Thursday, October 22, 2015

നാൽക്കാലി

            --നാൽക്കാലികൾ--

ഇന്നത്തെ അന്നത്തിനദ്ധ്വാനിച്ച്
പൈതലിൻ വയർ നിറച്ചരവയറിൽ
ഞങ്ങളും നല്ലനാളെയെകിനാവു കണ്ട്
പുറംപോക്കിലെ മൺകൂരയിൽ
ഞാനുമവളുമെൻ പൈതലും.

ക്ഷീണിതരായ് തളർന്നുറങ്ങീടവെ
ജാതിപ്പിശാചുക്കൾ പകർത്തിയൊ
രഗ്നിനാളം ഞങ്ങളെ വിഴുങ്ങുമ്പോ
ളാതീക്കനൽ വാരി എറിഞ്ഞവ
രാർപ്പുവിളിക്കുന്നു പൊട്ടിച്ചിരിക്കുന്നു.

എന്തിനാണച്ചാ അവരിങ്ങനെ
യെന്നുണ്ണിതൻ ചോദ്യംകേട്ടുഞാൻ
മൊഴിഞ്ഞുണ്ണീ  കേൾക്കുക
ഗോമാതാവിന്റെ മക്കളല്ലേയവർ
മൃഗത്തിനുണ്ടാമോ വിവേകവിചാങ്ങൾ

                                          --റോസ്--

No comments:

Post a Comment