Monday, August 31, 2015

അറിഞ്ഞതും അറിയാനുളളതും അറിയാതെ പോയതും



അച്ഛനെ മസിലാക്കിയത്
അമ്മയുടെ അകാലത്തിലുളള
മരണശേഷവും,
സഹോദരങ്ങളെ മനസിലാക്കിയത്
അച്ഛൻ വേർപിരിഞ്ഞ നേരത്തും,
സൗഹൃദമെന്തെന്നറിഞ്ഞത്
ധനവും മാനവും കൈമോശം വന്നപ്പോഴും,
പ്രണയത്തെ തിരിച്ചറിഞ്ഞത്
എല്ലാം വിട്ടുകൊടുത്തതിനൊടുവിലും,
പതിയെ അറിഞ്ഞതോ
വിവാഹാനന്തരാഘോഷങ്ങൾക്കൊടുവിലും
മാത്രമായിരുന്നു,
ഇനി അറിയും ലാളിച്ചോമനിച്ചൊരാ
പൈതലിനെ വേളിക്കു ശേഷവും,
എങ്കിൽ,
അമ്മയുടെ മരണാനന്തരം
മാത്രമാണല്ലൊ
അറിഞ്ഞത് ആ മാഹാത്മ്യത്തെ.
അച്ഛനും ചേട്ടന്മാരും കൈവെടിഞ്ഞ നേരത്ത്
മനസു വിങ്ങിയത്
ഒന്നു തലോടാനില്ലാതെ പോയല്ലൊ ആ
കരങ്ങളെന്നാണ്.
സൗഹൃദവും പ്രണയവും കൈവെടിഞ്ഞപ്പോൾ
മടിയിൽ കിടന്നൊന്നു പൊട്ടിക്കരയാൻ
ഇല്ലല്ലോ ഇനിയാ മടിത്തട്ടെന്നാണ്.
പതിയുടെ അവഗണനയിൽ മനസു തളർന്നപ്പൊൾ കരഞ്ഞത്
ഓടിച്ചെന്ന് മാറിൽവീണൊന്നേങ്ങിക്കരയാൻ
അങ്ങനൊരു മാറിടവുമില്ലല്ലോ
എന്നചിന്തയിൽ മാത്രമായിരുന്നു.
ആ തണലായിരുന്നല്ലൊ എന്നും ആശ്രയം.
---റോസ്---

Saturday, August 29, 2015

നിദ്ര

         നിദ്ര

നിൻചാരെ തിട്ടമായെത്തണമൊരുവേള
യെന്നിട്ടും മാലോകർ ഭയചകിതരായ്
നിന്നിൽനിന്നോടിയൊളിക്കുവാനായി
കണിയാനേ  തേടുന്നു, കവടിനിരത്തുന്നു
കൈയ്യിലുമരയിലും കഴുത്തിലുംപോരാഞ്ഞ്
കാലിലും ചരടുകൾ ജപിച്ചുകെട്ടീടുന്നു.
സിദ്ധനും വൈദ്യനും മന്ത്രവാദത്തിനും
അലോപ്പതിയുമാ ഹോമിയോപ്പതിയിലും
സ്വത്തുക്കൾ വീതംവച്ചീന്നു വ്യർത്ഥമായ്.

ആശിച്ചതൊന്നുമേ ചാരത്തണയാതെ
സ്നേഹിച്ചതും പിന്നെത്തട്ടിപ്പറിച്ചതും
സ്വന്തമായ് കണ്ടതും സ്വന്തമാക്കിയതുമാ
നഷ്ടസ്വപ്നങ്ങൾ തീർത്തൊരഗ്നിയിൽ
നിന്നുമെന്നേയ്ക്കുമായൊരുമോചനത്തിന്
തണുത്തുറഞ്ഞസ്ഥി മരവിക്കുംമഞ്ചലിലേറി
മഞ്ഞുപെയ്യുന്ന താഴ് വാരവു മാപുഴയു
മംബരം ചുംബിക്കുമാമലയുംകടന്ന്
നിശബ്ദശൂന്യമാം യാത്രക്ക് കാത്തിരിക്കുന്നു

 ഇടിയും മിന്നലും പ്രളയവും  വറുതിയും
ജീവിതക്കോലായിൽ മുട്ടിവിളിച്ചപ്പോൾ
പ്രളയം മനസിനെതച്ചുതകർത്തന്നാ
വിജനമീവീഥിയിൽ പകച്ചുനിന്നപ്പോൾ
അകലെയായ്കേട്ടുനിൻറ്റെ കാലൊച്ച
ഓടിയിറങ്ങിയാ ചെങ്കൽ പടികളുമിടവഴിയും
കടന്നോടിച്ചെന്നെത്തിനോക്കിയാവളവിങ്കൽ
കടന്നുപോകുന്നതു കണ്ടൊരുനേരത്ത്
കൂട്ടാതെപോയെന്നു പരിഭവിച്ചാനിവൾ

ഭയമേറെയുണ്ട് മുഖാമുഖംനിൽക്കുവാ
നെങ്കിലും  തണുത്തയാത്രക്കൊരുങ്ങവേ
മനസിൻറ്റെ ഭാരംകുറഞ്ഞതു കൊണ്ടാവാം
ഭൂഗുരുത്വം പിടിവിട്ടപ്പൂപ്പൻ താടിപോൽ
പാറിക്കളിച്ചങ്ങ് കാറ്റിൻറ്റെചിറകേറി ദൂരെ
യെവിടേയ്കോമെല്ലെ നീങ്ങീടവേ
സ്വപ്നം വിത്തച്ചിട്ട് കൊയ്യാത്ത പാടവും
പ്രണയം കൈവിട്ടതാഴ് വരയും മാഞ്ഞുപോയ്
 മേലിലുണരാത്ത നിദ്രയിലാണ്ടിവൾ.
   
