Friday, October 16, 2015

തടവറ

-----തടവറ------

ജൂൺ 1 എന്തോസംഭവിക്കാൻ പോകുന്നു എന്നവളുടെ മനസു പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും സുഖകരമായ ആ ഓർമകളിലേക്ക്  എപ്പോഴുമെന്നപോലെ എടുത്തെറിയപ്പെട്ടു .ഏതു വിഷമ ഘട്ടത്തിലായാൽ പോലും അവനോടൊത്തുളള ജീവിതത്തിൻറ്റെ  ഓർമകളിൽ അവളെത്തന്നെ മറക്കുമായിരുന്നു. ഇടക്കെപ്പോഴൊക്കെയോ എന്തിനെന്നറിയാതെ ഹൃദയം വേവലാതിപ്പെട്ടു. സൂര്യൻ പോലും അവളെ ഓർത്ത് വേദനിക്കുന്നതുപോലെ. മുഖം തരാൻ മടിച്ച് കാർമേഘത്തിലൊളിച്ചിരുന്ന് വല്ലപോഴും അവളെ എത്തിനോക്കുന്നതായി അവൾക്കുത്തോന്നി.സമയസൂചി ചലിക്കാൻ മടിക്കുന്ന പോലെ, അവളെ
ആ സമയത്തിലെത്തിക്കാതിരിക്കാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടാവാം. അത്യന്തം വേദനയോടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ
എരിഞ്ഞമർന്നു മറഞ്ഞിരിക്കുന്നു. പെട്ടന്ന് അവളേയും അവനേയും ബന്ധിപ്പിക്കുന്ന മീഡിയേറ്റർ അവൻ വിളിക്കുന്നു എന്നറിയിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷാതിരേഖത്താൽമനസ്
പിടഞ്ഞുതുളളി.മോബൈൽ വിറക്കുന്ന കൈയ്യാലെ എടുത്തു.എപ്പോഴും അവൻവിളിച്ചാൽ അങ്ങനെയാണ്.അവന്റെ ചോദ്യത്തിനു പോലും
ഉത്തരമില്ലാതെ ....അന്നും വിറയാർന്ന ഉടലുമായി അവൾ നിന്നു. അവന്റെ സ്വരം ഒരിക്കലും ഇല്ലാത്തപോലെ മൃദലമായിരുന്നു, അത് ഒരശുഭലക്ഷണമാണെന്നവളുടെ മനസു പറഞ്ഞു. പെട്ടന്ന് ഇടിത്തീപോലെ കാതുകളിൽ മുഴങ്ങി 'ഞാൻ പോകുന്നു'. അവളുടെ മനസ്  കൈവിട്ടുപോയി. കാലുകൾക്കു ബലം നഷ്ടപ്പട്ടു. ഒരു വല്ലാത്ത വേദനയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.  അവൾ മൃദുവായി ചോദിച്ചു, ഇനിവരുമോ? ഇല്ല, ഒരു പ്രയോജനവു മില്ലാതെ എന്തിനു വരണം. ഉറച്ച മറുപടി അവനിൽ നിന്നു വന്നു. എന്നും അങ്ങനെ തന്നെയായിരുന്നു.മയമില്ലാതെ സംസാരിക്കാൻ അവനെന്നും കഴിഞ്ഞിരുന്നു. കണ്ണീരു കാണുന്നത് ഇഷ്ടമാണ് എന്നു തോന്നിയിട്ടുണ്ട്. തിരിച്ചൊന്നും പറയാൻ തോന്നിയില്ല. പ്രയോജനത്തിനു വേണ്ടി മാത്രം സ്നേഹം അഭിനയിക്കുകയായിരുന്നെങ്കിൽ... എന്നും എന്റേതായിരിക്കും എന്ന അവകാശ വാദത്തിൽ  ഒരു തരി ആത്മാർത്ഥത ഇല്ലായിരുന്നോ. എങ്കിൽ  ഇവിടെ ജനിച്ചവരിൽ ഏറ്റവും നിർഭാഗ്യവതി താനാണ് എന്നവൾ വേദനയോടെ ഒർത്തു. ആ തിരിച്ചറിവിന്റെ ഞെട്ടലിൽ അസ്തപ്രജ്ഞയായി ഒന്നുകരയാൻ പോലുമാകാതെ പരിസരം  മറന്ന് ചക്രവാളത്തിലേക്ക് കണ്ണുംനട്ട് അവൾ നിന്നു. എത്ര സമയം നിന്നു എന്നറിഞ്ഞില്ല. അത്ര സമയം സൂര്യനെ മറച്ച മേഘപടം അവളെ സമാധാനിപ്പിക്കാനെന്നവണ്ണം തുളളിക്കൊരുകുടം കണക്കെ മഴത്തുളളി വർഷിപ്പിച്ചു. അതവളുടെ ശരീരത്തിൽ പതിച്ചു.എങ്കിലും ചുട്ടുപൊളളുന്ന ആത്മാവിനെ തണുപ്പീക്കാൻ പര്യാപ്തമായിരുന്നില്ല അത്. ബോധം വീണ്ടെടുത്തപ്പോൾ ഒരാർത്ഥനാദം അവളിൽനിന്നുയർന്നു. വീട്ടിലേയ്ക്കോടി കട്ടിലിലേയ്ക്കുവീണു.  കണ്ണുനീരുകൊണ്ട് തലയിണ കുതിർന്നു. അവനെ സ്നേഹിച്ചുപോയി  എന്ന അപരാധം ഈ കണ്ണീരുകൊണ്ട് കഴുകിക്കളയുവാൻ കഴിഞ്ഞെങ്കിൽ. ഒന്നു മറക്കാനായെങ്കിൽ......

