Wednesday, September 16, 2015

സത്യവാഗ്മൂലം

--സത്യവാഗ്മുലം---

നീ എന്നെ വില തന്നു വാങ്ങിയതായിരുന്നു
എന്നെ നിന്റെ അടിമയാക്കുമെന്നു ഭയന്നു
ഞാൻ നിന്നോടെന്നും  കലഹിച്ചുകൊണ്ടിരുന്നു.

നിന്നെ എന്റെ സ്വന്തം ആക്കിയതാണ്
നീ എൻറ്റേതു മാത്രമായിരുന്നു
നീ എനിക്കു വിലയില്ലാത്തവളായി.

നീ എന്റെ എല്ലാ കാര്യങ്ങളും നോക്കി
ഒരു കുഞ്ഞിനെ പ്പോലെ ശിശ്രൂഷിച്ചു
എനിക്കുനിന്നോടു പുച്ഛമായിരുന്നു.

എപ്പോഴും  ജോലിയിൽ മുഴുകിയിരുന്നു
നിനക്ക് വിയർപ്പിൻറ്റെ ഗന്ധമായിരുന്നു
അടുത്തു വരാനേ തോന്നിയില്ല.

എന്നും കുപ്പായം മുഷിഞ്ഞിരുന്നു
നീ അണിഞ്ഞൊരുങ്ങി നടന്നതേ ഇല്ല
ഒരിക്കലും സ്നേഹം തോന്നിയില്ല.

നി എപ്പോഴും പരിതപിച്ചുകൊണ്ടിരുന്നു
പരാതി  മാത്രമേ നീ എന്നോടു പറഞ്ഞുളളൂ
നിന്നെ വല്ലാതെ വെറുത്തുപോയി.

വീടിൻറ്റെ ഏതു കോണിലും നീ ഉണ്ടയിരുന്നു
അതുകൊണ്ടെനിക്ക് വിരക്തി തോന്നി
പുതുമക്കുവേണ്ടി ആഗ്രഹിച്ചു.

അവൾ  ഒരു മാലാഖയേപ്പോലെ വന്നു.
സൗന്ദര്യത്തിലും നോക്കിലും വാക്കിലും,
ഞാൻ മതിമറന്നു ചുറ്റുപാടുകൾ മറന്നു.

സൗരഭ്യം പരത്തുന്ന മേനിയഴകും,
തേനൊലിക്കും കിന്നാരവും മാന്ത്രിക
സ്പർശനവും എനിക്കു ലഹരിയായി

അതിനാലാണവളിലേയ്ക്കടുത്തത്
അതിനാൽ ഞാനവളെ ഏറെ വിലമതിച്ചു
ഞാൻ അടിമയി അവളോ മന്ത്രവാദിനിയും.

No comments:

Post a Comment