                                --റോസ്--

ത്യാഗി


പെണ്ണുങ്ങൾ,
വെറും വിളനിലമെന്ന്
ആരോ പറഞ്ഞതപ്പാടെ
വിഴുങ്ങിയമണ്ടികൾ.
അവളുടെ ഉദരത്തിൽ
വീണു പദംവന്നിട്ടല്ലാതെ
അവൻറ്റെ വിത്തുകൾ
മുളക്കില്ലന്നറിഞ്ഞിട്ടും
വെറുതേ പാടുന്നു നീ
വിളനിലംമാത്രമെന്ന്.
അവൻ ത്യാഗി,
വിത്തു നൽകി ത്യാഗം
ചെയ്തവൻ.
വംശവൃക്ഷം
വളരണമെങ്ങിൽ
വിത്തെറിയാനവളുടെ
ഉദരം ദാനമായ്
വേണമെന്നറിഞ്ഞിട്ടും
പുച്ഛിക്കുന്നവളുടെ
ഗർഭത്തെയും
പേറ്റു നോവിനേയും എന്നിട്ടും
അവൻ പറയുന്നു
അവനു വിത്തെറിയാൻ ഒരു
വിളനിലം മാത്രമെന്ന്.
അവൻത്യാഗി
പ്രസവശാലക്കുമുൻപിൽ
പേറ്റുനോവിൽപുളയുന്നവൻ,
പിന്നുളള ദിനരാത്രങ്ങൾ
അവൻറ്റെ സന്തതിക്കു
ദാനമായ് നൽകിയിട്ട്
ഒരുപിടി തനിയെ
വായിൽ വയ്ക്കുവോളം
ഒരു താപസ്വിയാകുബോഴും
അതു കടമയെന്ന്,
എല്ലാം കടമമാത്രമെന്ന്,
കുടംബത്തിനു വേണ്ടി
ത്യാഗം ചെയ്തവൻ
അവൻ മാത്രം.
അവൻ ത്യാഗി.
--റോസ്--

Sunday, August 23, 2015

മലാല യൂസഫ് സായ്-വിവരണവും വിമർശനവും.


പാക്കിസ്താനിലെസ്വാത് ജില്ലയിലെ മങ്കോരയിൽ, സിയാവുധീൻ യൂസഫ്സായിയുടെ മകളായി സുന്നി ഇസ്ളാം മതത്തിൽ 1997ജൂലയ് 12 മലാല ജനിച്ചു. പിതാവ് സിയാവുധീൻ യൂസഫ്സായ്  ഖുഷാർ പബ്ളിക്ക് സ്കൂളിൻറ്റെ ഉടമയായിരുന്നു. കവിയും പോരാളിയുമായ പത്മഭൂഷൻ മലാലായി ഓഫ് മായിമന്ദിറിനോടുളള സിയാവുധിൻറ്റെ ആരാധനയാണ് മാലാലായ്ക്ക് ആ പേരിടാൻ പ്രചോദനമായത്
     2007 ൽ സ്വാത്തിൻറ്റെ നിയന്ത്രണം പിടിച്ചെടുത്ത. താലീബാൻ എന്നസംഘടന സ്വാത് വാലിയിലെ ടെലിവിഷനും സംഗീതവുംപെൺകുട്ടികളുടെ വിദ്ധ്യാഭ്യാസവും സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽപോലും നിരോധനം ഏർപ്പെടുത്തി. ഇതിനെതിരെ സംസാരിക്കാൻ മലാലയേയും പിതാവ് പ്രസ് ക്ളബിൽ കൊണ്ടുപോയി.മലാലയെ വിദ്ധ്യാഭ്യാസ അവകാശപ്രവൃത്തകയാക്കിയത്പിതാവായിരുന്നു.

 2009 ൽ ബ്രിട്ടൻറ്റെ അതീനതയിലുളള BBC മലാലായുട പിതാവിനേ സമീപിച്ച് സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് താലീബാൻറ്റെ നിയന്ത്രണത്തിലുളള സ്വാത്തിലേ ജിവിതപശ്ചാത്തലത്തെ അടിസ്താനമാക്കി എഴുതിപ്പിക്കുവാൻ ആവശ്യപ്പെടുകയും, അതിലൊളിഞ്ഞിരിക്കുന്ന ചതി മനസിലാക്കി മറ്റുകുട്ടികളുടെ മാതാപിതാക്കൾ സമ്മതിക്കാതിരിക്കയും ചെയ്തപ്പോൾ പിതാവിൻറ്റെ നിർദ്ദേശപ്രകാരം മലാല ആകൃത്യം നിർവഹിക്കാം മെന്ന് സമ്മതിക്കുകയും ചെയ്തു.BBC. യുടെ ഒരു ലേഖകനെ മലാലയുടെ സഹായത്തിന് നിയമിക്കുകയും ചെയ്തു. നോട്ട് കൈകൊണ്ടെഴുതി അദ്ധേഹത്തെ ഏൽപ്പിക്കുകയും അത് ആ ലേഖകൻ സ്കാൻ ചെയ്ത് മെയിൽ ച.യ്യുകയു മായിരുന്നുചെയ്തത് .ലേഖനം തയ്യാറാക്കാനും ഇദ്ധേഹം സഹായിച്ചുപോന്നു. സ്വന്തം പേരിലെഴുതിയാൽ  തങ്ങളുടെ ജീവൻ പോലും നഷ്ടപ്പെടുമെന്നു അറിയാമായിരുന്ന BBC ലേഖകൻ പഷ്തൂൺ നാടോടിക്കഥയിലെ ധീരവനിതയായ ഗുൽമകായ് യുടെ പേരിൽ ഡയറിയുടെ രൂപത്തിൽ മലാലായെ കൊണ്ടെഴുതിച്ചത്. 2009 ജാനുവരി 3ന് മലാലായുടെ ആദ്യ ബ്ളോഗ് BBCയുടെ ഉറുദു ബ്ളോഗിൽ പ്രത്യക്ഷപ്പെട്ടു.ആ ബ്ളോഗ് മലാലയെ പ്രശസ്തയാക്കി.മലാലയുടെ ഈ പ്രവർത്തനത്തെ അസഹിഷ്ണുതയോടെ കണ്ട താലീബാൻ അവളേയും കൂട്ടുകാരിയേയും 2012 ഒക്ടോബർ 9 ന് സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് സ്കൂൾബസിൽ വരുന്ന വഴി ആക്രമിച്ചു.മലാലക്കുനേരേ ഉതിർത്ത വെടിയുണ്ട തലതുളച്ച് കഴുത്തുവഴിതോളെല്ലിൽ കയറി.ഭീകരരുടെ വാക്കവഗണിച്ച് സ്കൂളിൽ പോയതിനും വിദ്ധ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു താലീബാൻ എന്ന ഇസ്ളാമിക സംഘടനയുടെ ഈ ശിക്ഷ. എങ്കിലും ഇംഗ്ലണ്ടിലെ ബർമിംഗ് ഹാം ഹോസ്പിറ്റലിലെ  ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.വിധഗ്ദ ചികിത്സയുടെ ഭലമായി മലാല  സുഖം പ്രാപിച്ചു.

