--ഓർക്കുമാപ്രണയകാലം--
ഉത്സവപ്പറമ്പിലേ
തേൻമാവിൻ ചുവട്ടിലായ്
ഒറ്റക്കിരിക്കുന്ന കണ്ടിട്ടും
കണ്ടില്ല,കൂട്ടിനുവന്നീല.
കൈകോർത്തു നടന്നീല.
കടലയും പൊരിയും
കരിമ്പും തരിവള,
ചാന്തുമൊരുപൊട്ടു
മൊട്ടുവാങ്ങിച്ചുതന്നീല.
നിൻ ചാരേനിന്നിട്ടും
നീ എന്നേ കണ്ടീല.
എൻ കരം കവർന്നിട്ടീ
ത്തരിവളകളുടച്ചീല.
ചേർത്തുപിടിച്ചിട്ടു
കിന്നാരമോതിയും,
നെഞ്ചോടു ചേർത്തിട്ട്
ഇറുകെ പ്പുണർന്നെന്റ
ശ്വാസവും നിലച്ചീല.
ചുംമ്പനപ്പൂക്കൾകൊ
ണ്ടെൻകവിൾചുവന്നീല.
അധരം നുകർന്നീല.
മടിയിൽ കിടത്തി
തഴുകിത്തലോടിയാ
ചേലയും അഴിഞ്ഞീല.
എന്നിട്ടും നിന്നെ
പ്രണയിച്ചുപോയ് സഖീ.
ഉത്സവപ്പറമ്പിലേ
തേൻമാവിൻ ചുവട്ടിലായ്
ഒറ്റക്കിരിക്കുന്ന കണ്ടിട്ടും
കണ്ടില്ല,കൂട്ടിനുവന്നീല.
കൈകോർത്തു നടന്നീല.
കടലയും പൊരിയും
കരിമ്പും തരിവള,
ചാന്തുമൊരുപൊട്ടു
മൊട്ടുവാങ്ങിച്ചുതന്നീല.
നിൻ ചാരേനിന്നിട്ടും
നീ എന്നേ കണ്ടീല.
എൻ കരം കവർന്നിട്ടീ
ത്തരിവളകളുടച്ചീല.
ചേർത്തുപിടിച്ചിട്ടു
കിന്നാരമോതിയും,
നെഞ്ചോടു ചേർത്തിട്ട്
ഇറുകെ പ്പുണർന്നെന്റ
ശ്വാസവും നിലച്ചീല.
ചുംമ്പനപ്പൂക്കൾകൊ
ണ്ടെൻകവിൾചുവന്നീല.
അധരം നുകർന്നീല.
മടിയിൽ കിടത്തി
തഴുകിത്തലോടിയാ
ചേലയും അഴിഞ്ഞീല.
എന്നിട്ടും നിന്നെ
പ്രണയിച്ചുപോയ് സഖീ.
No comments:
Post a Comment