനത്തിലായാലും തെരുവിലായാലും ഓരോസ്ത്രീയും തന്നാൽ സംരക്ഷിക്കപ്പെടേണ്ടവളാണന്ന് അന്തസോടെ ഓരോ പുരുഷനും ചിന്തിച്ചാൽ എത്ര സുന്ദരമാകും ലോകം. സ്ത്രീക്ക് കൊടുക്കേണ്ട സ്നേഹവും പരീഗണനയും കൊടുത്ത് അവളുടെ ബഹുമാനം സ്വിഹരിക്കട്ടെ ,അല്ലാതെ വിധേയത്വം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്,