മലാലക്ക് വെടിയേറ്റതറിഞ്ഞ് അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. ഒക്ടോബർ 12
ന് പാക്കിസ്ഥാനിലെ 50 ഇസ്ളാമിക പുരോഹിതർ ചേർന്ന് താലീബാനെതിരേ ഫത്വ പുറപ്പെടുവിച്ചു. അക്രമികളേപ്പറ്റി വിവരം നൽകുന്നവർക്ക്ഒരുകോടി പാക്കിസ്ഥാൻ രൂപയാണ് പാക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.
 ഐക്യരാഷ്ട്രസഭ മലാലയുടെ ജൻമദിനം മലാലദിനമായി ആചരിക്കാൻ തീരുമാനിച്ചു.2013 ജുലൈ 12 മലാല ദിനം ആചരിക്കുന്നതിൻറ്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ വിളിച്ചുചേർത്ത 500 വിദ്ധ്യാർത്ഥികൾപങ്കെടുത്ത  യുവജന സമ്മേളനത്തിൽ മലാല പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഷാൾ ധരിച്ചായിരുന്നു എത്തിയത്.അക്രമത്തിനുശേഷമുളള മലാലയുടെ ആദ്യപ്രസംഗമായിരുന്നു  അത്.മലാല ഇങ്ങനെ പ്രസംങ്ങിച്ചു, ''ഒരു കുട്ടിക്കും ഒരദ്ധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാൻ കഴിയും'' . മലാല പറയുന്നു, 'തീവ്രവാദികൾ അവരുടേ സ്വർത്ഥതാത്പര്യത്തിനുവേണ്ടി ഇസ്ളാമിനെ ഉപയോഗിക്കയാണ് ഇസ്ളാം സമാധാനത്തിൻറ്റെ മതമാണന്ന് അവർ മനസിലാക്കണം.വെടിയുണ്ടക്ക് എന്നെ നിശബ്ദയാക്കാനാവില്ല. ഞങ്ങളെ നിശബ്ദയാക്കാമെന്ന് അവർ കരുതി, എന്നാൽ നിശബ്ദതക്കുപകരം പിന്നീടുയർന്നത് ആയിരങ്ങളുടെ ശബ്ദമായിരുന്നു. ഞാൻ സംസാരിക്കുന്നത് ശബ്ദമുയർത്താൻ കഴിയാത്ത ആയിരങ്ങൾക്കുകൂടി വേണ്ടിയാണ്‌ ഇന്ത്യയിലും നിഷ്കളങ്കരായ ലക്ഷക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്'. 

ബ്രിട്ടീഷ് മുൻപ്രധാനമന്ത്രിയും വിദ്ധ്യാഭ്യാസ യു.എൻ ദൗത്യസംഘത്തിൻറ്റെ തലവനുമായ ഗോർഡൻ ബ്രൗൺ മലാലയെ പരിചയപ്പെടുത്തി.യു എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ മലാലയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും ധീരയായ പെൺകുട്ടീ എന്നാണ്.യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലുളളത് പ്രാഥമിക വിദ്ധ്യാഭ്യാസം പോലും ലഭിക്കാത്ത ലക്ഷക്കണക്കിനു പെൺകുട്ടകൾ ഉണ്ടന്നാണ്.ലോകത്തെ എല്ലാ കുട്ടികളേയും വിദ്ധ്യാലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്രസഭയുടെ പ്രചരണപരിപാടീയുടെ മുദ്രാവാക്യം 'ഞാൻ മലാലയ്' എന്നാണ്. 

  2013ൽ മലാലക്ക് പാക് സർക്കാരിൻറ്റെ 
ദേശീയ സമാധാന പുരസ്കാരം ലഭിച്ചു.താലീബാനുകീഴിൽ സ്വാത്തിൻറ്റെ അവസ്ഥയേയും അവളുടെ പ്രവൃത്തനത്തേയും മുൻനിർത്തിയായിരുന്നു ആ അവാർഡ് അവൾക്കു നൽകിയത്. ഇപ്പോൾ ആ അവാർഡ് അവരുടെ പേരിലാണ്.2014ലെ നോബേൽ സമ്മാനം16 കാരിയായ മലാലക്കു ലഭിച്ചു.കുട്ടികളുടെ അവകാശങ്ങൾക്കുംവിദ്ധ്യാഭ്യാസത്തിനുംവേണ്ടിയുളള പ്രവൃത്തനങ്ങൾക്കാണ് പുരസ്കാരം.ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാനജേതാവ് എന്ന ബഹുമതിയും അവർക്കുതന്നെയാണ്. ടൈ മാഗസിൻറ്റെ 100 മികച്ച വ്യക്തികളിൽ ഒരാളായി മലാല സ്ഥാനം പിടിച്ചു. ന്യൂയോർക്കിൽവച്ച് CNN നൽകിയ അഭിമുഖത്തിൽ മലാല പറയുന്നു പാക് പ്രധാനമന്ത്രിയായി പാക്കിസ്ഥാനെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന്. മലാല ഇപ്പോൾ ബ്രിട്ടണിൽ താമസിച്ചു പഠിക്കുകയാണ്.

