നിദ്ര
നിൻചാരെ തിട്ടമായെത്തണമൊരുവേള
യെന്നിട്ടും മാലോകർ ഭയചകിതരായ്
നിന്നിൽനിന്നോടിയൊളിക്കുവാനായി
കണിയാനേ തേടുന്നു, കവടിനിരത്തുന്നു
കൈയ്യിലുമരയിലും കഴുത്തിലുംപോരാഞ്ഞ്
കാലിലും ചരടുകൾ ജപിച്ചുകെട്ടീടുന്നു.
സിദ്ധനും വൈദ്യനും മന്ത്രവാദത്തിനും
അലോപ്പതിയുമാ ഹോമിയോപ്പതിയിലും
സ്വത്തുക്കൾ വീതംവച്ചീന്നു വ്യർത്ഥമായ്.
ആശിച്ചതൊന്നുമേ ചാരത്തണയാതെ
സ്നേഹിച്ചതും പിന്നെത്തട്ടിപ്പറിച്ചതും
സ്വന്തമായ് കണ്ടതും സ്വന്തമാക്കിയതുമാ
നഷ്ടസ്വപ്നങ്ങൾ തീർത്തൊരഗ്നിയിൽ
നിന്നുമെന്നേയ്ക്കുമായൊരുമോചനത്തിന്
തണുത്തുറഞ്ഞസ്ഥി മരവിക്കുംമഞ്ചലിലേറി
മഞ്ഞുപെയ്യുന്ന താഴ് വാരവു മാപുഴയു
മംബരം ചുംബിക്കുമാമലയുംകടന്ന്
നിശബ്ദശൂന്യമാം യാത്രക്ക് കാത്തിരിക്കുന്നു
ഇടിയും മിന്നലും പ്രളയവും വറുതിയും
ജീവിതക്കോലായിൽ മുട്ടിവിളിച്ചപ്പോൾ
പ്രളയം മനസിനെതച്ചുതകർത്തന്നാ
വിജനമീവീഥിയിൽ പകച്ചുനിന്നപ്പോൾ
അകലെയായ്കേട്ടുനിൻറ്റെ കാലൊച്ച
ഓടിയിറങ്ങിയാ ചെങ്കൽ പടികളുമിടവഴിയും
കടന്നോടിച്ചെന്നെത്തിനോക്കിയാവളവിങ്കൽ
കടന്നുപോകുന്നതു കണ്ടൊരുനേരത്ത്
കൂട്ടാതെപോയെന്നു പരിഭവിച്ചാനിവൾ
ഭയമേറെയുണ്ട് മുഖാമുഖംനിൽക്കുവാ
നെങ്കിലും തണുത്തയാത്രക്കൊരുങ്ങവേ
മനസിൻറ്റെ ഭാരംകുറഞ്ഞതു കൊണ്ടാവാം
ഭൂഗുരുത്വം പിടിവിട്ടപ്പൂപ്പൻ താടിപോൽ
പാറിക്കളിച്ചങ്ങ് കാറ്റിൻറ്റെചിറകേറി ദൂരെ
യെവിടേയ്കോമെല്ലെ നീങ്ങീടവേ
സ്വപ്നം വിത്തച്ചിട്ട് കൊയ്യാത്ത പാടവും
പ്രണയം കൈവിട്ടതാഴ് വരയും മാഞ്ഞുപോയ്
മേലിലുണരാത്ത നിദ്രയിലാണ്ടിവൾ.
--റോസ്--
നിൻചാരെ തിട്ടമായെത്തണമൊരുവേള
യെന്നിട്ടും മാലോകർ ഭയചകിതരായ്
നിന്നിൽനിന്നോടിയൊളിക്കുവാനായി
കണിയാനേ തേടുന്നു, കവടിനിരത്തുന്നു
കൈയ്യിലുമരയിലും കഴുത്തിലുംപോരാഞ്ഞ്
കാലിലും ചരടുകൾ ജപിച്ചുകെട്ടീടുന്നു.
സിദ്ധനും വൈദ്യനും മന്ത്രവാദത്തിനും
അലോപ്പതിയുമാ ഹോമിയോപ്പതിയിലും
സ്വത്തുക്കൾ വീതംവച്ചീന്നു വ്യർത്ഥമായ്.
ആശിച്ചതൊന്നുമേ ചാരത്തണയാതെ
സ്നേഹിച്ചതും പിന്നെത്തട്ടിപ്പറിച്ചതും
സ്വന്തമായ് കണ്ടതും സ്വന്തമാക്കിയതുമാ
നഷ്ടസ്വപ്നങ്ങൾ തീർത്തൊരഗ്നിയിൽ
നിന്നുമെന്നേയ്ക്കുമായൊരുമോചനത്തിന്
തണുത്തുറഞ്ഞസ്ഥി മരവിക്കുംമഞ്ചലിലേറി
മഞ്ഞുപെയ്യുന്ന താഴ് വാരവു മാപുഴയു
മംബരം ചുംബിക്കുമാമലയുംകടന്ന്
നിശബ്ദശൂന്യമാം യാത്രക്ക് കാത്തിരിക്കുന്നു
ഇടിയും മിന്നലും പ്രളയവും വറുതിയും
ജീവിതക്കോലായിൽ മുട്ടിവിളിച്ചപ്പോൾ
പ്രളയം മനസിനെതച്ചുതകർത്തന്നാ
വിജനമീവീഥിയിൽ പകച്ചുനിന്നപ്പോൾ
അകലെയായ്കേട്ടുനിൻറ്റെ കാലൊച്ച
ഓടിയിറങ്ങിയാ ചെങ്കൽ പടികളുമിടവഴിയും
കടന്നോടിച്ചെന്നെത്തിനോക്കിയാവളവിങ്കൽ
കടന്നുപോകുന്നതു കണ്ടൊരുനേരത്ത്
കൂട്ടാതെപോയെന്നു പരിഭവിച്ചാനിവൾ
ഭയമേറെയുണ്ട് മുഖാമുഖംനിൽക്കുവാ
നെങ്കിലും തണുത്തയാത്രക്കൊരുങ്ങവേ
മനസിൻറ്റെ ഭാരംകുറഞ്ഞതു കൊണ്ടാവാം
ഭൂഗുരുത്വം പിടിവിട്ടപ്പൂപ്പൻ താടിപോൽ
പാറിക്കളിച്ചങ്ങ് കാറ്റിൻറ്റെചിറകേറി ദൂരെ
യെവിടേയ്കോമെല്ലെ നീങ്ങീടവേ
സ്വപ്നം വിത്തച്ചിട്ട് കൊയ്യാത്ത പാടവും
പ്രണയം കൈവിട്ടതാഴ് വരയും മാഞ്ഞുപോയ്
മേലിലുണരാത്ത നിദ്രയിലാണ്ടിവൾ.
--റോസ്--
No comments:
Post a Comment