കാലമെത്ര കഴിഞ്ഞിരിക്കുന്നു,  ഒരിക്കലും ഓർമയിൽ സൂക്ഷിക്കാനോ ചേർത്തുനിർത്താനോ അല്ല എന്ന മുൻ വിധിയോടെയിരുന്നു അടുത്തത്  എങ്കിൽപോലും  ഒരു വാക്കിൽ അവളേ ഉപേക്ഷിക്കാനും, അന്നേ  ഓർമകളിൽ നിന്നുപോലും മായിച്ചു കളയാനും നിഷ്പ്രയാസം കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ്  പുതിയ  ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും  കടക്കാൻ സാധിച്ചത്.  ഇന്ന് അവളുടെ മുടിയിൽ വെളളി വര വീണുതുടങ്ങിയിരിക്കുന്നു. ജീവിതത്തോടും ഒറ്റപ്പെടലിനോടും പൊരുതി നിൽക്കാനും പൊരുത്തപ്പെടാനും കഴിഞ്ഞു, എന്നിട്ടും പാതി വഴിയിലിട്ടിട്ടു പോയതുകൊണ്ടാകാം, ആദ്യത്തേതും അവസാനത്തേതുമായി  അവൾക്കൊരാളോടു തോന്നിയ  അനുരാഗം അത്  ആരോടും ഒന്നു മനസു തുറക്കാനോ  ഒന്നു മറക്കാൻ പോലുമോ കഴിയാതെ  ഇന്നും മോചനമില്ലാതെ അവളുടെ മനസും സ്വപ്നങ്ങളും അവനേ തന്നെ ചുറ്റുന്നത്.

                                                                                                             --റോസ്--

1 comment:

  1. പോയവരെ ഓര്ത്തു കരയാന് തുടങ്ങിയാല് അതിനേ നേരമുണ്ടാവൂ. പോക്കുവരവുകളെ നിസ്സംഗതയോടെ നോക്കിനിന്ന് അവയില്നിന്നു ജീവിതപാഠങ്ങള് പഠിക്കൂ.

    ReplyDelete