   നാസയുടെ ജറ്റ് പ്രിപ്പൽഷൻ ലബോറട്ടറിയിൽ ആമിമെയ്നസർ 2010 കണ്ടെത്തിയ, സൗരയൂധത്തിൽ ചൊവ്വയ്കും വ്യാഴത്തിനും ഇടയിൽ അഞ്ചര വർഷം കൊണ്ട് സൂര്യനെ ചുറ്റുന്ന 316201എന്ന ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേരാണ് ഇട്ടിരിക്കുന്നത്. മലാല 316210 
     
   മലാല ഒ,രു ഇരകൂടിയാണ്. ആ 15കാരിക്ക് ലോകത്തെ പലതും കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. അത് മനുഷ്യരുടെ കാഴ്ചപ്പാടുകൾ ഒരു പരിധിവരെ മാറ്റിമറിക്കാൻ സാധിച്ചു .ഇത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അമേരിക്ക വിയറ്നാമിൽ അടിച്ചേൽപ്പിച്ച യുദ്ധ ഭികരതയുടെ നേർകാഴ്ചയിൽ നിക് ഉട്ട് എന്നഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ബോംബിഗിൽ നിന്നും രക്ഷപെടാനായിയായി നഗ്നയായി ഓടിയ കിംഫുക് എന്ന കൊച്ചു പെൺകുട്ടിക്കും   ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയയ എന്ന പെൺകുട്ടികൾക്കും ഇതുപോലെ ഒരോ കാര്യങ്ങൾ ലോകത്തിൻറ്റെ മുൻപിൽ തുറന്നുകാണിക്കാൻ കഴിഞ്ഞു

വിമർശനം

    മലാലക്കു നേരേ വിമർശനങ്ങളും ഉയർന്നുകേൾക്കുന്നു. മലാല അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു എന്നതാണ് അത്. അമേരിക്ക മുഖംമൂടി ധരിപ്പിച്ച മലാലയുടെ ശബ്ദം യു എൻ ഏറ്റുപാടി എന്നാണ് വിമർശകർ പറയുന്നത്.പ്രസംഗങ്ങൾ അവളേ പഠിപ്പിച്ച് പറയിക്കുന്നതാവാം.
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പെഷവാറിലെ രാഷ്ട്രീയ സെമിനാറിൽ ക്ഷണിക്കുക അവിടെവച്ച് അവളോട് പാക്കിസ്ഥാൻറ്റെ വിദേശനയത്തെപ്പറ്റിയും,അമേരിക്കയോടുളള നയത്തെപ്പറ്റിയും ചോദിക്കുക.നയതന്ത്രപ്രാധാന്യമുളള ഇത്തരം കാര്യങ്ങളിൽ ഒരു കൊച്ചു കുട്ടിയേ ഇടപെടുത്തണമെങ്കിൽ അതൊരു ഗൂഢാലോചനയുടെ ഭലമായിരിക്കണം.
AMN TVക്കുവേണ്ടീ മലാല നടത്തിയ അഭിമുഖത്തിൽ രാഷ്ട്രീയത്തിൽ മതിപ്പുളവാക്കിയ വ്യക്തി ആരൊക്കെ എന്നചോദ്യത്തിന് ഒബാമയുടെപേരാണ് മലാല പറഞ്ഞത്.
മലാല സംഭവം CIA. നടത്തിയ ഒരു നാടകമാണ് എന്നും വിശ്വസിക്കുന്നവരുണ്ട് .പാക് ഗവൺമെൻറ്റിൻറ്റിന് മേൽകോയ്മയില്ലാത്തതും അമേരിക്കക്കോ നാറ്റോയ്ക്കോ നേരിട്ടിടപെടാൻ കഴിയാത്ത ഗോത്ര,യഥാസ്ഥിതിക മുസ്ലീം പോരാളികളുടെ നാടാണ് സ്വാത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് സ്വാത്ത് നിവാസികൾ പൂർണപിൻതുണ നൽകുന്നു അതുകൊണ്ട് അവിടെ   മരണവീടെന്നൊ കല്യാണവീടെന്നോ വിദ്ധ്യാഭ്യാസസ്ഥാപനമെന്നൊ ദേവാലയമെന്നോ ഇല്ലാതെ അമേരിക്ക യുടെ പൈലറ്റില്ലാ യുദ്ധ വിമാനത്തിൻറ്റെ ഷെല്ലാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 1000 ങ്ങൾ കോല്ലപ്പെടുകയും റോഡുകൾ ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തപ്പോൾ കുടുതൽ പാക്കാസ്ഥാനികൾ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ ചേരുകയും അമേരിക്കക്കെതിരേ പ്രതിഷേധമിരബുകയും ചെയ്തു  അപ്പോൾ അമേരിക്കയേ പിൻതുണക്കുന്നവരോട് ശത്രുത തോന്നുക സ്വാഭാവികമാണന്ന് അമേരിക്കക്കറിയാം. അതുമുൻകൂട്ടികണ്ട് താലീബാനേ ചൊടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മലാലയേകൊണ്ട് താലീബാനെതിരായി ബ്ലോഗെഴുതിച്ച് വേണ്ടതിലതികം പ്രാധാന്യം കൊടുത്ത് അവളേ പ്രശസ്തയാക്കി. അതു താലീബാനെ ചൊടിപ്പിച്ചുഎന്നത്  സ്വാഭാവികം താലീബാൻ പ്രതികരിക്കുക തന്നെ ചെയ്തു. ആ സമയം മലാലയെ അമേരിക്ക അന്താരാഷ്ട്ര പ്രശസ്തയാക്കിക്കഴിഞ്ഞിരുന്നു മലാലയുടെ ആ അത്യാഹിതത്തെ അമേരിക്ക വേണ്ടതുപോലെ പ്രയോജനപ്പെടുത്തി  അത് അന്താരാഷ്രപരമായിത്തന്നെ ശ്രദ്ധിക്കപ്പെടുകയും അന്താരാഷ്രസമൂഹം പ്രതികരിക്കുകയും ചെയ്തു.അതുതന്നെയായിരുന്നു അമേരിക്കക്കു വേണ്ടിയിരുന്നതും.അങ്ങനെ അമേരിക്ക ചെയ്തുകൊണ്ടിരുന്ന ക്രൂരമായ കൊലപാതകപരബരയിൽ നിന്നും താൽകാലികമായി ലോകശ്രദ്ധ തിരിച്ചുവിടാൻ സാധിച്ചു.

പാക്കിസ്ഥാനിൽ അമേരിക്ക നടത്തുന്ന മനുഷ്യത്വരഹിതമായ ഡ്രോൺ ആക്രമണത്തെപ്പറ്റി  സമാധാനപുരസ്കാരം നേടിയ മലാല പറഞ്ഞത് സമാധാനം പുലരണം എന്നായിരുന്നില്ല മറിച്ച്. അമേരിക്ക പൈലറ്റില്ലായുദ്ധവിമാനം പക്ക്ഗവൺമെൻറ്റിനു  കൈമാറി അത് പാക്സൈന്യം താലീബാൻ തീവ്രവാദികൾക്കുനേരേ പ്രയോഗിക്കട്ടെ എന്നായിരുന്നു.

മലാലക്ക് വെടിയേറ്റ് രണ്ടാഴ്ച കഴിഞ്ഞ് അമേരിക്കയുടെ കുലപാതകപരബരയിൽ  ഡ്രോൺ ആക്രമണത്തിനിരയായ നബില റഹ്മാൻ എന്ന 8 വയസുകാരിയെ യു എൻ. ഉം പാശ്ചത്യ മാദ്ധ്യമങ്ങൾ പോലും അവഗണിക്കപ്പെടുകയുണ്ടായി. അമേരിക്കയും ഇസ്രയേലും അവരുടെ ഉപചാപകസംഗവും ഇറാക്കിലുംഅഫ്ഗാനിസ്ഥാനിലും പാലസ്തീനിലും നൂറുകണക്കിനു കുഞ്ഞുങ്ങളെ വെടിവച്ചും ബോബിട്ടും കൊന്നു.ഇപ്പോഴും തുടരുകയും ചെയ്യുന്നു. അങ്ങനെ നോക്കുബോൾ താലീബാനേപോലെയോ അതിൽകൂടുതലായോ അമേരിക്കയുടെ പ്രവൃത്തികൾ കൊടും പാതകമെന്ന് പറയേണ്ടിവരും..ആ പ്രവൃത്തികളിലും ഐക്യരാഷ്ട്രസംഘടന മൗനം അവലംബിക്കുന്നം. 

ഗാന്ധിജിക്ക് കിട്ടാതെപോയ ലോകപരമോന്നതബഹുമതികളിലൊന്നായ  സമാധാനത്തിനുളള നോബേൽ പുരസ്കാരം മലാലക്ക് കിട്ടുകയും നബില റഹ്മാനേ സ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തതിലെ രാഷ്ട്രീയം, മനുഷ്യന് അത്യന്താപേക്ഷിതമായ അവകാശമായ ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ട് ആകാശത്തിൽ നിന്നും വീഴുന്ന വെടിയുണ്ടകളെ ഭയന്ന് ജീവിക്കേണ്ടിവരുന്നതും കൊല്ലപ്പെടുന്നതുമായ 100 കണക്കിന് കുഞ്ഞുങ്ങളേയും എന്നും അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും മനപ്പൂർവ്വം വിസ്മരിക്കുന്നതിലെ രാഷ്ട്രീയം, എല്ലാസംഭവങ്ങളും കോർത്തിണക്കി വായിച്ചാൽ അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയുടെ നീചവും ഹീനവുമായപ്രവൃത്തിയേയും, ഒരുരാജ്യത്തിൻറ്റെ സബത്തിലേക്ക് കണ്ണുവച്ചുനടത്തുന്ന അധിനിവേശങ്ങളേയും ഇങ്ങനെ ഒറ്റപ്പെട്ട ചില ഇടപെടലുകൾ നടത്തി സർവപാപങ്ങളും മറച്ചു പിടിക്കാനുളള സാമ്രാജ്യത്വ മാജിക്ക് എന്നു പറയേണ്ടിവരും.അങ്ങിനെ നോക്കുബോൾ മലാല ഒരിരയാണ്. അവളറിയാതെ തന്നെ അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു.ഇസ്ലാം എന്നാൽ തീവ്രവാദികളാണന്ന്  വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.  എത്ര ഉന്നതരേ ആയായാലും ഇസ്ലാമിൻറ്റെ പേരാണങ്കിൽ രാഷ്ട്ര പരിരക്ഷ ഉളളവരാണങ്കിൽ പോലും അവരെ സാധാരണക്കാരെപ്പോലെ വിമാനത്താവളത്തിൽ .ദേഹപരിശോദനക്കു വിധേയരാക്കുന്നതും  ഈ ഗൂഢലക്ഷ്യത്തോടെയാണ് എന്നു ചിന്തിക്കാതെ വയ്യ.

Saturday, August 22, 2015

രാധയെയാണെനിക്കിഷ്ടം..

ഉപേക്ഷിക്കപ്പെടുബോഴും
പരിഭവം പറയാതെ
അനുസരണയില്ലാത്ത
മിഴികളിൽ നിന്നശ്രു
പൊഴിയുബോഴും
തെല്ലു ബലം നഷ്ടപ്പെട്ട്
വിറയാർന്ന പൂവുടലാ
പൂമരംതാങ്ങുബോഴും
ചുണ്ടിലൊരിത്തിരി
പുഞ്ചിരി ബാക്കിയാക്കി
പ്രാണപ്രിയന് യാത്രാമൊഴി
ചൊല്ലുന്ന വിരഹിണി
രാധയേയാണെനിക്കിഷ്ടം
പ്രണയലീലകളാലനശ്വരമാക്കിയ
സുവർണ നിമിഷങ്ങളുടെ
മരിക്കാത്ത ഓർമകളിൽ
ആനന്ദ ലഹരിയിലാമോദമാറാടുന്ന
രാധയേയാണെനിക്കിഷ്ടം.
പരാതിയും പരിഭവവും
അഹങ്കാരവും ആധിപത്യവും
തന്നിഷ്ടവും പിടിവാശിയും
ചേർന്നസഹിഷ്ണുതയുമരാചകത്വവും
സമ്മാനിക്കുന്ന വരണമാല്യത്തേക്കാൾ
ഈ വിരഹമാണെനിക്കേറെയിഷ്ടം
--റോസ്--

Thursday, August 20, 2015

ഇനി അവൾ പറയട്ടെ---

നീ എന്നേ സ്നേഹിച്ചിരുന്നോ അതൊ,
അപഥ സഞ്ചാരത്തിലേ വിഷക്കനികൾതേടിയുളള യാത്രയിൽ കണ്ടുമുട്ടീയ വെറും ഒരഭിസാരിക മാത്രമായിരുന്നോ.ശരീരത്തിൻറ്റെ ദാഹം ശമിപ്പിക്കാൻ വേണ്ടിമാത്രം.കണ്ട ഒരിടത്താവളം.അതെ ആത്മാവിനേ നീ എപ്പോഴേ പണയം വച്ചുപോയി  അല്ലേ.ഞാൻ തോറ്റുപോയിരിക്കുന്നു പൂർണമായി.ഞാനൊരു അപഥസഞ്ചാരിണിയായിരുന്നില്ല.കാമം കത്തിജ്വലിക്കുന്ന ഒരു മനസോ,ആണിനുവേണ്ടി ആർത്തിയോടെ പരതുന്ന കണ്ണുകളോ,അന്ധമായ ആസക്തിയോ,  എനിക്കില്ല, എല്ലാംതന്നെ നിയന്ത്രണവിധേയമായ അവസ്ഥയിലായിരുന്നു താനും.
എന്നിട്ടും ഞാൻ നിന്നിലേയ്ക്കടുത്തത്, സ്നേഹത്തിനു വേണ്ടി മാത്രമായിരുന്നു. ഒരിക്കലും ലഭിക്കാതെപോയ, ഞാനായിട്ടെനിക്കു നഷ്ടപ്പെടുത്തിയ എൻറ്റെ പ്രണയത്തെ തിരിച്ചുപിടിക്കാനുളള എൻറ്റെ വ്യാമോഹം. ഞാനതിനേ നഷ്ടപ്പെടുത്തിയത് ആഗ്രഹങ്ങളേ ഇഷ്ടങ്ങളേ ഉളളിലൊതുക്കിയത് സമൂഹത്തെക്കൊണ്ട് നല്ലതുപറയിക്കാനായിരുന്നു. എന്നിട്ടോ ഞാനെന്താണു നേടിയത്.ഇച്ഛാഭംഗവും നിരാശയും കൊണ്ടുനീറുന്ന അന്തരാത്മാവിനേ മാത്രം. നിന്നേ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു
സ്വപ്ന സാഷാത്കാരത്തിലേയ്കുളള എൻറ്റെ ആദ്യ കാൽചുവടായെനിക്കുതോന്നി.കാമാർത്ഥമായ നിൻറ്റെ കണ്ണുകളിലേയ്ക്കു നോക്കുബോൾ ഞാൻ തളരുന്നതറിഞ്ഞു, ഒരിക്കലും അനുഭവിച്ചറിയാത്ത ഒരനുഭൂതിയിലേയ്ക് ഞാൻ വലിച്ചെറിയപ്പെടുകയുമായിരുന്നു.
നീ എന്നെ വീണ്ടും വീണ്ടും മോഹിപ്പിച്ചുകൊണ്ടിരുന്നു. നിൻറ്റെ ഓരോ ചലനവും എൻറ്റെ അന്തരാത്മാവിലേയ്ക്കാഴ്ന്നിറങ്ങി.ഒരു സുഖമുളള വേദനയാൽ തീർക്കപ്പെട്ട മായാവലയത്തിലകപ്പെട്ട് ദിവസങ്ങളോളം ഇരുന്നു. എൻറ്റെ ചിന്താശേഷിപോലും നിൻറ്റെ ഓർമകളിൽ മരവിച്ചുപോയിരുന്നുനീ എപ്പോഴും സംസാരിച്ചത് വിലക്കപ്പെട്ടകനിയേപറ്റി മാത്ര മായിരുന്നു ,അതിനുവേണ്ടി യാചി.ച്ചുകൊണ്ടേ ഇരുന്നു.എൻറ്റെ ജീവൻ തരാനും ഞാൻ തയ്യാറായിരുന്നു. അതു മാത്രമല്ല നിൻറ്റെ ഓരോ പ്രശ്നങ്ങളും എൻറ്റേ താണന്നുതോന്നി. നി ഓർക്ക്ന്നുണ്ടോ നിൻറ്റെ ഒച്ച കേൾക്കാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കിയത്, എൻറ്റെ ആവശ്യങ്ങൾ പോലും മാറ്റിവച്ചതും, വെറും വ്യാമോഹം മാത്രമാണതെന്ന് കേവലം മണിക്കൂറുകൾക്കകം ഞാൻ മനസിലാക്കിയിരുന്നു. ഒരത്ഭുതവും സംഭവിച്ചില്ല  സാധാരണ ഒരു അഭിസാരികയുടെ താവളമന്വേഷിച്ചിറങ്ങിയവൻ മാത്രമായിരുന്നു നീ. ഇൻറ്റർനെറ്റിൽ പരതികിട്ടിയ അറിവുകൾ പ്രയോഗിച്ചുനോക്കാനും അറിയാനുമുളള ഉരുപകരണമായി മാത്രമാണ് നീ എന്നെ കണ്ടത്. എനിക്കുവേണ്ടിയിരുന്നതൊന്നും നിൻറ്റെ കൈവശമുണ്ടായിരുന്നില്ല. സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും നീറിപ്പുകയുന്ന എൻറ്റെ ആത്മാവിനേ ഒന്നു തണുപ്പിക്കുവാനും കഴിയുന്ന ഒന്നും നിന്നിലില്ലായിരുന്നു.എനിക്കൊരു പ്രണയം വേണമായിരുന്നു. ആ കരവലയത്തിലൊതുങ്ങണമായിരുന്നു. കേവലം അസ്ളീലച്ചുവയുളള വാക്കുകളേ ഞാൻ വെറുപ്പോടെയാണ് കേട്ടിരുന്നത്.പകരമെനിക്ക് വേണ്ടിയിരുന്നത് നിൻറ്റെ ഊഷ്മളമായ വാക്കുകളും വാത്സല്യം തുളുബുന്ന തലോടലുകളുമായിരുന്നു. നിനക്കതു വശമില്ലായിരുന്നു.എന്നെ അഭിസാരികയായെണ്ണിയതുകൊണ്ടാവാം ഒച്ച കേൾക്കാനും എന്നേ കാണാനുമുളള  ഒടുങ്ങാത്ത കാമുകൻറ്റെ മോഹവും ചേതോ വികാരങ്ങളും നിനക്കന്യമായത്. മോഹിപ്പിക്കുന്ന ശരീരഭാഷ മാത്രമായിരുന്നു നിന്നിലുളള ഗുണമെന്നെനിക്കുതോന്നി. നിന്നെകണ്ടുമുട്ടിയ അഭിശപ്തമുഹൂർത്ഥത്തെ  ഞാൻ ശപിക്കുന്നു.ഒന്നും മറക്കാനാവാതെകത്തുന്ന അഭിവാഞ്ചകളേ പ്രണയത്തേ അടക്കാൻ പാടുപെടേണ്ടിവന്നതും, നിന്നേ കണ്ടുമുട്ടിയതുകൊണ്ടു മാത്രമാണ്. ഇനി ഞാൻ മടങ്ങട്ടെ കാലാന്തരങ്ങളായി ചാർത്തിക്കിട്ടിയ വഞ്ചകി എന്ന പേരുമായി, ശരിയല്ലാത്തവളായി

Tuesday, August 18, 2015

മകളേ നിനക്കായ്

നിനക്കു ജനിക്കാൻ ഗർഭപാത്രം ധാനമായ് തന്നു.
വളർത്തിയതെൻറ്റെ മനസിലായിരുന്നു, കിടത്തിയുറക്കിയ
തെൻറ്റെ നെഞ്ചിലും കണ്ണീരീലാണ് നിനക്കൂതാരാട്ടു
പാടിയത്. നിൻറ്റെ വായിലിറ്റിച്ചു തന്നത് എൻറ്റെ
രക്തം തന്നെയായിരുന്നു. നിൻറ്റെവളർച്ചയുടെ നാളുകളെ
ഞാൻ വിഭ്രാന്തിയോടെ നോക്കിനിന്നു. നീ
വയസറിയിച്ചപ്പൊൾ എൻറ്റെ ഉളളു പിടയുകയായിരുന്നു.
നിൻറ്റെ പുഞ്ചിരി എന്നെ വല്ലാതെ ഭയപ്പെടുത്തിക്ക
ൊണ്ടിരുന്നു. നിൻറ്റെ സൗന്ദര്യം എൻറ്റെ ഉൾക്കിടിലം
വർദ്ധിപ്പിക്കാനേ സഹായിച്ചുളളു.നിന്നെ കഴുകനോ
ചെന്നായയോ നോട്ടമെറിയാതിരിക്കാൻ
ഞാനെൻറ്റെ വസ്ത്രത്തിനുളളിൽ ഒളിപ്പിച്ചുവച്ചു.
സമയമായിരിക്കുന്നു നിന്നെ ഉപേക്ഷിക്കാൻ. ഇതു
ലോകനിയമമാണ് പ്രീയപ്പെട്ടവളേ, ഉപേക്ഷിച്ചേ
മതിയാകൂ.
ഇനി പ്പറയുന്നത് ഒട്ടും അക്ഷമയാകാതെ കേട്ടാലും
പ്രിയേ, എൻറ്റെ ഹൃദയം പറിച്ചെറിയുന്ന വേദനയോടെ
ഞാൻ പറയുന്നു.ഇന്നു നി ഇവിടെനിന്നും പടിയിറങ്ങും
അന്യപുരുഷൻറ്റെ കൂടെ, ഒരിക്കൽപോലും
തിരിഞ്ഞുനോക്കരുത്. ഒരു പരകായപ്രവേശത്തിനു
തയ്യാറായിക്കൊളളുക.സഹനത്തിൻറ്റെ വിരസതയുടെ
ഒറ്റപ്പെടലിൻറ്റെ പരകായപ്രവേശത്തിന്. ബന്ധങ്ങളുടെ
നൂലിഴകളറ്റ് ബന്ധനത്തിൻറ്റെ വലിയ ചങ്ങലയിൽ
തളക്കപ്പെടാൻ പോകുന്നു. നിന്നെ ലാളിച്ചു
വളർത്തിയവർ നിനക്കിനി അന്യരാണ്.നീ ജനിച്ചുവളർന്ന
നിൻറ്റെ സ്വന്തമെന്നു കരുതിയ ഭവനത്തിൽ
അന്യയേപ്പോലെ കടന്നു,വരാം.
നിൻറ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇനി പ്രസക്തി ഏതുമില്ല
ഇനി അങ്ങോട്ടുളള ജീവിതം നൂൽപ്പാലത്തിൽക്
കൂടിയായിരിക്കും. സുഖസന്തോഷപൂർണമായ
ജീവിതത്തിൽ എത്തിയെങ്കിൽ എത്തി എന്നുപറയാം.
അത് ഭാഗ്യത്തിൽമാത്രം അധിഷ്ടിതമായിരിക്കുന്നു.
നീ ഒരുവൃത്തത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആ
വൃത്തത്തിന് എത്ര വ്യാസമാകാമെന്ന് അവനാണ്
തീരുമാനിക്കേണ്ടത്.
പ്രതിഷേധിക്കാൻ മുതിരരുത് ,നിൻറ്റെ ഒച്ച നാലു
ചുവരുകൾക്കുളളിൽ തട്ടി പ്രതിധ്വനിക്കും. ചങ്ങല
പൊട്ടിച്ചെറിയാൻ ശ്രയിക്കരുത്, പുറത്തു കടന്നാൽ
കഴുകൻ കണ്ണുകളും കഴുതപ്പുലിയുടെ ദ്രംഷ്ടങ്ങളുമായ
ി കാത്തുനിൽക്കുന്നുണ്ടാകും അവർ. നിൻറ്റെ മാനത്തിനു
വിലപേശും.പാതിവൃത്യത്തെ ചോദ്യം ചെയ്യും.
അനുകബയോടെ നോക്കുന്ന ഒരുമുഖവും ഉണ്ടാവുകയില്ല.
കാമാർദ്ധമായ കണ്ണുകൾ നിൻറ്റെ മുകളിൽ
ചുറ്റിക്കറങ്ങും. കൂർത്തുമൂർത്ത നഖങ്ങൾ നിന്നെ
റാഞ്ചിയെടുത്ത് പറന്നുയരും. അടിമയാക്കി
അടിമച്ചന്തയിൽ വിൽക്കും.
കൂടെപ്പിറന്നവരും കൈയ്യൊഴിയും.എന്നിട്ട് ,പുതിയ
അവകാശികൾ അവരേക്കൊണ്ട് നാമകരണം
ചെയ്യിക്കും, തൻറ്റേടി എന്ന്, വേശ്യയെന്ന്. എന്നിട്ട്
അവരേക്കൊണ്ട് നിങ്ങളെ വെറുപ്പിക്കും.
ഓർക്കുക നീ ആണിൻറ്റെ വെറും വാരിയെല്ലിൽനിന്നും
സൃഷ്ടിക്കപ്പെട്ടവളാണന്നും, സ്വന്തമായി
അസ്ഥിത്വമില്ലാത്തവൾ അബലയെന്നുംഅവരെണ്ണും.
എത്രമേലേ പറന്നുയർന്നാലും അവസാനം താഴെവന്നു
നിൽക്കേണ്ടിവരും ഒരാശ്രയത്തിന്.
---ഇനിത്തരില്ല ഞാനെൻറ്റെ ഗർഭപാത്രമൊരു പെൺ
പിറവിക്കായ്.--

Monday, August 17, 2015

സൃഷ്ടിയിലെ വൈകല്യം

സൃഷ്ടിയിലെ വൈകല്യമാണു ഞാൻ
എന്നെ മെനഞ്ഞ നേരം സ്രഷ്ടാവിൻറ്റെ മനസ്
കലുഷമായിരുന്നു.
എൻറ്റെ നിർഭാഗ്യം,
അതിനാലാവാം എൻറ്റെ മുഖം ഇത്രമേൽ വികൃതമായത്.
അവർ പറഞ്ഞു മനസു കൊണ്ടു ഞാനധിസുന്ദരി
തന്നെയെന്ന്.
ദേഹമാസകലം കറുത്തിരുന്നു, എൻറ്റെ മനസു കലങ്ങി.
കറുപ്പിനേഴഴകെന്നും ഉളളാലെ വെളുത്തതെന്നും
സമാധാനിപ്പിച്ചു.
അംഗവൈകല്യം ബാധിച്ചിരുന്നു, ഞാൻ വിങ്ങിപ്പോയി.
ചിന്തകളിൽ ലവലേശം വൈകല്യമില്ലന്നവർ അനുഗ്രഹിച്ചു.
സത്യമെത്ര വികൃതമാകിലും കപടതയില്ലാതെ പൂർണമായംഗീകരിക്കുന്നതും കൂടിക്കൊണ്ടാവാം
മനുഷ്യദേവൻമാരവഹേളിക്കുന്നതും
സ്വപ്നങ്ങളും നക്ഷത്രങ്ങളുംമത്ര മേൽ പ്രണയിച്ചതും.
ഞാൻ സുന്ദരിയെന്ന് അധിസുന്ദരിതന്നെ എന്നവർ
പറഞ്ഞു.
സ്വതന്ത്രയാണു ഞാൻ മനസാലേ.
അതുകൊണ്ടാണവരെന്നെ ഭാഗ്യവതി യെന്നു വിളിച്ചത്.
---റോസ്---

Saturday, August 15, 2015

വേഷം

  കെട്ടിയാടിയ വേഷം അഴിഞ്ഞു വീണു.
അണിഞ്ഞ വേഷം കോമാളിയുടേതായിരുന്നു ,
ഹൃദയം മുറിഞ്ഞു ചോരയൊഴുകി.
അപമാനത്തിൻറ്റെ അഗ്നിയിൽ എരിഞ്ഞമർന്നു.,
തേച്ച ചായക്കൂട്ടുൾ കൊഞ്ഞനം കുത്തി
ഈ വർഷത്തിൽ പൊഴിയുന്ന മഴക്ക് ആഴ്ന്നിറങ്ങിയ
ചായക്കൂട്ടുകൾ
കഴുകി ക്കളയാനായിരുന്നെങ്കിൽ,
അടിവയറ്റിലെരിയുന്ന അഗ്നി ശമിപ്പിക്കാനായെ
ങ്കിൽ.
നിഷേധിക്കപ്പെട്ടപ്പോൾ അടക്കിപ്പിടിക്കേണ്ടിവന്ന
വൈകാരികത
ഒരിക്കലും പൂർത്തീകരണമില്ലാതെ
നെടുവീർപ്പുകളും തേങ്ങലുകളാലും നിറഞ്ഞ അവളുടെ മുറിയുടെ
ജാലകം
തുറക്കാനും ആകുന്നില്ല.
ആരും കേൾക്കരുത് സധാചാരമുളളുകളുൾ ആഴ്ന്നിറങ്ങുന്ന
നൊബരം കൂടി താങ്ങാനായില്ലങ്കിലൊ